HOME
DETAILS

ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവച്ച് കുവൈത്ത്

  
April 09, 2025 | 2:24 PM


കുവൈത്ത് സിറ്റി: ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും വേര്‍പിരിഞ്ഞ ഭാര്യയെ കൊല്ലാനും ശ്രമിച്ച പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി ശരിവച്ചു.

ഭാര്യ ഉപേക്ഷിച്ചതിലുള്ള ദേഷ്യത്തില്‍ ഭാര്യയുടെ കുടംബത്തെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ മാതാവ് കൊല്ലപ്പെടുകയായിരുന്നു.  
കലാഷ്‌നികോവ് റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്.

കുവൈത്തി പൗരനായ യുവാവിനെതിരെ സുപ്രീം കോടതിയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. അപ്പീല്‍ കോടതി നേരത്തെ ഇയാളെ ഒരു മാനസികരോഗാശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. പ്രതിയുടെ പ്രവൃത്തികള്‍ക്ക് ഇയാള്‍ തന്നെയാണ് ഉത്തരവാദിയാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ തീര്‍പ്പെഴുതിയിരുന്നു.

40 വയസ്സുകാരനായ പ്രതി ഭാര്യയുടെ കുടുംബത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കലാഷ്നിക്കോവ് തോക്ക് സംഘടിപ്പിച്ച് ഭാര്യയുടെ എസ്റ്റേറ്റിലേക്ക് പോയ പ്രതി പതിയിരുന്ന് 68 വയസ്സുള്ള ഭാര്യാമാതാവിനെ അക്രമിക്കുകയായിരുന്നു. ഇവരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതിനാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും ഭാര്യാമാതാവിനെയും പ്രതി തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആദ്യം ഇരുവരും രക്ഷപ്പെട്ടെങ്കിലും ഭാര്യയെ ലക്ഷ്യംവച്ചുള്ള ഒരു വെടിയുണ്ട ഭാര്യാമാതാവിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. തെക്കന്‍ കുവൈത്തിലെ അല്‍ വഫ്ര പ്രദേശത്താണ് സംഭവം നടന്നത്. 

പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. വെടിയേറ്റ് വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചില്ലുകള്‍ തകര്‍ന്നിരുന്നു. അന്വേഷണത്തില്‍ തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും അയാള്‍ എപ്പോഴും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതിയുടെ ഭാര്യ പറഞ്ഞു. 2023 ജൂലൈയിലാണ് പ്രതിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  19 hours ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  20 hours ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  20 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  21 hours ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  21 hours ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  21 hours ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  21 hours ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  21 hours ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  a day ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  a day ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  a day ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  a day ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  a day ago