HOME
DETAILS

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

  
March 19, 2025 | 6:37 AM

AB de Villiers talks about Phil salt attacking batting is reduce Virat Kohli pressure in ipl 2025

ബാംഗ്ലൂർ: 2025 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ക്യാപ്റ്റനാവേണ്ടത് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലിയുടെ പേരാണ് ജിയോ ഹോട്സ്റ്റാറിന് നൽകിയ  അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞത്. 

''ഈ ടൂർണമെന്റിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനാകേണ്ടത് വിരാടാണ്. ബാറ്റിങ്ങിലെ കാര്യങ്ങളെല്ലാം കൃത്യമായി നിലനിർത്താനും അതിലൂടെ ബാറ്റിംഗ് തകർച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയും വേണം. അതിനായി നിങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കണം. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ഫിൽ സാൾട്ട്. ബാറ്റിങ്ങിലുണ്ടാകുന്ന കോഹ്‌ലിയുടെ സമ്മർദ്ദം അദ്ദേഹം കുറക്കുമെന്ന് ഞാൻ കരുതുന്നു'' ഡിവില്ലിയേഴ്സ് പറഞ്ഞു. 

രജത് പടിദാറിന്റെ കീഴിലാണ് ഇത്തവണ ബാംഗ്ലൂർ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്.  മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ട് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേൽക്കുകയായിരുന്നു,

2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക്‌ സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്

വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.

AB de Villiers talks Phil salt attacking batting is reduce Virat Kohli pressure in ipl 2025

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട; നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

Kerala
  •  3 minutes ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: പന്ത്രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി;അന്തിമ അപ്പീലുകളിൽ തീരുമാനം വരുന്നത് വരെ ഇളവ്

Kerala
  •  38 minutes ago
No Image

റമദാനിൽ രാജകാരുണ്യം: സഊദിയിൽ തടവുകാർക്ക് പൊതുമാപ്പ്, നടപടികൾക്ക് തുടക്കം

Saudi-arabia
  •  38 minutes ago
No Image

ലക്ഷദ്വീപിൽ വാഹന നിയന്ത്രണം റമദാൻ വരെ നീട്ടി; മദ്യവില്പനയിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തം

National
  •  an hour ago
No Image

ദുബൈയില്‍ മക്കള്‍ക്ക് ബൈക്ക് നല്‍കുന്ന രക്ഷിതാക്കള്‍ ജാഗ്രത; വന്‍ പിഴയും ജയില്‍ ശിക്ഷയും കാത്തിരിക്കുന്നു

uae
  •  an hour ago
No Image

കോഴിക്കോട് വലിയങ്ങാടി അപകടത്തിൽ മരണം മൂന്നായി; രണ്ടുപേർ ഗുരുതരവസ്ഥയിൽ, അപകടമുണ്ടായത് കോർപറേഷൻ കെട്ടിടത്തിൽ

Kerala
  •  2 hours ago
No Image

സൈന്യത്തെ പുനഃസംഘടിപ്പിച്ചു, ഇന്ത്യയിലെ ഉപദേഷ്ടാവിനെ തിരികെ വിളിച്ചു;  നിര്‍ണായക നീക്കവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ 

International
  •  2 hours ago
No Image

മുസ്‌ലിമാണെന്ന് മനസ്സിലായതോടെ വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി ബി.ജെ.പി നേതാവ്; മോദിയെ അധിക്ഷേപിക്കുന്നവരെന്ന് വിശദീകരണം

National
  •  3 hours ago
No Image

വീണ്ടും തേജസ് യുദ്ധവിമാനം അപകടത്തില്‍പെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  3 hours ago
No Image

യാത്രികര്‍ക്കായി ഇക്കുറിയും സജീവമാണ് വിഖായയുടെ ഇഫ്താര്‍ ടെന്റുകള്‍

Kerala
  •  3 hours ago