HOME
DETAILS

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

  
Shaheer
July 12 2025 | 01:07 AM

KEAM Row Kerala Syllabus Students Plan to Approach Supreme Court

കോഴിക്കോട്: കീം റാങ്ക് പട്ടിക തിരുത്തേണ്ടിവന്നതിൽ പ്രതിഷേധവുമായി കേരള സിലബസുകാർ. സർക്കാർ കൈവിട്ടതോടെ സ്വന്തംനിലയിൽ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണവർ.

ഇന്നലെ പുറത്തിറങ്ങിയ റാങ്ക് പട്ടിക തയാറാക്കിയപ്പോൾ 2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്‌കോർ കൂടുകയും ചെയ്തു. 2024ൽ പരീക്ഷ എഴുതിയവരിൽ കേരള വിദ്യാർഥിക്ക് നഷ്ടം 27 സ്‌കോറാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടിയത് എട്ടും. മുൻവർഷം പ്ലസ്ടു കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവർക്ക് 35 സ്‌കോറിന്റെ വിവേചനം നേരിടേണ്ടിവരുമ്പോൾ ഈ വർഷക്കാർക്ക് അത് 21ന്റേതാണ്.

റാങ്ക് പട്ടികയിൽ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ലഭിക്കൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കിൽ ഇതും പോരാ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ രണ്ട് ഗവ. കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമാണുള്ളത്. 35,000 മുതൽ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളജ് ഫീസ്. പ്രവേശന പരീക്ഷയുടെ സ്‌കോറിനൊപ്പം പ്ലസ് ടു പരീക്ഷയുടെ സ്‌കോർ പരിഗണിക്കുമ്പോൾ 21 മുതൽ 35 വരെ സ്‌കോറുകളുടെ കുറവ് കാരണം പ്രധാന കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരും.

ഏതാനും വർഷങ്ങളായി കേരള സിലബസ് വിദ്യാർഥികൾ സ്‌കോർ സമീകരണത്തിലൂടെ പിറകിലാവുന്നുണ്ടെങ്കിലും ഇത്രയേറെ അത് വ്യക്തമായിരുന്നില്ല. ഇക്കുറി പുതിയ ഫോർമുല പ്രകാരം സ്‌കോർ സമീകരിച്ചതും പഴയ ഫോർമുലവച്ച് സമീകരിച്ചതുമായ പട്ടികകൾ വന്നതോടെ ഓരോ വിദ്യാർഥിക്കും തങ്ങൾ സമീകരണപ്രക്രിയയിലൂടെ എത്രമാത്രം പിറകോട്ട് പോകുന്നുവെന്ന് തിരിച്ചറിയുന്ന അവസ്ഥയുണ്ടായി.

സുപ്രിംകോടതിയിൽ അപ്പീൽ നൽകുന്നതുവരെയെങ്കിലും കീം പ്രവേശനപ്രക്രിയ നിർത്തിവയ്ക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്ക് കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. മന്ത്രിമാരെയും എം.എൽ.എമാരെയും നേതാക്കളെയും സമീപിച്ചിട്ടുമുണ്ട്. ഇരകളെന്ന നിലയിൽ കോടതിയെ സമീപിക്കുകയാണെങ്കിൽ സർക്കാരിന്റെ വീഴ്ചകൾ പ്രതികൂലമായി ബാധിക്കില്ലെന്നരീതിയിൽ ഇവർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  5 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  5 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  6 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  6 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  6 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  6 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  6 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  7 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  7 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  7 hours ago