HOME
DETAILS

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ  തീവ്രവാദിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് | Pahalgam Terror Attack  

  
Web Desk
April 23 2025 | 05:04 AM

Suspected Militants Image Surfaces After Deadly Pahalgam Tourist Attack in Kashmir

ശ്രീനഗര്‍: പഹല്‍ഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലേതെന്ന് കരുതുന്ന ഒരാളുടെ ചിത്രം പുറത്ത്. എ.കെ 47 തോക്കുമായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്നതായാണ് ചിത്രത്തില്‍. കുര്‍ത്തയും പൈജാമയുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം,  ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിനുമായി അദ്ദേഹം മന്ത്രിസഭാ യോഗം ചേരുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. 

An image of a suspected terrorist holding an AK-47 has emerged following the Pahalgam attack in Jammu & Kashmir, which left 27 dead and 20 injured. Lashkar-e-Taiba-linked TRF claims responsibility. PM Modi returns to Delhi for emergency review.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ

International
  •  a day ago
No Image

ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു

oman
  •  a day ago
No Image

താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്

Kuwait
  •  a day ago
No Image

മരിച്ച അമ്മയുടെ വെള്ളി വളകൾ വേണമെന്ന് വാശി പിടിച്ച് മകൻ ചിതയ്ക്ക് മുകളിൽ കിടന്നു; ചടങ്ങുകൾ വൈകിയത് മണിക്കൂറോളം

National
  •  a day ago
No Image

യു.എസില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം, നിരവധി വീടുകള്‍തകര്‍ന്നു, വാഹനങ്ങള്‍ നശിച്ചു

International
  •  a day ago
No Image

അല്‍ സിയൂവില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

സമാധാന ചർച്ചയ്ക്ക് ശേഷം യുക്രെയ്നിൽ റഷ്യയുടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

International
  •  a day ago
No Image

'പാവപ്പെട്ടവരെ പ്രത്യേകം കരുതണം, സ്‌നേഹവും ഐക്യവും പ്രധാനം' ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു

International
  •  2 days ago
No Image

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

National
  •  2 days ago