HOME
DETAILS

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

  
Web Desk
February 27, 2025 | 1:17 AM

Israel releases Palestinian prisoners as Hamas hands over captive deadbodies

ഗസ്സ: തടഞ്ഞുവച്ച 602 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചുതുടങ്ങി. സംഘത്തിലെ നിരവധി പേരെ മോചിപ്പിച്ചതായും അവര്‍ റാമല്ലയില്‍ എത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. തടവുകാരെ വിട്ടയക്കാതെ ഇസ്‌റാഈലുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്‌റാഈല്‍ അയഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലു മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറുകയുംചെയ്തു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനവട്ട തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു.

ആറു ഇസ്‌റാഈല്‍ തടവുകാരെ വിട്ടയച്ചതിനു പകരം 620 പേരെ വിട്ടയക്കാനായിരുന്നു കരാര്‍. എന്നാല്‍ ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് ജയിലില്‍നിന്ന് മോചിപ്പിച്ച് ഫലസ്തീനിലേക്ക് കൊണ്ടുപോകാന്‍ ബസില്‍ കയറ്റിയ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ തിരിച്ചുവിളിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസാണ് തടവുകാരെ തിരിച്ചുവിളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാരിന്റെ ഒന്നാംഘട്ടം അവസാനിക്കുക. ഇതിനു മുന്‍പ് തടവുകാരെ കൈമാറണമെന്ന് ഹമാസ് ഇസ്‌റാഈലിന് അന്ത്യശാസനം നല്‍കിയിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ തടവുകാരെയാണ് ഇസ്‌റാഈല്‍ മോചിപ്പിച്ചത്. ഇവരെയെല്ലാം പലപ്പോഴായി ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയതായിരുന്നു.

ഹമാസ് കൈമാറിയ മൃതദേഹങ്ങള്‍ ഇവരുടെതാണ്: 

  • ഷ്‌ലോമോ മന്‍സൂര്‍: 2023 ഒക്ടോബര്‍ 7ന് ഇസ്‌റാഈലില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് 86 വയസ്സുള്ള ഷ്‌ലോമോ കൊല്ലപ്പെട്ടത്. ഭാര്യ മസാല്‍ രക്ഷപ്പെടുകയായിരുന്നു.
  • സാച്ചി ഇഡാന്‍: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള സാച്ചി ഇഡാനും കൊല്ലപ്പെട്ടത്.
  • ഒഹാദ് യഹലോമി: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള ഒഹാദ് യഹലോമിയും കൊല്ലപ്പെട്ടത്.
  • ഇറ്റ്‌സിക് എല്‍ഗരത്ത്: 69 വയസ്സുള്ള ഇറ്റ്‌സിക് എല്‍ഗരത്തും മിന്നലാക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസിന്റെ സാന്നിധ്യത്തില്‍ ഈജിപ്തിന്റെ മേല്‍നോട്ടത്തിലാണ് തടവുകാരെയും ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നത്. ശനിയാഴ്ചയ്ക്കകം തടവുകാരെ കൈമാറണമെന്ന് ഇസ്‌റാഈലിനോട് ഹമാസ് ആവശ്യപ്പെട്ടിരുന്നു. മോചിപ്പിക്കപ്പെട്ട തടവുകാരെ വീണ്ടും തടഞ്ഞുവച്ചതിനെ ഇസ്‌റാഈല്‍ ന്യായീകരിക്കാന്‍ കാരണം കണ്ടെത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.

ആദ്യഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും മോചിപ്പിക്കണം. 33 തടവുകാര്‍ക്ക് പുറമേ എട്ട് മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് കരാര്‍. ഇതില്‍ നാല് മൃതദേഹങ്ങള്‍ ഇതിനകം ഹമാസ് കൈമാറിയിരുന്നു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹം കൂടിയാണ് ഇപ്പോള്‍ കൈമാറിയത്. ഒന്നാംഘട്ട തടവുകാരെ കൈമാറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടുത്തയാഴ്ചയോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങുമെന്നാണ് കരുതുന്നത്.

Israel releases Palestinian prisoners as Hamas hands over captive deadbodies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  3 days ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  3 days ago
No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  3 days ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  3 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആറിടത്ത് യു.ഡി.എഫ് മുന്നേറ്റം

Kerala
  •  3 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  3 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  3 days ago