HOME
DETAILS

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

  
July 20 2025 | 17:07 PM

The prince is sleeping peacefully His last rites were performed in Riyadh in the presence of a large crowd including members of the royal family

റിയാദ്: നീണ്ട ഇരുപത് വർഷക്കാലം കോമയിൽകിടന്ന് കഴിഞ്ഞ ദിവസം അന്തരിച്ച സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ ഖബറടക്കി. 36 വയസു കാരനായിരുന്ന ഇദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അറബ് ലോകത്തെ ധനികനും ശതകോടീശ്വരനുമായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരൻ 2005-ൽ ഒരു വാഹനാപകടത്തെത്തുടർന്നാണ് ഗുരുതരമായി പറിക്കേറ്റ് കോമയിൽ ആയത്. 

തുടർന്ന് റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. സഊദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോഴാണ് ദാരുണ അപകടം നടന്നത്. തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.

നിരന്തരമായ വൈദ്യ പരിചരണത്തില്‍ കഴിഞ്ഞിരുന്ന അല്‍വലീദ് രാജകുമാരന് ഫീഡിംഗ് ട്യൂബ് വഴിയാണ് പോഷകാഹാരം നല്‍കിയിരുന്നത്. ആധുനിക സഊദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍ അസീസ് രാജാവിന്റെ കൊച്ചുമകനായ അല്‍വലീദ് രാജകുമാരന്‍ മിഡില്‍ ഈസ്റ്റിലെ ദീര്‍ഘകാല കോമ കേസുകളില്‍ ഒരാളായിരുന്നു. 

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഇന്ന് അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യത്ത് നിസ്കാരത്തിൽ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ്, പ്രിൻസ് മൻസൂർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് സഊദ് ബിൻ സാദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് അബ്ദുൽ റഹ്മാൻ ബിൻ സൗദ് അൽ കബീർ, മിതേബ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ്, സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസ്, റോയൽ കോർട്ടിലെ ഉപദേഷ്ടാവ്, പ്രിൻസ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ, റോയൽ ലെഫ്റ്റനന്റ് ജനറൽ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, സഊദി വ്യോമസേന കമാൻഡർ പ്രിൻസ് മിഷാൽ ബിൻ മുഹമ്മദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ഉൾപ്പെടെ നിരവധി ഭരണ പ്രമുഖർ, നിരവധി രാജകുമാരന്മാർ, ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർ സംബന്ധിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  a day ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  a day ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  a day ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  a day ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  a day ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  a day ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  a day ago