ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
ഗസ്സ: 21 മാസം നീണ്ടുനിന്ന ഇസ്രാഈൽ ആക്രമണം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ സംബന്ധിച്ച നിർദ്ദേശത്തിൽ ഉടൻ ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നതായി ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദും അറിയിച്ചു. എന്നാൽ ഈ പ്രക്രിയ സ്ഥിരമായ ഒരു വെടിനിർത്തലിലേക്ക് നയിക്കുമെന്ന ഉറപ്പുനൽകൾ ഇരു സംഘടനകളും ആവശ്യപ്പെട്ടു.
നേരത്തെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഗസ്സയിലെ മറ്റു സായുധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുമെന്ന് ഹമാസ് അറിയിച്ചിരുന്നു. ഫലസ്തീന്‍ ഫോഴ്‌സുകളുടെ നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണെന്ന് ഹമാസ് തന്നെയാണ് പ്രസ്താവനയില്‍ ഇന്നലെ അറിയിച്ചത്. മധ്യസ്ഥ രാജ്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് തങ്ങള്‍ അവരോട് ചര്‍ച്ച ചെയ്യുന്നതെന്ന് ഹമാസ് പറഞ്ഞു.
വെടിനിര്‍ത്തല്‍ തീരുമാനം തങ്ങളുടേത് മാത്രമല്ലെന്നും ഗസ്സയിലെ എല്ലാവരുടേതുമാണെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഹമാസ് ചെയ്യുന്നത്. ചര്‍ച്ചയുടെ അവസാന തീരുമാനം അറിയിക്കാമെന്നും ഹമാസ് പറഞ്ഞു. തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വൈറ്റ്ഹൗസില്‍ കാണുന്നുണ്ട്. ഹമാസിന്റെ തീരുമാനം കൂടി ലഭിക്കുന്നതിലൂടെ വെടിനിര്‍ത്തല്‍ യാഥാർഥ്യമാക്കാന്‍ കഴിയും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് തുടക്കത്തില്‍ നടപ്പാക്കുകയെന്നാണ് വിവരം.
Hamas says it is ready to start talks “immediately” on a proposal for a ceasefire in Gaza, where the civil defence agency said Israel’s ongoing offensive killed more than 50 people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."