HOME
DETAILS

നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി

  
Web Desk
March 21, 2025 | 9:55 AM

Justice Denied Supreme Court Must Intervene Central Minister Speaks Out Against Allahabad High Courts Shocking Verdict

 

ന്യൂഡൽഹി:  ബലാത്സംഗ കുറ്റത്തിന് സമൻസ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത പവൻ, ആകാശ് എന്നിവർക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പ്രസ്താവിച്ച വിധി സ്ത്രീസമൂഹത്തിന് നേരെയുള്ള അവഹേളനമാണ്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല" എന്ന  അപമാനകരമായ വിധിയെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി രൂക്ഷമായി വിമർശിച്ചു. ഈ തെറ്റായ വിധി സമൂഹത്തിൽ വിനാശകരമായ സന്ദേശം പടർത്തുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പവൻ, ആകാശ് എന്നിവർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും പൈജാമയുടെ ചരട് വലിക്കുകയും ചെയ്ത ശേഷം അവളെ സമീപത്തെ കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതിയുടെ നീതിപൂർവമായ തീരുമാനത്തിനെതിരെ ഹരജി നൽകിയപ്പോഴാണ് ഹൈക്കോടതിയുടെ ഈ നാണംകെട്ട വിധി വന്നത്. "പെൺകുട്ടിയെ നഗ്നയാക്കിയതിനോ വസ്ത്രം അഴിച്ചതിനോ തെളിവില്ല" എന്ന ന്യായവാദവുമായി കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് പരാമർശം നടത്തിടത്.

ഈ വിധി രാജ്യത്തെ സ്ത്രീകളോടുള്ള അനീതിയുടെ കടുത്ത പ്രതീകമാണെന്ന് രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. "സ്ത്രീകളെ അവഗണിക്കുന്ന ഈ മനോഭാവം വെറുപ്പുളവാക്കുന്നു. നമ്മൾ ഇതിനെ മറികടക്കണം," തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ ശക്തമായി പ്രതിഷേധിച്ചു. "വിധിന്യായത്തിലെ വാക്കുകൾ ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. ഈ പ്രവൃത്തിയെ ബലാത്സംഗമായി കണക്കാക്കാതിരിക്കാൻ എന്ത് യുക്തിയാണ് കോടതി കണ്ടെത്തിയത്?" എന്ന് ആംആദ്മി പാർട്ടി എംപി സ്വാതി മലിവാൾ ചോദിച്ചു. നീതിയുടെ കാവലാളുകൾ എന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരം അനീതി കാണിക്കുമ്പോൾ, സ്ത്രീകൾക്ക് എവിടെ നിന്നാണ് പ്രതീക്ഷ കണ്ടെത്തേണ്ടത്? സുപ്രീം കോടതി ഈ കേസിൽ ഇടപെട്ട് നീതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  12 minutes ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  13 minutes ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  29 minutes ago
No Image

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ; ഒമ്പതാം സ്ഥാനത്ത് സഊദി, ആളുകള്‍ അറബ് നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ നിരവധി | Best Country to Live

Saudi-arabia
  •  40 minutes ago
No Image

നെയ്‌മർ ബ്രസീലിൽ നിന്നും പുറത്തേക്ക്? ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  an hour ago
No Image

'വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസ്' ഡാറ്റ ചോര്‍ച്ചയില്‍ ഗുരുതര ആരോപണവുമായി ചെന്നിത്തല, കത്ത് പുറത്തു വിട്ടു

Kerala
  •  an hour ago
No Image

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കൊച്ചി മെട്രോ സര്‍വിസ് സാധാരണ നിലയില്‍ 

Kerala
  •  an hour ago
No Image

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

National
  •  an hour ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്

Kerala
  •  2 hours ago
No Image

ഒമ്പത് നാൾ പിന്നിട്ട് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയകളും മുടങ്ങി

Kerala
  •  2 hours ago