HOME
DETAILS

നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി

  
Web Desk
March 21, 2025 | 9:55 AM

Justice Denied Supreme Court Must Intervene Central Minister Speaks Out Against Allahabad High Courts Shocking Verdict

 

ന്യൂഡൽഹി:  ബലാത്സംഗ കുറ്റത്തിന് സമൻസ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത പവൻ, ആകാശ് എന്നിവർക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പ്രസ്താവിച്ച വിധി സ്ത്രീസമൂഹത്തിന് നേരെയുള്ള അവഹേളനമാണ്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല" എന്ന  അപമാനകരമായ വിധിയെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി രൂക്ഷമായി വിമർശിച്ചു. ഈ തെറ്റായ വിധി സമൂഹത്തിൽ വിനാശകരമായ സന്ദേശം പടർത്തുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പവൻ, ആകാശ് എന്നിവർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും പൈജാമയുടെ ചരട് വലിക്കുകയും ചെയ്ത ശേഷം അവളെ സമീപത്തെ കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതിയുടെ നീതിപൂർവമായ തീരുമാനത്തിനെതിരെ ഹരജി നൽകിയപ്പോഴാണ് ഹൈക്കോടതിയുടെ ഈ നാണംകെട്ട വിധി വന്നത്. "പെൺകുട്ടിയെ നഗ്നയാക്കിയതിനോ വസ്ത്രം അഴിച്ചതിനോ തെളിവില്ല" എന്ന ന്യായവാദവുമായി കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് പരാമർശം നടത്തിടത്.

ഈ വിധി രാജ്യത്തെ സ്ത്രീകളോടുള്ള അനീതിയുടെ കടുത്ത പ്രതീകമാണെന്ന് രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. "സ്ത്രീകളെ അവഗണിക്കുന്ന ഈ മനോഭാവം വെറുപ്പുളവാക്കുന്നു. നമ്മൾ ഇതിനെ മറികടക്കണം," തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ ശക്തമായി പ്രതിഷേധിച്ചു. "വിധിന്യായത്തിലെ വാക്കുകൾ ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. ഈ പ്രവൃത്തിയെ ബലാത്സംഗമായി കണക്കാക്കാതിരിക്കാൻ എന്ത് യുക്തിയാണ് കോടതി കണ്ടെത്തിയത്?" എന്ന് ആംആദ്മി പാർട്ടി എംപി സ്വാതി മലിവാൾ ചോദിച്ചു. നീതിയുടെ കാവലാളുകൾ എന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരം അനീതി കാണിക്കുമ്പോൾ, സ്ത്രീകൾക്ക് എവിടെ നിന്നാണ് പ്രതീക്ഷ കണ്ടെത്തേണ്ടത്? സുപ്രീം കോടതി ഈ കേസിൽ ഇടപെട്ട് നീതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  4 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  4 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  4 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  4 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  4 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  4 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  4 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  4 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  4 days ago