HOME
DETAILS

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍

  
എൻ.സി ഷെരീഫ്
April 24 2025 | 02:04 AM

Pahalgam Attack Families from Malappuram and Kozhikode Stranded in Gulmarg

മഞ്ചേരി: ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നു. തോക്കുചൂണ്ടി സൈനികർ നിലയുറപ്പിച്ചിരിക്കുന്നു. എങ്ങും കനത്ത പരിശോധനകളും സുരക്ഷയും. ശ്രീനഗറിലും പരിസരത്തും സ്ഥിതിഗതികൾ ശാന്തമാണെന്ന് പറയുന്നുണ്ടെങ്കിലും എത്രയും വേഗത്തിൽ നാട്ടിലെത്തണമെന്ന പ്രാർഥനയിലാണ് ഞങ്ങൾ... പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് മലപ്പുറം മഞ്ചേരിയിലെയും കോഴിക്കോട്ടേയും കുടുംബങ്ങൾ. 

നാട്ടിലേക്ക് മടങ്ങാനാകാതെ ഗുൽമർഗിൽ കഴിയുകയാണ് എട്ട് കുട്ടികളടക്കം 35 അംഗ വിനോദ യാത്രാസംഘം. മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കൊട്ടേക്കോടൻ ജസീം, ഭാര്യ ഫസ്ന, മഞ്ചേരി സ്വദേശികളായ സഹീർ, ഭാര്യ സൗബിന, മുഹ്സിൻ, ഭാര്യ അൻസിയ, അജ്മൽ, ഭാര്യ ഷിഫാന, കോഴിക്കോട് സ്വദേശികളായ അജ്മൽ, സാജിത, സൗദ, ഷഹ്ദാദ്, ഇർഷാദ്, ഷിജിന, ഷിഹാബ്, ഷഹർബാൻ, നിതിൻ, ഷമീം, വിജിൽ, മനാഫ് എന്നിവരടങ്ങിയ സംഘമാണ് ശ്രീനഗറിലുള്ളത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രയാസം നേരിടുന്നു. ഞായറാഴ്ച രാത്രി വരെയുള്ള ഭക്ഷണമാണ് യാത്രാ പാക്കേജിൽ ഉണ്ടായിരുന്നത്. ഇത് തീർന്നതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘത്തിന് ദുരിതം ഇരട്ടിയായെന്നും സംഘത്തിലുള്ള ജസീം ''സുപ്രഭാത''ത്തോട് പറഞ്ഞു. 

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ  നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇന്നലെ രാവിലെ ജമ്മുവിലേക്ക് പോകാൻ വാഹനം എത്തിയിരുന്നെങ്കിലും ബന്ദിൽ യാത്ര മുടങ്ങി. ഇന്ന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജസീം പറഞ്ഞു.

ഈ 12ന് കോഴിക്കോട് നിന്നും പുറപ്പെട്ട സംഘമാണ് ഭീകരാക്രമണവും മണ്ണിടിച്ചിലും കാരണം ശ്രീനഗറിൽ അകപ്പെട്ടത്. 14നാണ് ഡൽഹിയിലെത്തിയത്. 16ന് ജമ്മുവിലെത്തി. പെഹൽഗാമിൽ ശനിയാഴ്ചയാണ് ഇവർ എത്തിയത്. മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചിരുന്നു. ഞായറാഴ്ച രാത്രി ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് ബസ് മാർഗം മടങ്ങാനായിരുന്നു തീരുമാനം. 

തിങ്കളാഴ്ച പുലർച്ച ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിനിൽ ടിക്കറ്റ് എടുത്തിരുന്നു. ഞായറാഴ്ചയാണ് റമ്പാൻ ജില്ലയിലെ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത മഴയിൽ ചന്ദേർക്കോടിലെ മലയിടിച്ചിൽ ഉണ്ടായത്. തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയപാത തകർന്നതോടെയാണ് യാത്ര മുടങ്ങിയത്. ബദൽപാതയിലൂടെ ജമ്മുവിലെത്താൻ ശ്രമം നടത്തിയെങ്കിലും വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെയാണ് ചൊവ്വാഴ്ച ഭീകരർ വെടിയുതിർത്തത്. തുടർന്ന് ഇവർ താമസിക്കുന്ന പ്രദേശം സൈന്യത്തിൻ്റെ നിയന്ത്രണത്തിലാകുകയായിരുന്നു.

Families from Malappuram and Kozhikode are stranded in Gulmarg due to the Pahalgam attack, facing difficulties in accessing food and water. The situation has caused significant distress for the tourists, who are seeking assistance to return safely



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  14 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago