HOME
DETAILS

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

  
Web Desk
April 24 2025 | 07:04 AM

Gambhir receives death threat after responding to Pahalgam terror attack Player files complaint

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും ബിജെപി നേതാവുമായ ഗൗതം ഗംഭീറിന് വധഭീഷണി. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെയാണ് ഗംഭീറിന് നേരെ വധ ഭീഷണി വന്നത്. ഇമെയിലൂടെ ഞാൻ നിന്നെ കൊല്ലും എന്ന സന്ദേശമാണ് ഗംഭീറിന് ലഭിച്ചത്. ഐസിഎസ് കശ്മീർ എന്ന പേരിലാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഇതിനു പിന്നാലെ ഗംഭീർ പോലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാണ് ഗംഭീർ പരാതി നൽകിയിട്ടുള്ളത്. 

ചൊവ്വാഴ്ചയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഗംഭീർ രംഗത്തെത്തിയിരുന്നത്. തന്റെ എക്സ് അക്കൗണ്ടിലോടെയാണ് ഇന്ത്യൻ പരിശീലകൻ പ്രതികരിച്ചിരുന്നത്. 

''2019 പുൽവാമ ആക്രമത്തിന്‌ ശേഷമുള്ള ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പാൽഗാമിലെ ബൈസരൻ താഴവരയിൽ നടന്നത്. അവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർക്ക് തക്കതായ പ്രതിഫലം ലഭിക്കും ഇന്ത്യ തിരിച്ചടിക്കും'' ഗംഭീർ എക്‌സിൽ കുറിച്ചു.

അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഐപിഎല്ലും ഐക്യദാർഢ്യം നൽകിയിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള ആദരസൂചകമായി കഴിഞ്ഞദിവസം നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങളും അമ്പയർമാരും കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെയുള്ള വെടിക്കെട്ട്, ചിയർലീഡർമാരുടെ പ്രകടനം എന്നിവയും ഉണ്ടായിരുന്നില്ല. 

ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

Gambhir receives death threat after responding to Pahalgam terror attack Player files complaint



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  a day ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  a day ago
No Image

കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട് 

Economy
  •  a day ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

International
  •  a day ago
No Image

ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത് 

Cricket
  •  a day ago
No Image

ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ

uae
  •  a day ago
No Image

മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി

Football
  •  a day ago
No Image

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോ​ഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  a day ago
No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  a day ago