HOME
DETAILS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

  
Web Desk
March 09, 2025 | 3:40 AM

Malayali Man Shot Dead at Jordan Border Family Alleges Job Scam

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര (47) ജോർദാൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  തൊഴിൽ തട്ടിപ്പ് നടന്നതായി കുടുംബം ആരോപിച്ചു. പെരേരയെ 2025 ഫെബ്രുവരി 10-ന്  ഇസ്റാഈൽ അതിർത്തിയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സുരക്ഷാ സേന വെടിവച്ചുവെന്നാണ് ജോർദാനിലെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ട്. പെരേരയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരീഭർത്താവായ എഡിസൺ ചാർലസിന് വെടിയേറ്റ് പരുക്കേറ്റിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 28-ന് ഇന്ത്യയിലേക്ക് നാടുകടത്തി.

കുടുംബത്തിന്റെ ആരോപണപ്രകാരം, 3,50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോർദാനിൽ ബ്ലൂ കോളർ ജോലി വാഗ്ദാനം ചെയ്തിരുന്ന ഒരു ഏജൻ്റ് വഴിയാണ് ഇരുവരും ജോർദാനിലെത്തിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് ഏജന്റിന് 2,10,000 രൂപയും ജോർദാനിൽ എത്തിയ ശേഷം 52,290 രൂപയും നൽകിയതായി എഡിസൺ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ജോർദാനിലെ അമ്മാനിൽ എത്തിയപ്പോൾ ജോലി ലഭ്യമല്ലെന്ന് അറിയിച്ചെന്നും ഇസ്റാഈലിൽ നല്ല അവസരങ്ങളുണ്ടെന്നു പറഞ്ഞ് അതിർത്തി കടക്കാൻ നിർബന്ധിച്ചുവെന്നുമാണ് എഡിസന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 10-ന് രാത്രി, ഇരുവരും മറ്റ് ചിലരുമായി ചേർന്ന് അതിർത്തിയിലേക്ക് നീങ്ങിയപ്പോഴാണ് വെടിയേറ്റ് അപകടം സംഭവിച്ചത്.

എഡിസന്റെ മൊഴിപ്രകാരം, മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ച ശേഷം അതിർത്തിയ്ക്കരികെ ഇറക്കിയതും അർദ്ധരാത്രിയോടെ നീളമുള്ള തീരപ്രദേശത്തിലൂടെ നടക്കാൻ നിർബന്ധിച്ചതുമായിരുന്നു. ആ സമയത്താണ് വെടിയേറ്റത്. സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിട്ട് വെടിവയ്ക്കുകയായിരുന്നു, എഡിസൺ ആരോപിച്ചു. എന്നാൽ, ജോർദാനിലെ ഇന്ത്യൻ എംബസിയുടെ കത്ത് പ്രകാരം, സുരക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വെടിവയ്പ് നടന്നതെന്നതാണ് ഔദ്യോഗിക വിശദീകരണം.

വെടിയേറ്റതിനെ തുടർന്ന് തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡിസൺ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജയിലിൽ 18 ദിവസം കിടന്ന ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇതിനിടെ, ജോർദാനിലെ ഇന്ത്യൻ എംബസി പെരേരയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ചു. എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജോർദാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെടുകയാണ്. സംസ്കാര നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രേഖകളുടെ പ്രക്രിയ പൂർത്തിയാകാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  4 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  4 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  4 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  4 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  4 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  4 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  4 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  4 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  4 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  4 days ago