HOME
DETAILS

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

  
March 19, 2025 | 6:37 AM

AB de Villiers talks about Phil salt attacking batting is reduce Virat Kohli pressure in ipl 2025

ബാംഗ്ലൂർ: 2025 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ക്യാപ്റ്റനാവേണ്ടത് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലിയുടെ പേരാണ് ജിയോ ഹോട്സ്റ്റാറിന് നൽകിയ  അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞത്. 

''ഈ ടൂർണമെന്റിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനാകേണ്ടത് വിരാടാണ്. ബാറ്റിങ്ങിലെ കാര്യങ്ങളെല്ലാം കൃത്യമായി നിലനിർത്താനും അതിലൂടെ ബാറ്റിംഗ് തകർച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയും വേണം. അതിനായി നിങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കണം. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ഫിൽ സാൾട്ട്. ബാറ്റിങ്ങിലുണ്ടാകുന്ന കോഹ്‌ലിയുടെ സമ്മർദ്ദം അദ്ദേഹം കുറക്കുമെന്ന് ഞാൻ കരുതുന്നു'' ഡിവില്ലിയേഴ്സ് പറഞ്ഞു. 

രജത് പടിദാറിന്റെ കീഴിലാണ് ഇത്തവണ ബാംഗ്ലൂർ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്.  മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ട് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേൽക്കുകയായിരുന്നു,

2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക്‌ സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്

വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.

AB de Villiers talks Phil salt attacking batting is reduce Virat Kohli pressure in ipl 2025

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  5 days ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  5 days ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  5 days ago
No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  5 days ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  5 days ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  5 days ago