HOME
DETAILS

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

  
Web Desk
August 18 2025 | 16:08 PM

gaza ceasefire hamas approves deal reports say

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഹമാസ് തങ്ങളുടെ സമ്മതം അറിയിച്ചതായി റിപ്പോർട്ട്. ഖത്തർ പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശന വേളയിലാണ് ​ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച കരാർ നടപടി മുന്നോട്ട് വന്നത്. ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച ഏറ്റവും പുതിയ വെടിനിർത്തൽ കരാർ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായും ഹമാസ് വൃത്തങ്ങൾ അൽ ജസീറയോട് വെളിപ്പെടുത്തി. എന്നിരുന്നാലും ഇരു രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ആദ്യ ഘട്ടമായി 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് ധാരണയായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, മുൻകാല ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഈ പ്രഖ്യാപനം ഇസ്റാഈലിന്റെ വംശ​ഹത്യ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, വെടിനിർത്തലിനും ഇസ്റാഈലി-ഫലസ്തീൻ തടവുകാരുടെ മോചനത്തിനുമുള്ള നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും, ഇസ്റാഈൽ അവ നിരസിക്കുകയും വംശ​ഹത്യ തുടരുകയും ചെയ്തിരുന്നു.

വെടിനിർത്തലിന്റെ കാലാവധിയാണ് പ്രധാന വിഷയം. ഹമാസ് ശാശ്വത വെടിനിർത്തലാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തടവുകാരെ മോചിപ്പിച്ച ശേഷം ഗസ്സയിൽ സൈനിക നടപടികൾ പുനരാരംഭിക്കാൻ അനുവദിക്കുന്ന താൽക്കാലിക വെടിനിർത്തലാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്റാഈലി ബന്ദികളെ മോചിപ്പിക്കണമെങ്കിൽ "ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും" വേണമെന്ന് ആരോപിച്ചു. ഹമാസ് അംഗീകരിച്ചതായി പറയുന്ന പുതിയ കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ല. 

അതേസമയം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലെ ദയനീയമായ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ച് ഫലസ്തീൻ വംശജയായ അമേരിക്കൻ നഴ്‌സ് അമാൻഡ നാസർ രംഗത്ത്. ആക്ടിവിസ്റ്റ് അമ്രോ തബാഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ആശുപത്രിയിലെ ഡോക്ടർമാരും രോഗികളും അങ്ങേയറ്റം ക്ഷീണിതരും വിശപ്പിന്റെ വക്കിലുമാണെന്ന് അമാൻഡ വെളിപ്പെടുത്തി.

വൈകാരികമായും ചില സമയങ്ങളിൽ ഈ സാഹചര്യം താങ്ങാനാവാത്തതാണ്. ഉപരോധം മൂലം അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തതിനാൽ നിരാശയും നിസ്സഹായതയും വേട്ടയാടുന്നു, അമാൻഡ വ്യക്തമാക്കി. ആശുപത്രിയിലേക്ക് എത്തിക്കുന്ന പരുക്കേറ്റവരിൽ ഭൂരിഭാഗവും തല, നെഞ്ച്, വയർ, പെൽവിസ് എന്നിവിടങ്ങളിൽ വെടിയേറ്റവരാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു വെടിനിർത്തലിലൂടെയും അതിർത്തികൾ തുറക്കുന്നതിലൂടെയും ഫലസ്തീനികൾക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിലൂടെയും ഈ ദുരന്തം തടയാൻ കഴിയും അവർ കൂട്ടിച്ചേർത്തു. ആശുപത്രിയുടെ ഇടനാഴികളിലും നിലത്തുമായി നിരവധി പരുക്കേറ്റവരാണ് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം മൂലം കഴിയുന്നത്.

 

 

Hamas has reportedly accepted a ceasefire proposal for Gaza, as conveyed to mediators during the Qatar Prime Minister's visit to Egypt, according to Al Jazeera. However, past negotiations suggest this may not guarantee an end to the conflict, with key disputes over the ceasefire's duration



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  5 hours ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  6 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  6 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  6 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  6 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  7 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  7 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  7 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 hours ago