
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

ന്യൂഡല്‍ഹി: നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയോട് വിയോജിപ്പ് അറിയിച്ച് സുപ്രിംകോടതിയുടെ വിരമിച്ച നാലു ചീഫ്ജസ്റ്റിസുമാര്‍. വിഷയത്തില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) മുമ്പാകെയാണ് മുന്‍ ചീഫ്ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് യു.യു ലളിത് എന്നിവര്‍ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിനെതിരായ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇതുസംബന്ധിച്ച ബില്ലില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരിധിയില്ലാത്തതും അനിയന്ത്രിതവുമായ അധികാരങ്ങള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ ഭാവിയില്‍ ഭരണഘടനാ സന്തുലിതാവസ്ഥ തകരാറിലായേക്കാമെന്ന ആശങ്ക പങ്കുവച്ച മുന്‍ ചീഫ്ജസ്റ്റിസുമാര്‍, ഇത്തരമൊരു സാഹചര്യം ഉണ്ടായാലുള്ള അര്‍ത്ഥം ഊഹിക്കാവുന്നതേയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഡി.വൈ ചന്ദ്രചൂഡും ജെ.എസ് ഖെഹാറും ജെ.പി.സിക്ക് മുമ്പിലെത്തി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ച്ചിലാണ് നിലവില്‍ രാജ്യസഭാംഗംകൂടിയായ രഞ്ജന്‍ ഗൊഗോയിയും യു.യു ലളിതും തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചത്.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം ഭരണഘടനാപരമായി അനുവദനീയമാണോ എന്ന് ജെ.എസ് ഖെഹാറും ഡി.വൈ ചന്ദ്രചൂഡും സംശയം പ്രകടിപ്പിച്ചു. എങ്കിലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് ഇരുവരും അറിയിച്ചു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങള്‍ക്ക് ഭരണഘടനാപരമായ ബലഹീനതകള്‍ ഉണ്ടാകാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരല്ല. എന്നാല്‍ അതിന്റെ ചില ഭാഗങ്ങള്‍ നിയമപരമായി ദുര്‍ബലമാണ്. പ്രത്യേകിച്ചും, എന്തെങ്കിലും കാരണവശാല്‍ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മീഷന് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 82എ(5) വകുപ്പിനോട് ബില്ല് യോജിക്കുന്നതല്ല. നിയമം വ്യക്തമല്ലാത്ത ഈയൊരു സാഹചര്യത്തെ 'ഭരണഘടനാപരമായ നിശബ്ദത' എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശേഷിപ്പിച്ചത്.
ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ഷെഡ്യൂള്‍ തീരുമാനിക്കാന്‍ കമ്മിഷന് അനിയന്ത്രിതമായ അധികാരങ്ങള്‍ ബില്ലില്‍ നല്‍കിയിട്ടുണ്ടെന്ന് രഞ്ജന്‍ ഗൊഗോയിയും യു.യു ലളിതും ചൂണ്ടിക്കാട്ടി. കമ്മിഷന്റെ അധികാരം ഉള്‍പ്പെടെ വിവിധ വശങ്ങളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങളും ഇരുവരും നല്‍കി.
പാര്‍ലമെന്ററി മേല്‍നോട്ടമില്ലാതെ കമ്മിഷന് ശക്തമായ അധികാരം നല്‍കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിന് എതിരാണെന്ന അഭിപ്രായം നാലു മുന്‍ ചീഫ്ജസ്റ്റിസുമാരും പങ്കുവച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇത്തരം ക്രമീകരണങ്ങള്‍ ഭാവിയില്‍ നിയമപരമായ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന് ജെ.പി.സിയിലെ വിവിധ അംഗങ്ങളും സമ്മതിച്ചു.
അതേസമയം, എല്ലാ വിദഗ്ധരുടെയും അഭിപ്രായത്തെ സമിതി മാനിക്കുന്നുവെന്നും ബില്‍ പാസാക്കുക മാത്രമല്ല, ഭരണഘടനാപരവും പ്രായോഗികവുമാക്കുകയുമാണ് ലക്ഷ്യമെന്നും ജെ.പി.സി ചെയര്‍മാന്‍ പി.പി ചൗധരി പറഞ്ഞു.
Appearing before the Joint Committee of Parliament on ‘One Nation, One Election’Bill, four former Chief Justices of India have red-flagged the vast powers that the Election Commission holds in the proposed law for holding simultaneous polls. Former CJIs JS Khehar and DY Chandrachud expressed doubts whether the power of EC to decide if simultaneous polls can be delayed for a state is constitutionally permissible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്
Cricket
• 4 hours ago
ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം
Kerala
• 4 hours ago
ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ
National
• 4 hours ago
വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം
Football
• 4 hours ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍
Saudi-arabia
• 5 hours ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 5 hours ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 5 hours ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 5 hours ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 6 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 6 hours ago
ജമാഅത്തെ ഇസ്ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്വി
Kerala
• 6 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 7 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 7 hours ago
ഇസ്റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 7 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 9 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 9 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 9 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 9 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 9 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 10 hours ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 7 hours ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• 7 hours ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 8 hours ago