HOME
DETAILS

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

  
April 17, 2025 | 5:03 PM

Fake iPhone Sale Three Arrested in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തെ തകരപ്പറമ്പില്‍ പ്രശസ്ത ബ്രാന്‍ഡുകളുടെ വ്യാജ മൊബൈല്‍ ഫോണുകളും അതിനോട് അനുബന്ധിച്ചുള്ള സ്പെയര്‍ പാര്‍ട്‌സുകളും വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ഡൂപ്ലിക്കേറ്റ് മോഡലുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.

ഛോഗാ റാം (35), വിക്രം കുമാര്‍ (25), ഭഗവാന്‍ റാം (20) എന്നിവരാണ് പിടിയിലായത്. 1957 ലെ പകര്‍പ്പവകാശനിയമത്തിലെ സെക്ഷന്‍ 63 (ഭേദഗതി - 2012) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വഞ്ചിയൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് കേസെടുത്തത്. തുടര്‍ന്ന് പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ മുംബൈയിലെ മാര്‍ക്കറ്റില്‍ നിന്ന് മോത്തവിലയ്ക്ക് വാങ്ങിയതെന്നും, വിതരണക്കാരന്റെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.

നിയമവിരുദ്ധമായി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ പൊലീസിന് മുന്നറിയിപ്പ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Police arrested three Rajasthan natives for selling fake mobile phones, including counterfeit iPhones, in Thakaraparambu. Following complaints about duplicate handsets being sold under top brand names, Vanchiyoor Police conducted a raid and seized fake phones and spare parts. The accused — Chhoga Ram (35), Vikram Kumar (25), and Bhagwan Ram (20) — were booked under the Copyright Act, 1957 (amended 2012), Section 63. They were released on station bail. Police have issued a warning to all mobile shop owners about strict action against counterfeit product sales.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  7 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  7 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  7 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  7 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  7 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  7 days ago
No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  7 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  7 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  7 days ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  7 days ago