HOME
DETAILS

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

  
March 19, 2025 | 6:37 AM

AB de Villiers talks about Phil salt attacking batting is reduce Virat Kohli pressure in ipl 2025

ബാംഗ്ലൂർ: 2025 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ക്യാപ്റ്റനാവേണ്ടത് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലിയുടെ പേരാണ് ജിയോ ഹോട്സ്റ്റാറിന് നൽകിയ  അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞത്. 

''ഈ ടൂർണമെന്റിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനാകേണ്ടത് വിരാടാണ്. ബാറ്റിങ്ങിലെ കാര്യങ്ങളെല്ലാം കൃത്യമായി നിലനിർത്താനും അതിലൂടെ ബാറ്റിംഗ് തകർച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയും വേണം. അതിനായി നിങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കണം. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ഫിൽ സാൾട്ട്. ബാറ്റിങ്ങിലുണ്ടാകുന്ന കോഹ്‌ലിയുടെ സമ്മർദ്ദം അദ്ദേഹം കുറക്കുമെന്ന് ഞാൻ കരുതുന്നു'' ഡിവില്ലിയേഴ്സ് പറഞ്ഞു. 

രജത് പടിദാറിന്റെ കീഴിലാണ് ഇത്തവണ ബാംഗ്ലൂർ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്.  മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ട് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേൽക്കുകയായിരുന്നു,

2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക്‌ സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്

വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.

AB de Villiers talks Phil salt attacking batting is reduce Virat Kohli pressure in ipl 2025

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  5 days ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  5 days ago
No Image

വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

National
  •  5 days ago
No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  5 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  5 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  5 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  5 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  5 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  5 days ago