HOME
DETAILS

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

  
July 12 2025 | 01:07 AM

KEAM Row Kerala Syllabus Students Plan to Approach Supreme Court

കോഴിക്കോട്: കീം റാങ്ക് പട്ടിക തിരുത്തേണ്ടിവന്നതിൽ പ്രതിഷേധവുമായി കേരള സിലബസുകാർ. സർക്കാർ കൈവിട്ടതോടെ സ്വന്തംനിലയിൽ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണവർ.

ഇന്നലെ പുറത്തിറങ്ങിയ റാങ്ക് പട്ടിക തയാറാക്കിയപ്പോൾ 2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്‌കോർ കൂടുകയും ചെയ്തു. 2024ൽ പരീക്ഷ എഴുതിയവരിൽ കേരള വിദ്യാർഥിക്ക് നഷ്ടം 27 സ്‌കോറാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടിയത് എട്ടും. മുൻവർഷം പ്ലസ്ടു കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവർക്ക് 35 സ്‌കോറിന്റെ വിവേചനം നേരിടേണ്ടിവരുമ്പോൾ ഈ വർഷക്കാർക്ക് അത് 21ന്റേതാണ്.

റാങ്ക് പട്ടികയിൽ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ലഭിക്കൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കിൽ ഇതും പോരാ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ രണ്ട് ഗവ. കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമാണുള്ളത്. 35,000 മുതൽ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളജ് ഫീസ്. പ്രവേശന പരീക്ഷയുടെ സ്‌കോറിനൊപ്പം പ്ലസ് ടു പരീക്ഷയുടെ സ്‌കോർ പരിഗണിക്കുമ്പോൾ 21 മുതൽ 35 വരെ സ്‌കോറുകളുടെ കുറവ് കാരണം പ്രധാന കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരും.

ഏതാനും വർഷങ്ങളായി കേരള സിലബസ് വിദ്യാർഥികൾ സ്‌കോർ സമീകരണത്തിലൂടെ പിറകിലാവുന്നുണ്ടെങ്കിലും ഇത്രയേറെ അത് വ്യക്തമായിരുന്നില്ല. ഇക്കുറി പുതിയ ഫോർമുല പ്രകാരം സ്‌കോർ സമീകരിച്ചതും പഴയ ഫോർമുലവച്ച് സമീകരിച്ചതുമായ പട്ടികകൾ വന്നതോടെ ഓരോ വിദ്യാർഥിക്കും തങ്ങൾ സമീകരണപ്രക്രിയയിലൂടെ എത്രമാത്രം പിറകോട്ട് പോകുന്നുവെന്ന് തിരിച്ചറിയുന്ന അവസ്ഥയുണ്ടായി.

സുപ്രിംകോടതിയിൽ അപ്പീൽ നൽകുന്നതുവരെയെങ്കിലും കീം പ്രവേശനപ്രക്രിയ നിർത്തിവയ്ക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്ക് കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. മന്ത്രിമാരെയും എം.എൽ.എമാരെയും നേതാക്കളെയും സമീപിച്ചിട്ടുമുണ്ട്. ഇരകളെന്ന നിലയിൽ കോടതിയെ സമീപിക്കുകയാണെങ്കിൽ സർക്കാരിന്റെ വീഴ്ചകൾ പ്രതികൂലമായി ബാധിക്കില്ലെന്നരീതിയിൽ ഇവർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago