
അസമില്‍ ബംഗ്ലാദേശികളെന്നാരോപിച്ച് നാടുകടത്തലും ബുള്‍ഡോസര്‍ രാജും തകൃതി; ബി.ജെ.പി സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് പതിനായിരത്തിലധികം വീടുകള്‍

ഗുവാഹതി: അസമില്‍ ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വിവേചനസ്വഭാവമുള്ള നീക്കം തുടരുന്നു. ഒരുമാസത്തിനുള്ളില്‍ മാത്രം 1,400 ഓളം ബംഗാളി മുസ്ലിംകളുടെ വീടുകളാണ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ധുബ്രി ജില്ലയില്‍ സൗരോര്‍ജ്ജ പദ്ധതിയുടെ പേരിലാണ് നടപടി. 1,157 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നുള്ള ബംഗാളി വംശജരായ 1,400 മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റിയതായി ജില്ലാ മജിസ്ട്രേറ്റ് ദിബാകര്‍ നാഥ് പറഞ്ഞു.
ധുബ്രിയിലെ ചാപ്പര്‍ റവന്യൂ സര്‍ക്കിളിന് കീഴിലുള്ള ചിരകുട്ട 1, 2, ചാരുഖാര ജംഗിള്‍ ബ്ലോക്ക്, സന്തേഷ്പൂര്‍ ഗ്രാമങ്ങളില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ബംഗാളി വംശജരായ മുസ്ലിംകളെ കുടിയിറക്കിയതായി പ്രദേശത്തുകാരെ ഉദ്ധരിച്ച് സ്ക്രോള്‍ ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. ബ്രഹ്മപുത്രനദി കരകവിഞ്ഞൊഴുകുന്നതും പ്രളയകാലത്ത് വീടെടുത്തുപോയതും കാരണം വീടുകള്‍ നഷ്ടപ്പെട്ട പൂര്‍വികരുടെ പുതിയതലമുറയാണ് ഇവര്‍.
ഏപ്രില്‍ രണ്ടിന് നടന്ന ജില്ലാതല ലാന്‍ഡ് അഡൈ്വസറി യോഗത്തിലാണ് കന്നുകാലികളെ മേയാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ ഭൂമിയുടെ ഭാഗമായ വില്ലേജ് ഭൂമി സൗരോര്‍ജ്ജ പദ്ധതിക്കായി മാറ്റാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മാര്‍ച്ച് 30ന് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചു. ഇതുപ്രകാരം അസം പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് ഏകദേശം 1,289 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു. പിന്നാലെ ജില്ലാ ഭരണകൂടം കുടിയിറക്കല്‍ നോട്ടീസുകള്‍ നല്കി. തുടര്‍ന്ന് െപാലിസ് ഉദ്യോഗസ്ഥരും ബുള്‍ഡോസറുകളും ഒഴിപ്പിക്കല്‍ തുടങ്ങുകയായിരുന്നു.
കുടിയൊഴിപ്പിക്കല്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സ്ഥലം സന്ദര്‍ശിച്ച അഖില്‍ ഗോഗോയ് എം.എല്‍.എ പറഞ്ഞു. ഹിന്ദു വോട്ടുകള്‍ നേടുന്നതിനു വേണ്ടിയാണ് ഹിമന്ത ബിശ്വ സര്‍ക്കാര്‍ മുസ്ലിംകള്ക്കെതിരെ ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് നിലവില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ ഗോള്‍പാറയിലെ പൈകര്‍ പ്രദേശത്തും സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജിനൊരുങ്ങുകയാണ്. ബ്രഹ്മപുത്ര നദിയിലെ മണ്ണൊലിപ്പ് മൂലം വീട് നഷ്ടപ്പെട്ടവര്‍ താമസിക്കുന്ന ചാരുബഖ്ര ജംഗല്‍ ബ്ലോക്ക് ഗ്രാമത്തിലെ 400 പേര്‍രുടെ കുടിലുകളാണ് പൊളിക്കുന്നത്. ഈ കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞമാസം 16ന് ഗോള്‍പാറയില്‍ 700 ഓളം ബംഗാളി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റുകയുണ്ടായി. ഇവരും പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവന്നവരാണ്. കഴിഞ്ഞമാസം 30ന് നല്‍ബാരി ജില്ലയിലും കൂട്ട കുടിയൊഴിപ്പിക്കല്‍ നടന്നു. കഴിഞ്ഞ വ്യാഴാഴ്ച അപ്പര്‍ അസമിലെ ലഖിംപൂര്‍ ജില്ലയില്‍ ഏകദേശം 220 കുടുംബങ്ങളെയും കുടിയൊഴിപ്പിച്ചു. 2016ലാണ് അസമില്‍ ബി.ജെ.പി അധികാരത്തിലേറിയത്. ഇതിന് ശേഷം 2024 ഓഗസ്റ്റ് വരെ 10,620ലധികം കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളാണ്.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ബംഗാളി മുസ്ലിംകള്ക്കെതിരായ വിവേചനനടപടി കൂടിവരുകയാണെന്ന ആക്ഷേപം ശക്തമാണ്. ബംഗാളി ഭാഷ സംസാരിക്കുന്നരെ ബംഗ്ലാദേശികള്‍ എന്നാരോപിച്ച് നാടുകടത്തുന്നതായ ആരോപണവും ഉണ്ട്. ഒരു മാസത്തിനിടെ 330 ഓളം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതായും കൂടുതല്‍ പേരെ ഉടന്‍ തിരിച്ചയക്കുമെന്നുമാണ് അടുത്തിടെ ഹിമന്ത ബിശ്വ പറഞ്ഞത്.
The discriminatory move by the Himanta Biswa Sarma-led BJP government in Assam, targeting Bengali-speaking Muslims, accusing them of being Bangladeshis, continues. In just one month, the government bulldozed and demolished the homes of around 1,400 Bengali Muslims. The action was in the name of a solar energy project in Dhubri district. District Magistrate Dibakar Nath said that the houses of 1,400 Muslim families of Bengali origin from 1,157 acres of government land were demolished.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Kerala
• a day ago
ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
National
• a day ago
നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
Kerala
• a day ago
കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ
Kerala
• a day ago
നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം
Kerala
• a day ago
ഞെട്ടിച്ച് യുഎഇ: പാസ്പോർട്ട് ഇൻഡക്സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി
uae
• a day ago
ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്
National
• a day ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• a day ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• a day ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• a day ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• a day ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• a day ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര് പൊലിസ് പിടിയില്‍
Kuwait
• a day ago
വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• a day ago
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി
Kerala
• a day ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• a day ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• a day ago
ഫ്ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• a day ago.png?w=200&q=75)
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Kerala
• a day ago
'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ
Kerala
• a day ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• a day ago