HOME
DETAILS

പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ

  
രീഷ് കെ. നായർ
February 13, 2025 | 3:24 AM

When the enemies are united knock them out

തിരുവനന്തപുരം: പാർട്ടിയിലെ രണ്ട് ശക്തൻമാർ ഏറ്റുമുട്ടിയപ്പോൾ നിയന്ത്രിക്കുന്നതിനു പകരം അതിലൊരാൾക്കൊപ്പം ചേരുക. ഏറ്റുമുട്ടിയവർ ഒന്നായപ്പോൾ സ്വയം പുറത്താകേണ്ടിവരിക. കേരള രാഷ്ട്രീയത്തിൽ പി.സി ചാക്കോയ്ക്ക് വീണ്ടും അടിതെറ്റുന്ന കാഴ്ച. പാർട്ടിയിലെ പ്രമുഖർ അംഗീകരിക്കാതെ വന്നതോടെ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് ചാക്കോ രാജിവച്ചതെങ്കിലും ഇപ്പോഴും ദേശീയ വർക്കിങ്  പ്രസിഡന്റായി തുടരുകയാണ് അദ്ദേഹം.നിയമസഭ തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു കോൺഗ്രസിൽ നിന്നുള്ള ചാക്കോയുടെ പടിയിറക്കം. ദിവസങ്ങൾക്കപ്പുറം അദ്ദേഹം എൻ.സി.പിയിലെത്തി.

കോൺഗ്രസിൽ ശക്തമായ അടിത്തറയുണ്ടായിരുന്ന ചാക്കോ 1978ലെ പിളർപ്പോടെ ഔദ്യോഗിക പക്ഷമെന്ന ഇന്ദിരാവിരുദ്ധ പക്ഷത്ത് ആന്റണിക്കൊപ്പം കോൺഗ്രസ് (യു) ആയി മാറി ഇടതുപക്ഷത്തെത്തി, ഇടതു മന്ത്രിയുമായി. ഇടതുമായി തർക്കിച്ച് 1981ൽ കോൺഗ്രസ് ഐയിൽ ലയിച്ചപ്പോഴും ചാക്കോയും ചിലരും ദേശീയ തലത്തിൽ ശരത്പവാർ രൂപീകരിച്ച കോൺഗ്രസ് (സോഷ്യലിസ്റ്റ്) പാർട്ടിയിൽ ചേർന്ന് ഇടതുപക്ഷത്ത് തുടർന്നു.

അന്നേയുള്ള ബന്ധമാണ് വർഷങ്ങൾക്കുശേഷം ശരത്പവാറിന്റെ എൻ.സി.പിയിൽ ചാക്കോയെ എത്തിച്ചതെന്ന് വ്യക്തമായിരുന്നു. 2022ൽ എൻ.സി.പി അധ്യക്ഷനായി ചാക്കോയെ രണ്ടാംവട്ടം അവരോധിക്കുമ്പോൾ ശശീന്ദ്രന്റെയും തോമസ് കെ.  തോമസിന്റെയും പിന്തുണയുണ്ടായിരുന്നു എന്നതാണ് വിരോധാഭാസം. 

2024ൽ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റായി ചാക്കോ നിയമിതനായപ്പോൾ കൂടുതൽ ശക്തനായെന്നാണ് കരുതിയത്. എന്നാൽ തോമസ് കെ. തോമസിനൊപ്പം ചേർന്ന് ശശീന്ദ്രനെ തളയ്ക്കാൻ ശ്രമിച്ച ചാക്കോയ്ക്ക് അമളിപിണഞ്ഞു. ശശീന്ദ്രൻ പക്ഷമോ മുഖ്യമന്ത്രിയോ ചാക്കോയുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതെ വന്നത് ക്ഷീണമായി.

ചാക്കോയുടെ സമ്മർദം പോരാതെ വന്നതാണ് മന്ത്രിസ്ഥാനം കിട്ടാതെ പോയതെന്ന് വിശ്വസിച്ച തോമസ് കെ. തോമസ്, എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവിയായാലും മതിയെന്ന സമവായത്തിലെത്തി. ചാക്കോയ്‌ക്കെതിരേ തക്കം പാർത്തിരുന്ന ശശീന്ദ്രൻ പക്ഷം കൃത്യമായ സമയത്ത് തീരുമാനമെടുത്തു. ചാക്കോയെ മാറ്റാൻ ഒപ്പുശേഖരണം നടത്തിയ ശശീന്ദ്രൻ വിഭാഗത്തിനൊപ്പം അധ്യക്ഷ പദവി നോട്ടമിട്ട തോമസ് കെ. തോമസും കൂടിയതോടെ ചാക്കോയ്ക്ക് നിലതെറ്റി. ഇപ്പോഴിതാ വീണ്ടും പുറത്തേക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  3 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  3 days ago
No Image

അവഗണനയിൽ നിന്ന് അംഗീകാരത്തിലേക്ക്; ചക്ക വെറുമൊരു നാടൻ പഴമല്ല; അറിയാം അത്ഭുതഗുണങ്ങൾ 

Kerala
  •  3 days ago
No Image

'സ്കൈ' ഈസ് ദ ലിമിറ്റ്; ചരിത്രനേട്ടത്തിന് തൊട്ടരികെ സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; 'ഏജന്റ് എഐ' നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരമാകാൻ ദുബൈ

uae
  •  3 days ago
No Image

ഭബാനിപൂരിൽ മമത വിജയത്തിലേക്ക്; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ

National
  •  3 days ago
No Image

8 ഗ്രാം സ്വർണം, 6 ഗ്യാസ് സിലിണ്ടർ, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; തമിഴകം പിടിച്ചടക്കിയ വിജയ്‌യുടെ 'മെഗാ' വാഗ്ദാനങ്ങൾ

National
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

പിണറായി ഭരണത്തിന് അന്ത്യം; കേരളം ഇനി 'കൈ'പ്പിടിയിൽ

Kerala
  •  3 days ago
No Image

'മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കും; ഞാൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല'; വി.ഡി സതീശൻ

Kerala
  •  3 days ago