
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തുന്നവർ തിരുവനന്തപുരത്തേക്ക് പോകാന്‍ തയാറായി വരണം. ജില്ലാ ആശുപത്രിയിലെത്തുന്നവരെ പ്രാഥമിക ചികിത്സ നല്‍കി റഫര്‍ ചെയ്യും. ജില്ലാ ആശുപത്രിയുടെ തനിയാവര്‍ത്തനമാണ് പാരിപ്പള്ളിയിലെത്തുന്നവരും അനുഭവിക്കേണ്ടിവരുന്നത്. നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. ഇത് പലപ്പോഴും ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്.
രോഗികളേക്കാള്‍ 'ചികിത്സ' നല്‍കേണ്ടത് അത്യാഹിത വിഭാഗത്തിനാണ്. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ അത്യാസന്ന നിലയിലാണ്. ഡോക്ടര്‍മാരും നഴ്‌സിങ് ജീവനക്കാരുമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. എക്‌സ്‌റേ യൂനിറ്റിന്റെ കാര്യം പരിതാപകരം. സ്‌ട്രെച്ചറുകളോ വീല്‍ച്ചെയറുകളോ ആവശ്യത്തിനില്ല.
15 ദിവസത്തിലേറെയായി ഓപറേഷന്‍ തിയറ്റര്‍ അടഞ്ഞു കിടക്കുന്നു. അടിയന്തിര ശസ്ത്രക്രികള്‍ ഒഴിച്ച് ബാക്കിയെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പ്രവര്‍ത്തനത്തെയും അടിയന്തിര സേവനങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്.
കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഒ.പി ആഴ്ചയില്‍ രണ്ടു ദിവസമേ ഉള്ളൂ. ഇതുമൂലം ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാര്‍ഡിയോളജി ഒ.പിയില്‍ 300 ലേറെ രോഗികളാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ഒ.പി നടത്താനാകാത്ത വിധം ആന്‍ജിയോഗ്രാമിന്റെയും ആന്‍ജിയോ പ്ലാസ്റ്റിയുടെയും തിരക്കാണ്.
പകല്‍ സമയത്ത് മാത്രമേ ചികിത്സ ലഭിക്കുള്ളൂ. കാര്‍ഡിയോളജിസ്റ്റ് ഉണ്ടായിട്ടും രാത്രിയിലെത്തുന്നവരെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യുകയാണ്. ഇങ്ങനെ പാരിപ്പള്ളിയിലേക്ക് സഞ്ചരിച്ച് നിര്‍ണായകസമയം പാഴാക്കി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൂടുതല്‍ പേരെത്തുന്ന നെഫ്രോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം പരിമിതം. ഒ.പി ടിക്കറ്റുകളുടെ എണ്ണവും ചുരുക്കമാണ്. 20 വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പകുതി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രധാന ചികിത്സാ വിഭാഗങ്ങള്‍ക്കായി ഫണ്ട് കുറവാണെന്ന പേരില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികള്‍ക്ക് ആനുപാതികമായി മെഡിക്കൽ കോളജിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. നാല് ഡോക്ടര്‍മാർ വേണ്ടതിന് ഒരാൾ മാത്രമാണുള്ളത്. ബാക്കിയുള്ളരെ നിയമിക്കുന്നതിനുള്ള തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 240 നഴ്‌സുമാർ വേണ്ടപ്പോള്‍ 150 പേർ മാത്രമാണുള്ളത്. 128 പേര്‍ മാത്രമാണ് സ്ഥിര നിയമനമുള്ളത്. ഹൗസ് സര്‍ജന്‍മാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും മൂന്നു മാസമായി അതും ഇല്ലാത്ത സ്ഥിതിയാണ്. ഇനി അടുത്ത ബാച്ചിലെ വിദ്യാർഥികളെത്തായാൽ മാത്രമെ ഇതിന് പരിഹാരമാകൂ.
ഡോക്ടർമാരില്ലെന്ന അവസ്ഥയ്ക്ക് പി.ജി കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും രോഗികളും. 9 സ്‌പെഷാലിറ്റികളായി 35 എം.ഡി, എം.എസ് സീറ്റുകള്‍ക്കുള്ള സാധ്യത സംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ പരിശോധന നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പി.ജി സാധ്യമാകുമെന്നാണ് വിവരം. സീനിയര്‍ റെസിഡന്റുമാര്‍ വന്നാല്‍ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം കുറയും. രോഗികളെ റഫര്‍ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്നാണ് പ്രതിക്ഷ.
ഇ.എസ്.ഐ കോര്‍പറേഷന്‍ ആരംഭിച്ച ആദ്യ മെഡിക്കല്‍ കോളജാശുപത്രിയായിരുന്നു പാരിപ്പള്ളിയിലേത്. 2013ല്‍ 400 കോടിയോളം രൂപചെലവഴിച്ചായിരുന്നു നിര്‍മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് മെഡിക്കല്‍ കോളജുകള്‍ തുടങ്ങേണ്ടതില്ലെന്ന കോര്‍പറേഷന്റെ തീരുമാനം വന്നതോടെ, സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2016 ലാണ് 100 എം.ബി.ബി.എസ് സീറ്റുകളുമായി പാരിപ്പള്ളിയില്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Patients visiting the Parippally Medical College in Kollam are often referred to the Thiruvananthapuram Medical College for treatment, even for conditions that can be treated at Parippally. This has led to frustration among patients and their families, who have to travel long distances for treatment. The situation has also resulted in conflicts between hospital authorities and relatives of patients.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 8 hours ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 8 hours ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• 8 hours ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 9 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• 9 hours ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 9 hours ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• 9 hours ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• 10 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 10 hours ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 10 hours ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള് തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• 10 hours ago
പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും
Kerala
• 10 hours ago
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം
Kerala
• 10 hours ago
ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം
Kerala
• 10 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്
Kerala
• 12 hours ago
ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• 12 hours ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 12 hours ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 13 hours ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 13 hours ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 13 hours ago
സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ
uae
• 11 hours ago
പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു
Kerala
• 11 hours ago
അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം
International
• 11 hours ago