HOME
DETAILS

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

  
Web Desk
July 08 2025 | 17:07 PM

Europe Gripped by Massive Wildfires Frances Marseille Airport Closed Spain Orders 18000 to Stay Indoors Portugal Reports 284 Deaths

 

മാർസെയിൽ: തെക്കൻ യൂറോപ്പിൽ കനത്ത ഉഷ്ണതരംഗവും കാട്ടുതീയും ജനജീവിതത്തെ സാരമായി ബാധിച്ചു. ഫ്രാൻസിലെ മാർസെയിൽ വിമാനത്താവളം അടച്ചുപൂട്ടിയതിനാൽ ഉച്ചയ്ക്കുശേഷം മുതൽ വിമാനങ്ങൾ പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തിട്ടില്ല. നൈസ്, നിംസ് തുടങ്ങിയ പ്രാദേശിക വിമാനത്താവളങ്ങളിലേക്ക് ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള വക്താവ് അറിയിച്ചു. വേനൽഅവധിയുടെ തുടക്കത്തിൽ ഉണ്ടായ ഈ തടസ്സം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് ഇപ്പോഴും അവ്യക്തമാണ്. തെക്കൻ ഫ്രാൻസിലെ മാർസെയിലെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പടർന്ന കാട്ടുതീയെ തുടർന്നാണ് മാർസെയിലെ പ്രൊവെൻസ് വിമാനത്താവളം അടച്ചത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തീ വിമാനത്താവളത്തിന് സമീപം വരെ എത്തിയതായി അധികൃതർ അറിയിച്ചു. ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരമായ മാർസെയിലിന്റെ മധ്യഭാഗത്താണ് കാട്ടുതീ പടരുന്നത്. 

സ്പെയിനിലും കാട്ടുതീ ആളിപ്പടരുന്നു

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നാർബോൺ പ്രദേശത്ത് ഇന്നലെ ആരംഭിച്ച കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനാൽ 2,000 ഹെക്ടർ പ്രദേശം കത്തിനശിച്ചതായി പ്രാദേശിക അധികാരികൾ അറിയിച്ചു. 1,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില, ശക്തമായ കാറ്റ്, ദുർഘടമായ ഭൂപ്രകൃതി എന്നിവ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. തീപിടുത്തത്തിൽ അഞ്ച് പേർക്കും അഞ്ച് അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. 150 മൈൽ അകലെയുള്ള പെൻസ് മിറാബ്യൂ മേഖലയിൽ ഇന്ന് ഉണ്ടായ മറ്റൊരു കാട്ടുതീയെ തുടർന്നാണ് മാർസെയിൽ വിമാനത്താവളം അടച്ചത്. 168 അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ രാപ്പകൽ പരിശ്രമിക്കുന്നതായി അധികാരികൾ വ്യക്തമാക്കി. ഫ്രഞ്ച് കാലാവസ്ഥാ ഏജൻസി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2025-07-0823:07:28.suprabhaatham-news.png
 
 

യൂറോപ്പിൽ ഉഷ്ണതരംഗവും മരണനിരക്കും ഉയരുന്നു

സ്പെയിനിലെ കാറ്റലോണിയയിൽ കാട്ടുതീ വ്യാപകമായി പടർന്നതിനെ തുടർന്ന് 18,000-ത്തോളം ആളുകൾക്ക് വീടിനുള്ളിൽ തുടരാനും ഡസൻ കണക്കിന് പേരെ ഒഴിപ്പിക്കാനും സ്പാനിഷ് അധികാരികൾ ഉത്തരവിട്ടു. ടാരഗോണ പ്രവിശ്യയിലെ വിദൂര പോൾസ് ഗ്രാമത്തിൽ ഇന്നലെ ആരംഭിച്ച  തീപിടുത്തത്തിൽ 3,000 ഹെക്ടർ (7,413 ഏക്കർ) കത്തിനശിച്ചു. 300-ലധികം അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ, ഇന്ന് പുലർച്ചെ ഒരു അടിയന്തര സൈനിക യൂണിറ്റ് കൂടി തീ നിയന്ത്രിക്കാൻ വിന്യസിക്കപ്പെട്ടു.

പോർച്ചുഗലിൽ ഉഷ്ണതരംഗത്തെ തുടർന്ന് 284 അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രീസിൽ ചൊവ്വാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസ് (104 ഫാരൻഹീറ്റ്) കവിഞ്ഞു. അതിനാൽ, ഏഥൻസിലെ അധികാരികൾ അക്രോപോളിസ് സന്ദർശന സമയം നിയന്ത്രിച്ചു. ഏഥൻസിൽ കാട്ടുതീ ഉണ്ടാകാനുള്ള "വളരെ ഉയർന്ന" സാധ്യതയെക്കുറിച്ച് ഗ്രീക്ക് സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പോർച്ചുഗലിന്റെ പടിഞ്ഞാറൻ ഭാഗത്ത് നാല് സജീവ തീപിടുത്തങ്ങൾ നടക്കുന്നതായി ഫോഗോസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

റൊമാനിയയിൽ ഏറ്റവും ഉയർന്ന റെഡ് വാണിംഗ് പുറപ്പെടുവിച്ചു, താപനില 41 ഡിഗ്രി സെൽഷ്യസ് (105.8 ഫാരൻഹീറ്റ്) വരെ എത്തുമെന്നാണ് പ്രവചനം. സെർബിയയിൽ "വളരെ അപകടകരമായ" അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പുണ്ട്, താപനില 38 ഡിഗ്രി സെൽഷ്യസ് (100.4 ഫാരൻഹീറ്റ്) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025-07-0823:07:35.suprabhaatham-news.png
 
 

വിദഗ്ധരുടെ മുന്നറിയിപ്പ്

തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ, ചുട്ടുപൊള്ളുന്ന ചൂട്, കടുത്ത വരൾച്ച, യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങളുടെ വിശാലമായ തോട്ടങ്ങൾ എന്നിവയുള്ളത് വലിയ കൊടുങ്കാറ്റും സൃഷ്ടിക്കുന്നു," ഗ്ലോബൽ ഫോറസ്റ്റ് വാച്ചിലെ ഗവേഷകയായ സാറാ കാർട്ടർ പറഞ്ഞു. കഴിഞ്ഞ ആഴ്ച പശ്ചിമ യൂറോപ്പിൽ ഉണ്ടായ കൊടുംചൂട് ഭൂപ്രദേശം വരണ്ടതാക്കി, കാട്ടുതീക്ക് ഇന്ധനമായി മാറ്റിയെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിന്റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയിലേക്ക് മാറിയെങ്കിലും, തണുത്ത കാറ്റ് സൃഷ്ടിച്ച കാലാവസ്ഥാ സംവിധാനം തീ വേഗത്തിൽ പടരാൻ കാരണമായതായി ഫ്രഞ്ച് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.

കാട്ടുതീ മൂലം പുകയുടെ ഗന്ധം അസഹനീയമാണെന്നും അന്തരീക്ഷം കറുത്ത് ഇരുണ്ട അവസ്ഥയിലാണെന്നും  ലെസ് പെന്നസ്-മിറാബ്യൂവിലെ താമസക്കാരിയായ മോണിക്ക് ബെയ്‌ലാർഡ് പറഞ്ഞു. ഒഴിപ്പിക്കൽ ഉത്തരവുകൾ ലഭിച്ചിട്ടില്ലെങ്കിലും, പല അയൽവാസികളും സ്വന്തം നിലയിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതായി അവർ കൂട്ടിച്ചേർത്തു. “അഗ്നിശമന സേനയുടെ നിർദേശം വരെ ഞങ്ങൾ ഇവിടെ തുടരും,” അവർ വ്യക്തമാക്കി. ലെസ് പെന്നസ്-മിറാബ്യൂവിലെ രണ്ട് ഹൗസിംഗ് എസ്റ്റേറ്റുകൾ ഒഴിപ്പിച്ചതായി മേയർ മൈക്കൽ അമിയേൽ ബിഎഫ്എം ടിവിയോട് പറഞ്ഞു. “നിലവിൽ ജനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിൽ മാത്രം ഒതുങ്ങിനിൽക്കണം, വാതിലുകളും ജനലുകളും അടയ്ക്കുക, വസ്തുവകകൾ വൃത്തിയായി സൂക്ഷിക്കുക, റോഡുകളിൽ ഇറങ്ങി അടിയന്തര സേവനങ്ങൾ തടസ്സപ്പെടുത്തരുത്,” അധികൃതർ നിർദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  a day ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  a day ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  a day ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  a day ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  a day ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  a day ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  a day ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  a day ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  a day ago