
സാത്താന്‍ സേവയില്‍ മകന്‍ കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?

തിരുവനന്തപുരത്ത് ഏറ്റവും സുരക്ഷയുള്ള സ്ഥലമായ ക്ലിഫ് ഹൗസിന് തൊട്ടടുത്താണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 2017 ഏപ്രില്‍ ഒമ്പതിന് ക്ലിഫ് ഹൗസിനു അടുത്തുള്ള വീടുകളിലൊന്നില്‍ തീപിടിച്ചുവെന്ന ഫോണ്‍ സന്ദേശമാണ് പൊലിസിനും ഫയര്‍ഫോഴ്‌സിനും ലഭിച്ചത്. ബെയിന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നാലെ പൊലിസും ഫയര്‍ഫോഴ്‌സും. പ്രഫ. രാജാ തങ്കത്തിന്റെ വീട്ടിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന നാട്ടുകാരും പൊലിസും കേരളത്തെ ഞെട്ടിച്ച കൊലപാതകമെന്ന കൊടുക്രൂരതയുടെ സാക്ഷികളുമാവുകയായിരുന്നു.
കത്തിക്കരിഞ്ഞതും പുഴുവരിച്ചതുമായ മൃതദേഹങ്ങള്‍. നടുക്കുന്നതായിരുന്നു കാഴ്ചകള്‍. മരിച്ചിരിക്കുന്നത് രാജാ തങ്കവും ഭാര്യയും മകളും ബന്ധുവുമാണ്. മകനെ അവിടെയെങ്ങും കാണുന്നുമില്ല. പൊലിസ് അനുമാനിച്ചത് ഇയാളാണ് കൊല നടത്തിയതെന്നാണ്. എന്നാല്‍ കൊലനടത്തിയ ശേഷം ചെന്നൈയില്‍ ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ ഒരാഴ്ചയ്ക്കകം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ പൊലിസിന്റെ മുന്നില്‍ തന്നെ പെടുന്നു. അറസ്റ്റ് ചെയ്ത പൊലിസ് എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം കേട്ട കേരളത്തിന് ഭീതിയും കൗതുകവുമായിരുന്നു അവന്റെ മറുപടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നായിരുന്നു ഇയാള്‍ പൊലിസിനോട് പറഞ്ഞ മറുപടി. തുടക്കത്തില്‍ ഇവന്‍ പറയുന്നതൊന്നും പൊലിസിനും മനസിലായില്ല. അതുകൊണ്ട് പൊലിസ് മനശ്ശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മരണശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വര്‍ഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമെന്നായിരുന്നു അവന്‍ പറഞ്ഞത്. അതിനാണ് അവരെ കൊന്നത്.
ഇതായിരുന്നു കേഡല്‍ മനശ്ശസ്ത്രജ്ഞര്‍ക്ക് നല്‍കിയ മറുപടി. ആദ്യം അമ്മയെയായിരുന്നു കൊന്നതെന്നും കേഡല്‍. ഉച്ചയ്ക്ക് കംപ്യൂട്ടറില്‍ താന്‍ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ചു തരാമെന്ന് പറഞ്ഞ് അവന്‍ തന്റെ മുകളിലത്തെ മുറിയിലേക്ക അമ്മയെ കൂട്ടിക്കൊണ്ടു പോയി. കംപ്യൂട്ടര്‍ ടേബിളിനു മുന്നിലിരുത്തിയ അമ്മയെ മഴുവെടുത്ത് വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം വലിച്ചെടുത്ത് മുകളിലെ ടോയ്‌ലറ്റില്‍ കൊണ്ടുപോയിട്ടു. ഇതുപോലെ അച്ഛനെയും മുകളിലേക്കു വിളിച്ചു.
സമാനരീതിയില്‍ തന്നെ കൊലപ്പെടുത്തി. അതുപോലെ തന്നെ പെങ്ങളെയും വിളിച്ചുവരുത്തി മഴുവിന് വെട്ടിക്കൊലപ്പെടുത്തി. അന്നു തന്നെ രാത്രി കണ്ണു കാണാത്ത 69 വയസുള്ള വല്യമ്മ ലളിതയെയും കൊന്നു. ശേഷം ആ മൃതദേഹങ്ങളോടൊപ്പം മൂന്നു ദിവസം ആ വീട്ടില്‍ താമസിച്ചു. വീട്ടില്‍ ആളുകളുണ്ടെന്ന് കാണിക്കാനായി അഞ്ചുപേര്‍ക്കുള്ള ഫുഡ് ഹോട്ടലീന്ന് വരുത്തിക്കുകയും ചെയ്തു. വേലക്കാരിയോട് എല്ലാവരും ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിനു പോയതാണെന്നും അതുകൊണ്ട് കുറച്ചു ദിവസം ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞു.
മൂന്നു ദിവസത്തിനു ശേഷം രാത്രി അവന്‍ എല്ലാ മൃതദേഹങ്ങളും പെട്രോളൊഴിച്ചു കത്തിച്ചതിനു ശേഷം നാടുവിടുകയും അവന്റെ ശരീരത്തിന്റെ ആകൃതിയില്‍ ഡമ്മി ഉണ്ടാക്കി അവനും മരിച്ചെന്നു കാണിക്കാനായി ആ ബോഡിയും കത്തിച്ചു. പിന്നീടങ്ങോട്ടുള്ള പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കേഡല്‍ മൊഴിമാറ്റി. കുടുംബത്തില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിനു കാരണമെന്നാണ് അവന്‍ പറഞ്ഞത്. ഫിലിപ്പീന്‍സിലും ഓസ്‌ട്രേലിയയിലും പ്ലസ്ടുവിനു ശേഷം തുടര്‍പഠനത്തിനയച്ച കേഡല്‍ കോഴ്‌സ് ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
തന്നെ വെറും പ്ലസ്ടുകാരനായും തൊഴില്‍ രഹിതനായും ആണ് വീട്ടുകാര്‍ കണ്ടത്. എന്നും അതിനെ ചൊല്ലി വീട്ടില്‍ തനിക്ക് അവഗണനയും അപമാനവും നേരിട്ടിരുന്നുവെന്നും പ്രതി. ഈ പകയാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നായിരുന്നു കേഡലിന്റെ മൊഴി. സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണ് കേഡലിനെന്ന് മനശ്ശാസ്ത്രജ്ഞരും പറഞ്ഞു.
മാനസിക രോഗി എന്ന നില കണക്കിലെടുത്ത് കേഡലിനെ ജയിലില്‍ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളും അക്രമവും കാരണം ഇയാളെ മെന്റല്‍ ഹോസ്പിറ്റലിലേക്കു മാറ്റുകയും ചെയ്തു. ഇന്നും ഇയാള്‍ കേരളത്തിലെ ഏതൊ മെന്റല്‍ഹോസ്പിറ്റലില്‍ ആണുള്ളത്.
പുറമെ സൗമന്യം ശാന്തനുമായ കേഡല്‍ വളരെ ഇന്‍ട്രോവേര്‍ട്ടാണ്. കേഡല്‍ സമൂഹത്തില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയില്‍ ഗെയിമിങ്ങിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലും മുഴുകി. വര്‍ഷങ്ങളായി ആ വീട്ടിലുണ്ടായിട്ടും അവനെ അയല്‍വാസികള്‍ക്കോ നാട്ടുകാര്‍ക്കുപോലുമോ അറിയുകയില്ല. എന്നും നീലയും കറുപ്പും ടീഷര്‍ട്ടു മാത്രമേ ധരിക്കുകയുള്ളൂ അവനെന്ന് ആ വീട്ടിലെ വേലക്കാരിയും പറഞ്ഞു.
സമൂഹത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവരാണ് കേഡലിന്റെ കുടുംബം. അപ്പന്‍ പ്രഫസറും അമ്മ ഡോക്ടറും പെങ്ങള്‍ ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം കഴിഞ്ഞു വന്നകുട്ടിയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ
Kerala
• 4 hours ago
'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍
Kerala
• 5 hours ago
കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി
uae
• 5 hours ago
48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
National
• 6 hours ago
ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• 7 hours ago
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും
Kuwait
• 7 hours ago
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ
Kerala
• 7 hours ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• 7 hours ago
'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'
uae
• 8 hours ago
ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം
uae
• 8 hours ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• 8 hours ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല് അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 8 hours ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 9 hours ago
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Kerala
• 9 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 11 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 11 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 12 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 12 hours ago
പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 9 hours ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 9 hours ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര് പിടിയില്‍
Kerala
• 10 hours ago