
ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

ആലപ്പുഴ: നെൽകർഷകരെ ബജറ്റിൽ പൂർണമായും അവഗണിച്ചു. നെല്ല് സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. സംഭരണവിലയിൽ നേരിയ വർധനവിന് പോലും തയാറായിട്ടില്ല. കഴിഞ്ഞ കൃഷിയിൽ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങൾ കഴിഞ്ഞിട്ടും സപ്ലൈകോയ്ക്ക് പൂർണമായും കൊടുത്തു തീർക്കാനായിട്ടില്ല.
കേന്ദ്രം കൂട്ടിയ ഒരു രൂപയും സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ച 20 പൈസ വർധനയും ഉൾപ്പെടെ കിലോയ്ക്കു 29.20 രൂപക്കാണ് നെല്ല് സംഭരിക്കേണ്ടതെങ്കിലും 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതിൽ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്. സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 മാത്രമാണ്. കേന്ദ്രവിഹിതം ഒരു രൂപ വർധിപ്പിച്ചപ്പോൾ അതു നൽകാതെ തങ്ങളുടെ വിഹിതം കുറയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്നാണ് കർഷകരുടെ പരാതി.
കൂലി വർധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർധനവും ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടക വർധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വർധിപ്പിച്ച വില പോലും ലഭിക്കാത്ത സ്ഥിതിയുള്ളത്. വിവിധ കാരണങ്ങളാൽ കുട്ടനാട്ടിലടക്കം കർഷകർ കൃഷിയോട് വിടപറയുകയാണ്. നെല്ല് വില യഥാസമയം കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി.
നെല്ലുവില വർധിപ്പിക്കാതെ കണ്ണിൽ പൊടിയിടുന്ന നടപടികളാണുണ്ടായതെന്ന് ആരോപിച്ച് ബജറ്റിന്റെ കോപ്പികൾ കത്തിച്ച് നെൽകർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു. കർഷക സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ അതൊന്നും പരിഗണിച്ചില്ലെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊഴിൽ തട്ടിപ്പിൽ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 10 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 10 hours ago
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്
Kuwait
• 11 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 11 hours ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 11 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 11 hours ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• 12 hours ago
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി
Saudi-arabia
• 12 hours ago
അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം
Football
• 12 hours ago
കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍
Kerala
• 12 hours ago
ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം
Kerala
• 12 hours ago
ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍
National
• 12 hours ago
തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്
Cricket
• 13 hours ago
ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം
uae
• 13 hours ago
ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും
Kuwait
• 14 hours ago
ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്
International
• 14 hours ago
പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ?
Kerala
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kerala
• 15 hours ago
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
Kerala
• 13 hours ago
നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• 13 hours ago
കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 14 hours ago