HOME
DETAILS

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

  
Web Desk
February 27, 2025 | 1:17 AM

Israel releases Palestinian prisoners as Hamas hands over captive deadbodies

ഗസ്സ: തടഞ്ഞുവച്ച 602 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചുതുടങ്ങി. സംഘത്തിലെ നിരവധി പേരെ മോചിപ്പിച്ചതായും അവര്‍ റാമല്ലയില്‍ എത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. തടവുകാരെ വിട്ടയക്കാതെ ഇസ്‌റാഈലുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്‌റാഈല്‍ അയഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലു മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറുകയുംചെയ്തു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനവട്ട തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു.

ആറു ഇസ്‌റാഈല്‍ തടവുകാരെ വിട്ടയച്ചതിനു പകരം 620 പേരെ വിട്ടയക്കാനായിരുന്നു കരാര്‍. എന്നാല്‍ ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് ജയിലില്‍നിന്ന് മോചിപ്പിച്ച് ഫലസ്തീനിലേക്ക് കൊണ്ടുപോകാന്‍ ബസില്‍ കയറ്റിയ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ തിരിച്ചുവിളിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസാണ് തടവുകാരെ തിരിച്ചുവിളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാരിന്റെ ഒന്നാംഘട്ടം അവസാനിക്കുക. ഇതിനു മുന്‍പ് തടവുകാരെ കൈമാറണമെന്ന് ഹമാസ് ഇസ്‌റാഈലിന് അന്ത്യശാസനം നല്‍കിയിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ തടവുകാരെയാണ് ഇസ്‌റാഈല്‍ മോചിപ്പിച്ചത്. ഇവരെയെല്ലാം പലപ്പോഴായി ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയതായിരുന്നു.

ഹമാസ് കൈമാറിയ മൃതദേഹങ്ങള്‍ ഇവരുടെതാണ്: 

  • ഷ്‌ലോമോ മന്‍സൂര്‍: 2023 ഒക്ടോബര്‍ 7ന് ഇസ്‌റാഈലില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് 86 വയസ്സുള്ള ഷ്‌ലോമോ കൊല്ലപ്പെട്ടത്. ഭാര്യ മസാല്‍ രക്ഷപ്പെടുകയായിരുന്നു.
  • സാച്ചി ഇഡാന്‍: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള സാച്ചി ഇഡാനും കൊല്ലപ്പെട്ടത്.
  • ഒഹാദ് യഹലോമി: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള ഒഹാദ് യഹലോമിയും കൊല്ലപ്പെട്ടത്.
  • ഇറ്റ്‌സിക് എല്‍ഗരത്ത്: 69 വയസ്സുള്ള ഇറ്റ്‌സിക് എല്‍ഗരത്തും മിന്നലാക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസിന്റെ സാന്നിധ്യത്തില്‍ ഈജിപ്തിന്റെ മേല്‍നോട്ടത്തിലാണ് തടവുകാരെയും ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നത്. ശനിയാഴ്ചയ്ക്കകം തടവുകാരെ കൈമാറണമെന്ന് ഇസ്‌റാഈലിനോട് ഹമാസ് ആവശ്യപ്പെട്ടിരുന്നു. മോചിപ്പിക്കപ്പെട്ട തടവുകാരെ വീണ്ടും തടഞ്ഞുവച്ചതിനെ ഇസ്‌റാഈല്‍ ന്യായീകരിക്കാന്‍ കാരണം കണ്ടെത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.

ആദ്യഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും മോചിപ്പിക്കണം. 33 തടവുകാര്‍ക്ക് പുറമേ എട്ട് മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് കരാര്‍. ഇതില്‍ നാല് മൃതദേഹങ്ങള്‍ ഇതിനകം ഹമാസ് കൈമാറിയിരുന്നു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹം കൂടിയാണ് ഇപ്പോള്‍ കൈമാറിയത്. ഒന്നാംഘട്ട തടവുകാരെ കൈമാറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടുത്തയാഴ്ചയോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങുമെന്നാണ് കരുതുന്നത്.

Israel releases Palestinian prisoners as Hamas hands over captive deadbodies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ ജോലി ഭാരം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു; സൂപ്പർവൈസർക്കെതിരെ ആത്മഹത്യ കുറിപ്പ്

National
  •  3 days ago
No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  3 days ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  3 days ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  3 days ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  3 days ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  3 days ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  3 days ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  3 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  3 days ago