HOME
DETAILS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

  
Web Desk
March 09, 2025 | 3:40 AM

Malayali Man Shot Dead at Jordan Border Family Alleges Job Scam

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര (47) ജോർദാൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  തൊഴിൽ തട്ടിപ്പ് നടന്നതായി കുടുംബം ആരോപിച്ചു. പെരേരയെ 2025 ഫെബ്രുവരി 10-ന്  ഇസ്റാഈൽ അതിർത്തിയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സുരക്ഷാ സേന വെടിവച്ചുവെന്നാണ് ജോർദാനിലെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ട്. പെരേരയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരീഭർത്താവായ എഡിസൺ ചാർലസിന് വെടിയേറ്റ് പരുക്കേറ്റിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 28-ന് ഇന്ത്യയിലേക്ക് നാടുകടത്തി.

കുടുംബത്തിന്റെ ആരോപണപ്രകാരം, 3,50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോർദാനിൽ ബ്ലൂ കോളർ ജോലി വാഗ്ദാനം ചെയ്തിരുന്ന ഒരു ഏജൻ്റ് വഴിയാണ് ഇരുവരും ജോർദാനിലെത്തിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് ഏജന്റിന് 2,10,000 രൂപയും ജോർദാനിൽ എത്തിയ ശേഷം 52,290 രൂപയും നൽകിയതായി എഡിസൺ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ജോർദാനിലെ അമ്മാനിൽ എത്തിയപ്പോൾ ജോലി ലഭ്യമല്ലെന്ന് അറിയിച്ചെന്നും ഇസ്റാഈലിൽ നല്ല അവസരങ്ങളുണ്ടെന്നു പറഞ്ഞ് അതിർത്തി കടക്കാൻ നിർബന്ധിച്ചുവെന്നുമാണ് എഡിസന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 10-ന് രാത്രി, ഇരുവരും മറ്റ് ചിലരുമായി ചേർന്ന് അതിർത്തിയിലേക്ക് നീങ്ങിയപ്പോഴാണ് വെടിയേറ്റ് അപകടം സംഭവിച്ചത്.

എഡിസന്റെ മൊഴിപ്രകാരം, മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ച ശേഷം അതിർത്തിയ്ക്കരികെ ഇറക്കിയതും അർദ്ധരാത്രിയോടെ നീളമുള്ള തീരപ്രദേശത്തിലൂടെ നടക്കാൻ നിർബന്ധിച്ചതുമായിരുന്നു. ആ സമയത്താണ് വെടിയേറ്റത്. സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിട്ട് വെടിവയ്ക്കുകയായിരുന്നു, എഡിസൺ ആരോപിച്ചു. എന്നാൽ, ജോർദാനിലെ ഇന്ത്യൻ എംബസിയുടെ കത്ത് പ്രകാരം, സുരക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വെടിവയ്പ് നടന്നതെന്നതാണ് ഔദ്യോഗിക വിശദീകരണം.

വെടിയേറ്റതിനെ തുടർന്ന് തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡിസൺ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജയിലിൽ 18 ദിവസം കിടന്ന ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇതിനിടെ, ജോർദാനിലെ ഇന്ത്യൻ എംബസി പെരേരയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ചു. എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജോർദാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെടുകയാണ്. സംസ്കാര നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രേഖകളുടെ പ്രക്രിയ പൂർത്തിയാകാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു

Kerala
  •  24 days ago
No Image

ക്രിക്കറ്റ് ലോകം ഞെട്ടലില്‍! തീപ്പാറും റെക്കോഡ് വേട്ടയിൽ റബാദയും ഭുവിയും നേര്‍ക്കുനേര്‍; ഫൈനൽ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി

Cricket
  •  24 days ago
No Image

രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യണിന്റെ ഊദ് കവർന്നു; തട്ടിപ്പ് സംഘത്തെ 12 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലിസ്

uae
  •  24 days ago
No Image

യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു; ജൂണിൽ പെട്രോൾ വില 8 ശതമാനം വർദ്ധിച്ചു, നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

uae
  •  24 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരേ കുടുംബം സുപ്രിം കോടതിയിലേക്ക്

Kerala
  •  24 days ago
No Image

വാക്കുകളുടെ മിന്നൽപ്പിണർ; പതിനൊന്നാം വയസ്സിൽ ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഷാർജയിലെ ഇന്ത്യൻ വിദ്യാർത്ഥി

uae
  •  24 days ago
No Image

കാലവര്‍ഷം നാല് ദിവസങ്ങള്‍ക്കകം; 2 ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  24 days ago
No Image

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

Kerala
  •  24 days ago
No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  24 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  24 days ago