HOME
DETAILS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

  
Web Desk
March 09, 2025 | 3:40 AM

Malayali Man Shot Dead at Jordan Border Family Alleges Job Scam

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര (47) ജോർദാൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  തൊഴിൽ തട്ടിപ്പ് നടന്നതായി കുടുംബം ആരോപിച്ചു. പെരേരയെ 2025 ഫെബ്രുവരി 10-ന്  ഇസ്റാഈൽ അതിർത്തിയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സുരക്ഷാ സേന വെടിവച്ചുവെന്നാണ് ജോർദാനിലെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ട്. പെരേരയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരീഭർത്താവായ എഡിസൺ ചാർലസിന് വെടിയേറ്റ് പരുക്കേറ്റിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 28-ന് ഇന്ത്യയിലേക്ക് നാടുകടത്തി.

കുടുംബത്തിന്റെ ആരോപണപ്രകാരം, 3,50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോർദാനിൽ ബ്ലൂ കോളർ ജോലി വാഗ്ദാനം ചെയ്തിരുന്ന ഒരു ഏജൻ്റ് വഴിയാണ് ഇരുവരും ജോർദാനിലെത്തിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് ഏജന്റിന് 2,10,000 രൂപയും ജോർദാനിൽ എത്തിയ ശേഷം 52,290 രൂപയും നൽകിയതായി എഡിസൺ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ജോർദാനിലെ അമ്മാനിൽ എത്തിയപ്പോൾ ജോലി ലഭ്യമല്ലെന്ന് അറിയിച്ചെന്നും ഇസ്റാഈലിൽ നല്ല അവസരങ്ങളുണ്ടെന്നു പറഞ്ഞ് അതിർത്തി കടക്കാൻ നിർബന്ധിച്ചുവെന്നുമാണ് എഡിസന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 10-ന് രാത്രി, ഇരുവരും മറ്റ് ചിലരുമായി ചേർന്ന് അതിർത്തിയിലേക്ക് നീങ്ങിയപ്പോഴാണ് വെടിയേറ്റ് അപകടം സംഭവിച്ചത്.

എഡിസന്റെ മൊഴിപ്രകാരം, മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ച ശേഷം അതിർത്തിയ്ക്കരികെ ഇറക്കിയതും അർദ്ധരാത്രിയോടെ നീളമുള്ള തീരപ്രദേശത്തിലൂടെ നടക്കാൻ നിർബന്ധിച്ചതുമായിരുന്നു. ആ സമയത്താണ് വെടിയേറ്റത്. സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിട്ട് വെടിവയ്ക്കുകയായിരുന്നു, എഡിസൺ ആരോപിച്ചു. എന്നാൽ, ജോർദാനിലെ ഇന്ത്യൻ എംബസിയുടെ കത്ത് പ്രകാരം, സുരക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വെടിവയ്പ് നടന്നതെന്നതാണ് ഔദ്യോഗിക വിശദീകരണം.

വെടിയേറ്റതിനെ തുടർന്ന് തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡിസൺ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജയിലിൽ 18 ദിവസം കിടന്ന ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇതിനിടെ, ജോർദാനിലെ ഇന്ത്യൻ എംബസി പെരേരയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ചു. എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജോർദാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെടുകയാണ്. സംസ്കാര നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രേഖകളുടെ പ്രക്രിയ പൂർത്തിയാകാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago