
തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം

കൊച്ചി: കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും അതിന് പിന്നാലെ നഗരസഭ ഹോട്ടല്‍ അടപ്പിച്ചതും നഗരത്തിലെ ഭക്ഷണ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ചർച്ചകൾക്കും വീണ്ടും ഇടമൊരുക്കുകയാണ്.
ഭക്ഷ്യസുരക്ഷയെന്നത് യാതൊരു ഗൗരവവുമില്ലാതെ എടുത്ത് കൊണ്ടിരിക്കുന്നതിന്റെയും, സാമൂഹികരോഗങ്ങള്‍ ഉയരുന്നതിന്റെയും സൂചനയാണ് ഇത്തരം സംഭവങ്ങള്‍. വിശ്വസിച്ചു കഴിക്കുന്ന ഭക്ഷണം പലപ്പോഴും വിപത്തായി മാറുന്ന അവസ്ഥയാണ് ഉള്ളത്.
ഉപഭോക്താവിന്റെ വിശ്വാസമാണ് ഭക്ഷണം വിളമ്പുന്ന ഏതൊരു ഇടത്തിന്റെയും അടിസ്ഥാനം . ഇത് വലിയ ഹോട്ടലായാലും വഴിയോരത്തെ തട്ടുകടയോ മറ്റു ചെറിയ കട മുറികളില്‍ നാരങ്ങാ വെളളം വില്‍ക്കുന്നവരും, എല്ലാം ഇതിന്റെ ഭാഗമാണ്. ഈ വിശ്വാസമാണ് പലപ്പോഴും ആളുകളെ ഭക്ഷണം കഴിക്കാന്‍ ഓരോ ഇടങ്ങളിലേക്കും എത്തിക്കുന്നത്. എന്നാല്‍ പുറമെ കാണുന്ന പകിട്ടിനപ്പുറം ഓരോ ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും അകത്തളങ്ങളില്‍ എന്താണ് നടക്കുന്നത് എന്നത് പലപ്പോഴും അറിയാക്കഥകള്‍ മാത്രമാണ്.
ഏതൊരു ഹോട്ടലിലോ റസ്റ്റോറന്റുകളിലോ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, ഉപഭോക്താവ് തന്റെ ആരോഗ്യവും സുരക്ഷയും ആ സ്ഥാപനത്തിന് ഏല്‍പ്പിക്കുന്നു. അതിനുള്ള മറുപടി ഉത്തരവാദിത്തത്തോടെയുള്ള ഭക്ഷണശുചിത്വം ഉണ്ടാകേണ്ടത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ പല ഹോട്ടലുകളും ഈ വിശ്വാസം തോല്‍പ്പിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു ഹോട്ടലിൽ തിളച്ച ഇറച്ചിക്കറി കോരിയെടുക്കാൻ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു പാത്രമാണ്. വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ജഗ്ഗ്പോലുള്ള ഈ പാത്രത്തിന്റെ പാതിയും ഉരുകി പോയിട്ടുണ്ട്.എങ്ങനെ ഉരുകി എന്ന് അറിയില്ലെങ്കിലും പ്ലാസ്റ്റിക് ജഗ്ഗിന്റെ പാതിയോളം അവിടെ നിന്നും ഭക്ഷണം കഴിച്ച, കഴിച്ചുകൊണ്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും വയറ്റിലെത്തിയിട്ടുണ്ടാകും എന്നത് തീർച്ചയാണ്. ഇത് ഒരു ഹോട്ടലിലെ മാത്രം കാര്യമല്ല. മിക്ക ഇടങ്ങളിലും ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളാണ് നടക്കുന്നത്. കേവലം ഒരു സ്റ്റീൽ പാത്രം ഉപയോഗിച്ചാൽ തീരുന്ന പ്രശ്നത്തിനാണ് ഇങ്ങനെ പാതി ഉരുകിയ പ്ലാസ്റ്റിക് ജെഗ്ഗിൽ ഇന്നും തിളച്ച കറി കോരിയെടുക്കുന്നത്.
പ്രധാന ലക്ഷ്യം പലപ്പോഴും ലാഭമാകുമ്പോള്‍, അതിന് വേണ്ടി ആരോഗ്യസുരക്ഷയേയും പാചകശുചിത്വത്തേയും ത്യജിക്കുന്നത് പതിവാണ്. തെറ്റായ സംഭരണരീതികള്‍, പുനരുപയോഗിക്കാനാകാത്ത എണ്ണ, പഴകിയ സാധനങ്ങള്‍, ശുദ്ധീകരിക്കാത്ത വെള്ളം മുതലായവ ഭക്ഷ്യവിഷബാധക്ക് വഴിവയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന ആരോഗ്യമാനദണ്ഡങ്ങളും പരിശീലനവും ലഭിക്കാതെയാണ് പല സ്ഥലങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നത് കണ്ടുവരുന്നത്. എന്നാല്‍ ഇതെല്ലാം പാലിച്ച് വളരെ സൂക്ഷമതയോടെ വൃത്തിയോടെയും ഭക്ഷണം ഒരുക്കുന്ന നിരവധി പേരുണ്ടെന്നതും വ്‌സതുതയാണ്.
ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പ്, നഗര കോര്‍പറേഷനുകള്‍ എന്നിവ നടത്തുന്ന പരിശോധന പലപ്പോഴും കേവലം നടപടികള്‍ മാത്രമായി ചുരുങ്ങിപ്പോകാറാണ് പതിവ് . കൃത്യമായ പരിശോധനകളും കര്‍ശന നിയമനടപടികളും നടപ്പിലാകാത്തതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍. ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് നിലവിലുള്ള സംവിധാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതും, സമയബന്ധിതമായി ഇവയെല്ലാം നടപ്പിലാക്കേണ്ടതും ആവശ്യകതയാണ്.
കാര്യക്ഷമമായ പുതിയ സംവിധാനങ്ങള്‍ വേണം
മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍, ഡിജിറ്റല്‍ ഇന്‍സ്‌പെക്ഷന്‍ റിപോര്‍ട്ടുകള്‍, ലൈസന്‍സുകളുടെ പബ്ലിക് ആക്സസ് ലിസ്റ്റുകള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ നഗരസഭകളും ആരോഗ്യവകുപ്പും കൈക്കൊള്ളണം. അതോടൊപ്പം സ്ഥിരമായി ആരോഗ്യപരിശോധനയ്ക്കു വിധേയരാക്കേണ്ടത് പാചകക്കാരന്‍ മുതല്‍ വിളമ്പുകാരന്‍ വരെയുള്ളവരെയാണ്.
ഉണരണം ഉപഭോക്താവും
എവിടെ നിന്നും ഭക്ഷണം കഴിക്കണമെന്നത് സംബന്ധിച്ച് ആളുകള്‍ക്കും ബോധ്യം വേണം. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും യൂണിഫോമും ധരിച്ച ഇടമാണെങ്കിലും വൃത്തി എന്നത് മറ്റൊന്നാണ് . അതിനാല്‍ തന്നെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് പരിസരങ്ങള്‍ നിരീക്ഷിക്കുക, നോട്ടീസ് ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ വായിക്കുക, ഹോട്ടലിന്റെ ഫുഡ് ലൈസന്‍സ് നില പരിശോധിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ അനുഭവങ്ങള്‍ നോക്കുക, മോശം അനുഭവങ്ങള്‍ പങ്കുവെക്കുക തുടങ്ങി ഇത്തരം ശീലങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. പല ഉപഭോക്താക്കളും ഭക്ഷ്യവിഷബാധയെ നേരിടുമ്പോള്‍ നിശബ്ദരാകുകയോ, അര്‍ഹമായ പരാതികളും രേഖകളുമില്ലാതെ മാറിനില്‍ക്കുകയോ ചെയ്യുന്നത് വിഷയത്തെ ഗൗരവരഹിതമാക്കുന്നു.
ഭക്ഷ്യവിഷബാധ എന്നത് കൊച്ചിയുടെ മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്തെ അനവധി ഹോട്ടലുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഭക്ഷണം തയാറാക്കുന്നത്. കേരളത്തിന്റെ ഓരോ കോണിലും ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തയാവുന്നതുപോലും കുറച്ച് സംഭവങ്ങള്‍ മാത്രമാണ്.
സ്‌നേഹപൂര്‍വം ഹോട്ടലുകാരോട്......
ഒരിക്കല്‍ നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിക്കാനാകില്ല. ഹോട്ടലുകള്‍ക്ക് ലഭിക്കുന്ന ലാഭത്തിനുപോലെ, ഉപഭോക്താവിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടണം. ഇതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. 'അടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാം എന്ന് പറയുന്ന വിശ്വാസം, ഇത് ഉറപ്പുവരുത്തേണ്ടത് ഭക്ഷണം വിളമ്പുന്ന ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്വവുമാണ്.
With food poisoning incidents on the rise, health experts urge the public to prioritize food safety and hygiene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി
Kerala
• a day ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• a day ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• a day ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• a day ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• a day ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 2 days ago
കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 2 days ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 2 days ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 2 days ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 2 days ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 2 days ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 2 days ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 2 days ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 2 days ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 2 days ago