
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ

മാർസെയിൽ: തെക്കൻ യൂറോപ്പിൽ കനത്ത ഉഷ്ണതരംഗവും കാട്ടുതീയും ജനജീവിതത്തെ സാരമായി ബാധിച്ചു. ഫ്രാൻസിലെ മാർസെയിൽ വിമാനത്താവളം അടച്ചുപൂട്ടിയതിനാൽ ഉച്ചയ്ക്കുശേഷം മുതൽ വിമാനങ്ങൾ പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തിട്ടില്ല. നൈസ്, നിംസ് തുടങ്ങിയ പ്രാദേശിക വിമാനത്താവളങ്ങളിലേക്ക് ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള വക്താവ് അറിയിച്ചു. വേനൽഅവധിയുടെ തുടക്കത്തിൽ ഉണ്ടായ ഈ തടസ്സം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് ഇപ്പോഴും അവ്യക്തമാണ്. തെക്കൻ ഫ്രാൻസിലെ മാർസെയിലെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പടർന്ന കാട്ടുതീയെ തുടർന്നാണ് മാർസെയിലെ പ്രൊവെൻസ് വിമാനത്താവളം അടച്ചത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തീ വിമാനത്താവളത്തിന് സമീപം വരെ എത്തിയതായി അധികൃതർ അറിയിച്ചു. ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരമായ മാർസെയിലിന്റെ മധ്യഭാഗത്താണ് കാട്ടുതീ പടരുന്നത്.
സ്പെയിനിലും കാട്ടുതീ ആളിപ്പടരുന്നു
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നാർബോൺ പ്രദേശത്ത് ഇന്നലെ ആരംഭിച്ച കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനാൽ 2,000 ഹെക്ടർ പ്രദേശം കത്തിനശിച്ചതായി പ്രാദേശിക അധികാരികൾ അറിയിച്ചു. 1,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില, ശക്തമായ കാറ്റ്, ദുർഘടമായ ഭൂപ്രകൃതി എന്നിവ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. തീപിടുത്തത്തിൽ അഞ്ച് പേർക്കും അഞ്ച് അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. 150 മൈൽ അകലെയുള്ള പെൻസ് മിറാബ്യൂ മേഖലയിൽ ഇന്ന് ഉണ്ടായ മറ്റൊരു കാട്ടുതീയെ തുടർന്നാണ് മാർസെയിൽ വിമാനത്താവളം അടച്ചത്. 168 അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ രാപ്പകൽ പരിശ്രമിക്കുന്നതായി അധികാരികൾ വ്യക്തമാക്കി. ഫ്രഞ്ച് കാലാവസ്ഥാ ഏജൻസി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യൂറോപ്പിൽ ഉഷ്ണതരംഗവും മരണനിരക്കും ഉയരുന്നു
സ്പെയിനിലെ കാറ്റലോണിയയിൽ കാട്ടുതീ വ്യാപകമായി പടർന്നതിനെ തുടർന്ന് 18,000-ത്തോളം ആളുകൾക്ക് വീടിനുള്ളിൽ തുടരാനും ഡസൻ കണക്കിന് പേരെ ഒഴിപ്പിക്കാനും സ്പാനിഷ് അധികാരികൾ ഉത്തരവിട്ടു. ടാരഗോണ പ്രവിശ്യയിലെ വിദൂര പോൾസ് ഗ്രാമത്തിൽ ഇന്നലെ ആരംഭിച്ച തീപിടുത്തത്തിൽ 3,000 ഹെക്ടർ (7,413 ഏക്കർ) കത്തിനശിച്ചു. 300-ലധികം അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ, ഇന്ന് പുലർച്ചെ ഒരു അടിയന്തര സൈനിക യൂണിറ്റ് കൂടി തീ നിയന്ത്രിക്കാൻ വിന്യസിക്കപ്പെട്ടു.
പോർച്ചുഗലിൽ ഉഷ്ണതരംഗത്തെ തുടർന്ന് 284 അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രീസിൽ ചൊവ്വാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസ് (104 ഫാരൻഹീറ്റ്) കവിഞ്ഞു. അതിനാൽ, ഏഥൻസിലെ അധികാരികൾ അക്രോപോളിസ് സന്ദർശന സമയം നിയന്ത്രിച്ചു. ഏഥൻസിൽ കാട്ടുതീ ഉണ്ടാകാനുള്ള "വളരെ ഉയർന്ന" സാധ്യതയെക്കുറിച്ച് ഗ്രീക്ക് സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പോർച്ചുഗലിന്റെ പടിഞ്ഞാറൻ ഭാഗത്ത് നാല് സജീവ തീപിടുത്തങ്ങൾ നടക്കുന്നതായി ഫോഗോസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
റൊമാനിയയിൽ ഏറ്റവും ഉയർന്ന റെഡ് വാണിംഗ് പുറപ്പെടുവിച്ചു, താപനില 41 ഡിഗ്രി സെൽഷ്യസ് (105.8 ഫാരൻഹീറ്റ്) വരെ എത്തുമെന്നാണ് പ്രവചനം. സെർബിയയിൽ "വളരെ അപകടകരമായ" അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പുണ്ട്, താപനില 38 ഡിഗ്രി സെൽഷ്യസ് (100.4 ഫാരൻഹീറ്റ്) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദഗ്ധരുടെ മുന്നറിയിപ്പ്
തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ, ചുട്ടുപൊള്ളുന്ന ചൂട്, കടുത്ത വരൾച്ച, യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങളുടെ വിശാലമായ തോട്ടങ്ങൾ എന്നിവയുള്ളത് വലിയ കൊടുങ്കാറ്റും സൃഷ്ടിക്കുന്നു," ഗ്ലോബൽ ഫോറസ്റ്റ് വാച്ചിലെ ഗവേഷകയായ സാറാ കാർട്ടർ പറഞ്ഞു. കഴിഞ്ഞ ആഴ്ച പശ്ചിമ യൂറോപ്പിൽ ഉണ്ടായ കൊടുംചൂട് ഭൂപ്രദേശം വരണ്ടതാക്കി, കാട്ടുതീക്ക് ഇന്ധനമായി മാറ്റിയെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിന്റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയിലേക്ക് മാറിയെങ്കിലും, തണുത്ത കാറ്റ് സൃഷ്ടിച്ച കാലാവസ്ഥാ സംവിധാനം തീ വേഗത്തിൽ പടരാൻ കാരണമായതായി ഫ്രഞ്ച് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
കാട്ടുതീ മൂലം പുകയുടെ ഗന്ധം അസഹനീയമാണെന്നും അന്തരീക്ഷം കറുത്ത് ഇരുണ്ട അവസ്ഥയിലാണെന്നും ലെസ് പെന്നസ്-മിറാബ്യൂവിലെ താമസക്കാരിയായ മോണിക്ക് ബെയ്‌ലാർഡ് പറഞ്ഞു. ഒഴിപ്പിക്കൽ ഉത്തരവുകൾ ലഭിച്ചിട്ടില്ലെങ്കിലും, പല അയൽവാസികളും സ്വന്തം നിലയിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതായി അവർ കൂട്ടിച്ചേർത്തു. “അഗ്നിശമന സേനയുടെ നിർദേശം വരെ ഞങ്ങൾ ഇവിടെ തുടരും,” അവർ വ്യക്തമാക്കി. ലെസ് പെന്നസ്-മിറാബ്യൂവിലെ രണ്ട് ഹൗസിംഗ് എസ്റ്റേറ്റുകൾ ഒഴിപ്പിച്ചതായി മേയർ മൈക്കൽ അമിയേൽ ബിഎഫ്എം ടിവിയോട് പറഞ്ഞു. “നിലവിൽ ജനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിൽ മാത്രം ഒതുങ്ങിനിൽക്കണം, വാതിലുകളും ജനലുകളും അടയ്ക്കുക, വസ്തുവകകൾ വൃത്തിയായി സൂക്ഷിക്കുക, റോഡുകളിൽ ഇറങ്ങി അടിയന്തര സേവനങ്ങൾ തടസ്സപ്പെടുത്തരുത്,” അധികൃതർ നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 7 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 7 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 7 hours ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 7 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 7 hours ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 8 hours ago
ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത്
uae
• 8 hours ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 8 hours ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 8 hours ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 8 hours ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 8 hours ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 9 hours ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 9 hours ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 9 hours ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 10 hours ago
ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു
National
• 11 hours ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 11 hours ago
പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 18 hours ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 9 hours ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 10 hours ago
കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി
Kerala
• 10 hours ago