HOME
DETAILS

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

  
Sabiksabil
July 07 2025 | 10:07 AM

Needed a wheelchair-accessible home for my daughters took effort to find one Former CJI DY Chandrachud responds to controversy over official residence

 

ന്യൂഡൽഹി: ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ, മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ് ഡൽഹിയിലെ 5, കൃഷ്ണ മേനോൻ മാർഗിലുള്ള ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക ബംഗ്ലാവ് രണ്ടാഴ്ചയ്ക്കുള്ളിൽ ഒഴിയുമെന്ന് വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് ബംഗ്ലാവ് ഒഴിയുന്നതിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ബാർ & ബെഞ്ചിനോട് പറഞ്ഞു. 

അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾക്ക് നെമാലിൻ മയോപ്പതി എന്ന അപൂർവ ജനിതക രോഗമുണ്ട്. ഈ രോഗാവസ്ഥ മൂലം കുടുംബം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം പരസ്യമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. "എന്റെ മക്കൾക്ക് വീൽചെയർ സൗകര്യമുള്ള വീട് കണ്ടെത്താൻ ഞാൻ കുറെ ശ്രമിച്ചു. 16-ഉം 14- വയസ്സുള്ള അവർക്ക് സ്വന്തമായി വീൽചെയർ ഉപയോ​ഗിച്ച് സ്വന്തമായി തന്നെ സഞ്ചരിക്കാനും അതേസമയം പിതാവ് എന്ന നിലയിൽ അവരുടെ സ്വകാര്യത പരി​ഗണിക്കേണ്ടതും എന്റെ ആവശ്യമാണ്. ബാത്ത്റൂം ഡോറിന്റെ വീതി പോലുള്ള ചെറിയ കാര്യങ്ങൾ പോലും പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങൾ പരി​ഗണിക്കേണ്ടതിനാലാണ് താമസം മാറുന്നതിൽ വൈകുന്നത് അദ്ദേഹം വ്യക്തമാക്കി. 

2025-07-0716:07:76.suprabhaatham-news.png
 

നിരവധി സർവീസ്ഡ് അപ്പാർട്ട്മെന്റുകൾ പരിഗണിച്ചെങ്കിലും ഹ്രസ്വകാല വാടകയ്ക്ക് വീട് ലഭിക്കാത്തതും താമസം മാറ്റത്തിന് വൈകിയെന്ന് അദ്ദേഹം വിശദീകരിച്ചു. "ഒരു വീട് ഷോർട്ട്‌ലിസ്റ്റ് ചെയ്തപ്പോൾ, മൂന്ന് മാസത്തേക്ക് വാടകയ്ക്ക് നൽകാൻ ഉടമ തയ്യാറായില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 28-ന് അദ്ദേഹം നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതി, ജൂൺ 30 വരെ താമസം നീട്ടണമെന്ന് ആവശ്യപ്പെട്ടു.

2024 നവംബറിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, തന്റെ കുടുംബത്തോടൊപ്പം തീൻ മൂർത്തി മാർഗിലുള്ള സർക്കാർ അനുവദിച്ച വീട്ടിലേക്ക് താമസം മാറും. " പാക്കിംഗ് എല്ലാം പൂർത്തിയാക്കി വരുന്നു, ദൈനംദിന ഉപയോഗത്തിനുള്ള ചില ഫർണിച്ചറുകൾ ഒഴികെ ബാക്കി ഫർണിച്ചറുകൾ പാക്ക് ചെയ്തു. മറ്റെല്ലാം ട്രക്കിൽ കയറ്റി പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. ഇതിന് പരമാവധി പത്ത് ദിവസമോ രണ്ടാഴ്ചയോ എടുക്കും," അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച സുപ്രീം കോടതി ജഡ്ജിമാർക്ക് വിരമിച്ച ശേഷം ആറ് മാസത്തേക്ക് സർക്കാർ വസതിയിൽ താമസിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കൃഷ്ണ മേനോൻ മാർഗിലെ ടൈപ്പ് VIII ബംഗ്ലാവിൽ തുടരുന്നതിന് പ്രത്യേക അനുമതിയും ലൈസൻസ് ഫീസും ആവശ്യമാണ്. 2022-ലെ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമങ്ങൾ പ്രകാരം, വിരമിച്ച ചീഫ് ജസ്റ്റിസിന് ആറ് മാസത്തേക്ക് വാടകയില്ലാതെ ടൈപ്പ് VII വസതിയിൽ താമസിക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ താമസം നീട്ടിയത് വിവാദമായിരുന്നു. സുപ്രീം കോടതി ഭരണകൂടം ജൂലൈ 1-ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് ബംഗ്ലാവ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. 2024 നവംബറിൽ വിരമിച്ചെങ്കിലും, ഏപ്രിൽ 30 വരെ ഔദ്യോഗികമായും മെയ് 31 വരെ അനൗപചാരികമായും താമസം നീട്ടാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു.

നിലവിൽ സർക്കാർ അനുവദിച്ച തീൻ മൂർത്തി മാർഗിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. രണ്ട് വർഷമായി ഒഴിഞ്ഞുകിടന്ന വീടാണ്. അറ്റകുറ്റപ്പണികൾ ജൂലൈ അവസാനം വരെ തുടരുമെന്ന് കരാറുകാർ അറിയിച്ചു," അദ്ദേഹം പറഞ്ഞു. പുതിയ വീടിന്റെ വാടക നൽകാൻ തയ്യാറാണെന്നും നിയമം അനുസരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.

Former Chief Justice of India D.Y. Chandrachud addressed controversies surrounding his official residence, stating that he required a wheelchair-accessible home for his daughters and faced challenges in finding one



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 hours ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  3 hours ago
No Image

ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി

Kerala
  •  3 hours ago
No Image

സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ

Kerala
  •  3 hours ago
No Image

മസ്‌കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്

International
  •  4 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

Kerala
  •  4 hours ago
No Image

ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി

International
  •  4 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ

Kerala
  •  4 hours ago
No Image

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  5 hours ago