HOME
DETAILS

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

  
April 17, 2025 | 5:03 PM

Fake iPhone Sale Three Arrested in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തെ തകരപ്പറമ്പില്‍ പ്രശസ്ത ബ്രാന്‍ഡുകളുടെ വ്യാജ മൊബൈല്‍ ഫോണുകളും അതിനോട് അനുബന്ധിച്ചുള്ള സ്പെയര്‍ പാര്‍ട്‌സുകളും വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ഡൂപ്ലിക്കേറ്റ് മോഡലുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.

ഛോഗാ റാം (35), വിക്രം കുമാര്‍ (25), ഭഗവാന്‍ റാം (20) എന്നിവരാണ് പിടിയിലായത്. 1957 ലെ പകര്‍പ്പവകാശനിയമത്തിലെ സെക്ഷന്‍ 63 (ഭേദഗതി - 2012) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വഞ്ചിയൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് കേസെടുത്തത്. തുടര്‍ന്ന് പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ മുംബൈയിലെ മാര്‍ക്കറ്റില്‍ നിന്ന് മോത്തവിലയ്ക്ക് വാങ്ങിയതെന്നും, വിതരണക്കാരന്റെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.

നിയമവിരുദ്ധമായി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ പൊലീസിന് മുന്നറിയിപ്പ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Police arrested three Rajasthan natives for selling fake mobile phones, including counterfeit iPhones, in Thakaraparambu. Following complaints about duplicate handsets being sold under top brand names, Vanchiyoor Police conducted a raid and seized fake phones and spare parts. The accused — Chhoga Ram (35), Vikram Kumar (25), and Bhagwan Ram (20) — were booked under the Copyright Act, 1957 (amended 2012), Section 63. They were released on station bail. Police have issued a warning to all mobile shop owners about strict action against counterfeit product sales.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  13 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  13 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  13 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  13 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  13 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  13 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  13 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  13 days ago