HOME
DETAILS

ഒമാനില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ സൗജന്യമായി നല്‍കണം; നിര്‍ദേശം നല്‍കി വാണിജ്യ മന്ത്രാലയം

  
July 13 2025 | 04:07 AM

Omans retailers told to provide bags as per approved standards

മസ്‌കത്ത്: ഒമാനില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ അവയ്‌ക്കൊപ്പം സൗജന്യമായി നല്‍കാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MOCIIP). ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അടിസ്ഥാന സേവനത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ സൗജന്യമായി നല്‍കാന്‍ ഷോപ്പിംഗ് സെന്ററുകള്‍ക്കും റീട്ടെയില്‍ സ്റ്റോറുകള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി.

പല വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ന്യായമായതും വെളിപ്പെടുത്തിയതുമായ ഫീസ് ഈടാക്കി ബാഗ് ഓപ്ഷനുകള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. അംഗീകൃത സ്‌പെസിഫിക്കേഷനുകളും സാങ്കേതിക നിയന്ത്രണങ്ങളും പാലിക്കുകയും പരിസ്ഥിതി സൗഹൃദവും അനുയോജ്യമായ വലുപ്പവുമുള്ളതുമാകണം ബാഗുകള്‍. അതേസമയം സൗജന്യ ബാഗിന്റെ ഓപ്ഷന്‍ അടിസ്ഥാന സേവനത്തിന്റെ ഭാഗമായതിനാല്‍ അത് നീക്കം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. 

സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ അന്യായമായ ചിലവുകള്‍ വഹിക്കുന്നത് തടയുന്നതിനും ബാഗ് പ്രൊവിഷന്‍ നയം വില്‍പ്പന കേന്ദ്രങ്ങളില്‍ അറിയിക്കണം. ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വ്യാപാരിയുടെ താല്‍പ്പര്യങ്ങള്‍ക്കും ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തി, സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തനുള്ള നയത്തിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം വരുന്നതെന്ന് MOCIP ഉം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (CPA) പറഞ്ഞു.

ഈ വര്‍ഷം ജൂലൈ മുതല്‍ ഒമാന്‍ സുല്‍ത്താനേറ്റ് രാജ്യവ്യാപകമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി തുടുങ്ങിയിരുന്നു. ഇത് ചില്ലറ വില്‍പ്പന, ഭക്ഷ്യ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. പുതിയ ഘട്ടത്തില്‍ പഴം, പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, പാക്കേജിംഗ് യൂണിറ്റുകള്‍, മിഠായി ഫാക്ടറികള്‍, ബേക്കറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് സ്റ്റോറുകള്‍, ബ്രെഡ്, പാസ്ട്രികള്‍, മിഠായികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് പരിസ്ഥിതി അതോറിറ്റി സ്ഥിരീകരിച്ചു. ഈ വിഭാഗങ്ങളിലെ വ്യാപാരങ്ങള്‍ പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍ അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണം. 

ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ ലക്ഷ്യമിട്ട് 2024 ജൂലൈ ഒന്നിനാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് 2025 ജനുവരിയില്‍ രണ്ടാം ഘട്ടം നടപ്പിലാക്കി. ഇത് തുണിക്കടകള്‍, കണ്ണട കടകള്‍, മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍, ഫര്‍ണിച്ചര്‍ കടകള്‍, വീട്ടുപകരണ വില്‍പ്പന ശാലകള്‍ എന്നിവയെ ബാധിച്ചു. ഇതിനും പിന്നാലെയാണ് എല്ലാ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി നിരോധനം നീട്ടിയത്.


The Ministry of Commerce, Industry and Investment Promotion (MOCIIP) has authorised shopping centers and retail stores to offer single-use bags free of charge as part of the basic service offered to consumers, provided they comply with approved specifications and technical regulations and are environment-friendly and of a suitable size that meets usage requirements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  12 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  12 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  12 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  12 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  12 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  12 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  12 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  12 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  12 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  12 days ago