HOME
DETAILS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

  
Web Desk
March 09, 2025 | 3:40 AM

Malayali Man Shot Dead at Jordan Border Family Alleges Job Scam

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര (47) ജോർദാൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  തൊഴിൽ തട്ടിപ്പ് നടന്നതായി കുടുംബം ആരോപിച്ചു. പെരേരയെ 2025 ഫെബ്രുവരി 10-ന്  ഇസ്റാഈൽ അതിർത്തിയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സുരക്ഷാ സേന വെടിവച്ചുവെന്നാണ് ജോർദാനിലെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ട്. പെരേരയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരീഭർത്താവായ എഡിസൺ ചാർലസിന് വെടിയേറ്റ് പരുക്കേറ്റിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 28-ന് ഇന്ത്യയിലേക്ക് നാടുകടത്തി.

കുടുംബത്തിന്റെ ആരോപണപ്രകാരം, 3,50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോർദാനിൽ ബ്ലൂ കോളർ ജോലി വാഗ്ദാനം ചെയ്തിരുന്ന ഒരു ഏജൻ്റ് വഴിയാണ് ഇരുവരും ജോർദാനിലെത്തിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് ഏജന്റിന് 2,10,000 രൂപയും ജോർദാനിൽ എത്തിയ ശേഷം 52,290 രൂപയും നൽകിയതായി എഡിസൺ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ജോർദാനിലെ അമ്മാനിൽ എത്തിയപ്പോൾ ജോലി ലഭ്യമല്ലെന്ന് അറിയിച്ചെന്നും ഇസ്റാഈലിൽ നല്ല അവസരങ്ങളുണ്ടെന്നു പറഞ്ഞ് അതിർത്തി കടക്കാൻ നിർബന്ധിച്ചുവെന്നുമാണ് എഡിസന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 10-ന് രാത്രി, ഇരുവരും മറ്റ് ചിലരുമായി ചേർന്ന് അതിർത്തിയിലേക്ക് നീങ്ങിയപ്പോഴാണ് വെടിയേറ്റ് അപകടം സംഭവിച്ചത്.

എഡിസന്റെ മൊഴിപ്രകാരം, മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ച ശേഷം അതിർത്തിയ്ക്കരികെ ഇറക്കിയതും അർദ്ധരാത്രിയോടെ നീളമുള്ള തീരപ്രദേശത്തിലൂടെ നടക്കാൻ നിർബന്ധിച്ചതുമായിരുന്നു. ആ സമയത്താണ് വെടിയേറ്റത്. സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിട്ട് വെടിവയ്ക്കുകയായിരുന്നു, എഡിസൺ ആരോപിച്ചു. എന്നാൽ, ജോർദാനിലെ ഇന്ത്യൻ എംബസിയുടെ കത്ത് പ്രകാരം, സുരക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വെടിവയ്പ് നടന്നതെന്നതാണ് ഔദ്യോഗിക വിശദീകരണം.

വെടിയേറ്റതിനെ തുടർന്ന് തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡിസൺ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജയിലിൽ 18 ദിവസം കിടന്ന ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇതിനിടെ, ജോർദാനിലെ ഇന്ത്യൻ എംബസി പെരേരയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ചു. എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജോർദാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെടുകയാണ്. സംസ്കാര നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രേഖകളുടെ പ്രക്രിയ പൂർത്തിയാകാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  2 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago