HOME
DETAILS

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

  
March 07 2025 | 11:03 AM

venjaranmoodcase-policeinvestigationdetails

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു. 

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. 

അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.

അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.

അതേസമയം ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. തെലിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. തുടര്‍ന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. 

ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ പിന്മുറക്കാരനാവാൻ ഇതിഹാസപുത്രൻ; 14ാം വയസ്സിൽ പറങ്കിപ്പടക്കായി കളത്തിലിറങ്ങും 

Football
  •  3 days ago
No Image

കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക്; പിന്നീട് ബസുകളിൽ, ഒടുവിൽ പാലക്കാട് വച്ച് പിടിവീണു; ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍

Kerala
  •  3 days ago
No Image

ഹജ്ജ് നിയമ ലംഘനം; സഊദിയിൽ 42 പ്രവാസികൾ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

Kerala
  •  3 days ago
No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  3 days ago
No Image

കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

uae
  •  3 days ago
No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  3 days ago