"Whenever V.S. wins, the party loses, and whenever the party wins, V.S. loses." This was reflected in V.S. Achuthanandan's parliamentary history.
HOME
DETAILS

MAL
വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും
സുധീർ കെ. ചന്ദനത്തോപ്പ്
July 22 2025 | 05:07 AM

സുധീർ കെ. ചന്ദനത്തോപ്പ്
തിരുവനന്തപുരം: പണ്ടൊരു പ്രയോഗമുണ്ടായിരുന്നു, വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കും. അതു ശരിവയ്ക്കുന്നതായിരുന്ന വി.എസിന്റെ പാർലമെന്ററി ചരിത്രം. 1965 മുതൽ പാർലമെന്ററി രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് മന്ത്രിസഭയിലെത്താൻ 2006 വരെ കാത്തിരിക്കേണ്ടി വന്നു. അതും മന്ത്രിയാവാതെ മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൂന്നുതവണ പരാജയത്തിന്റെ കൈയ്പുനീര് കുടിക്കേണ്ടിവന്നപ്പോൾ ഏഴുവട്ടം വിജയക്കൊടി പാറിക്കാൻ വി.എസിന് കഴിഞ്ഞു. 1965ലാണ് വി.എസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്വന്തം നാടായ അമ്പലപ്പുഴയായിരുന്നു മണ്ഡലം. പക്ഷേ, വീട് നിൽക്കുന്ന മണ്ഡലമായിട്ടും കന്നിയങ്കത്തിൽ തോറ്റു. 2,327 വോട്ടിന് കോൺഗ്രസിലെ കെ.എസ് കൃഷ്ണക്കുറുപ്പിനോടാണ് തോറ്റത്. അന്ന് പാർട്ടി അധികാരത്തിലില്ല. എന്നാൽ, 1967ൽ രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ അമ്പലപ്പുഴ മണ്ഡലം വി.എസിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി എ. അച്യുതനെ 9,195 വോട്ടുകൾക്ക് തോൽപ്പിച്ച് 44ാമത്തെ വയസിൽ വി.എസ് ആദ്യമായി നിയമസഭയിലെത്തി. പക്ഷേ, ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തകക്ഷി മുന്നണിക്കായിരുന്നു അധികാരം. 14 അംഗ മന്ത്രിസഭയിൽ സി.പി.എമ്മിൽനിന്ന് നാലുപേർ ഇടംപിടിച്ചെങ്കിലും വി.എസിന് അവസരം ലഭിച്ചില്ല.
1970ൽ അമ്പലപ്പുഴയിൽനിന്ന് തന്നെ വി.എസ് രണ്ടാം വിജയം നേടിയെങ്കിലും ആ മന്ത്രിസഭയിലും വി.എസ് ഉണ്ടായിരുന്നില്ല. പിന്നീട് 1977ൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരപിള്ളയോട് 5,585 വോട്ടുകൾക്ക് വി.എസ് തോറ്റു. സി.പി.എമ്മിനും തോൽവിയായിരുന്നു ഫലം. മൂന്നു വർഷത്തിനു ശേഷം 1980ൽ പാർട്ടി അധികാരത്തിൽ വന്നെങ്കിലും ആ തെരഞ്ഞെടുപ്പിൽ വി.എസ് മത്സരിച്ചിരുന്നില്ല. 1967നു ശേഷം 1980ലാണ് സി.പി.എം നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരുന്നത്. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. വി.എസ് അച്യുതാനന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറിയത്. 93 സീറ്റ് നേടിയാണ് ഇടതുപക്ഷ മുന്നണി അധികാരത്തിലേറിയത്. 11 മാസക്കാലമായിരുന്നു ഈ സർക്കാരിന്റെ ആയുസ്. പിന്നീട് കോൺഗ്രസിന്റെ കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി അധികാരത്തിലേറി. നീണ്ട മൂന്ന് ടേമാണ് വി.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചത്. 1987ലെ തെരഞ്ഞെടുപ്പിലും വി.എസ് മത്സരിച്ചില്ല. പക്ഷേ, പാർട്ടി അധികാരത്തിലേറി. ഇ.കെ നായനാർ വീണ്ടും മുഖ്യമന്ത്രിയായി.
1989ൽ പാർലമെന്ററി രംഗത്തുള്ളവർ സംഘടന രംഗത്തേക്കും സംഘടനാ രംഗത്തുള്ളവർ പാർലമെന്ററി രംഗത്തേക്കും മടങ്ങുക എന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസാക്കുന്നതിൽ വി.എസ് വിജയിച്ചു. നായനാർ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയും ആവുക എന്നതായിരുന്നു ഉദ്ദേശ്യം. അങ്ങനെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷം 1991ൽ പാർട്ടി കോട്ടയായ മാരാരിക്കുളത്തുനിന്ന് മത്സരിച്ച വി.എസ് 9980 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിലെ സി.പി സുഗതനെ തോൽപ്പിച്ച് വി.എസ് നിയമസഭയിലെത്തിയപ്പോൾ പക്ഷേ പാർട്ടി തോറ്റു. രാജീവ്ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപതരംഗത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടി കോൺഗ്രസിന്റെ കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായതോടെ വി.എസിന്റെ മുഖ്യമന്ത്രി സ്വപ്‌നം പൂവണിയാതെ പോയി.
1996ൽ ഇടതുപക്ഷം അധികാരത്തിലേറാൻ എല്ലാം സാധ്യതയും നിലനിന്ന തെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നതോടെ പാർട്ടി വിജയിച്ചാൽ വി.എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, തന്റെ സുരക്ഷിത മണ്ഡലമെന്ന് വി.എസും പാർട്ടിയും വിശ്വസിച്ചിരുന്ന മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് ഫലം ആരെയും ഞെട്ടിക്കുന്നതായിരുന്നു. നാലുതവണ തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസിന്റെ ടി.ജെ ഫ്രാൻസിസ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ വി.എസ് അച്യുതാനന്ദനെ 1,965 വോട്ടിന് തോൽപ്പിച്ചു. എന്നാൽ 80 സീറ്റുകൾ നേടിയ ഇടതുപക്ഷം അധികാരത്തിലെത്തി മുഖ്യമന്ത്രിയായി വീണ്ടും നായനാരെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാർ തലശേരിയിൽനിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. മാരാരിക്കുളത്തെ തോൽവിക്ക് ശേഷമാണ് 'വി.എസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും പാർട്ടി തോൽക്കുമ്പോൾ വി.എസ് ജയിക്കും' എന്ന പ്രയോഗമുണ്ടാകുന്നത്. എന്നാൽ, തന്റെ തോൽവിക്ക് പിന്നിൽ വിഭാഗീയതയാണെന്ന് വി.എസ് ഉറച്ച് വിശ്വസിച്ചിരുന്നു. അന്വേഷണത്തിനായി പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
പരാജയ കാരണം വിഭാഗീയതയാണെന്ന് പാർട്ടി കമ്മിഷൻ കണ്ടെത്തി. കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മുൻ എം.പി ടി.ജെ ആഞ്ചലോസ്, ജില്ലാ കമ്മിറ്റിയംഗം ടി.കെ പളനി, സി.കെ ഭാസ്‌കരൻ എന്നീ നേതാക്കൾ നടപടികൾക്ക് വിധേയരായി. അങ്ങനെ വി.എസിന്റെ മുഖ്യമന്ത്രി മോഹം വീണ്ടും മരീചികയായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയോടെ വി.എസ് പാർട്ടിയിൽ ശക്തനായി. പിന്നീട് 2001ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയോട് അവസാന റൗണ്ടിൽ മലമ്പുഴയിൽനിന്ന് ജയിച്ചുകയറിപ്പോൾ പക്ഷേ, മുന്നണി തോറ്റു. ആന്റണിയുടെ നേതൃത്വത്തിൽ 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലേറിയതോടെ വി.എസിന് പ്രതിപക്ഷ നേതാവിന്റെ കസേര കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
2006ൽ നടന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വി.എസിന്റെ സ്ഥാനാർഥിത്വം വലിയ ചർച്ചയായി. വി.എസിന് സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയിലെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്. പ്രായാധിക്യവും വിഭാഗീയ പ്രവർത്തനങ്ങളുമാണ് ഔദ്യോഗിക വിഭാഗം കണ്ടെത്തിയ കാരണങ്ങൾ. എന്നാൽ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം സംഘടനകളിലെ ഒരുവിഭാഗം വി.എസിനായി തെരുവിലിറങ്ങി. സമ്മർദത്തെ അതിജീവിക്കാൻ പാർട്ടിക്കായില്ല. ഒടുവിൽ പാലക്കാട് മലമ്പുഴയിൽ വി.എസിന് സീറ്റ് നൽകി. 20,017 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലമ്പുഴ കടന്ന വി.എസിന്റെ പതിറ്റാണ്ടുനീണ്ട സ്വപ്‌നം പൂവണിഞ്ഞു. 99 സീറ്റ് ഇടതുമുന്നണി നേടിയതോടെ വി.എസ് മുഖ്യമന്ത്രിയായി. അതുവരെ ഒരു തവണ പോലും മന്ത്രിസഭയിലെത്താതെയാണ് വി.എസ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്.2011ൽ മലമ്പുഴയിൽനിന്ന് വിജയം ആവർത്തിച്ചെങ്കിലും പാർട്ടി തോറ്റതോടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടുമെത്തി.
2016ൽ ഏറെ സമ്മർദത്തിനൊടുവിൽ വി.എസിന് മലമ്പുഴ മണ്ഡലം നൽകിയപ്പോൾ തന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 27,142 വോട്ടിന് തുടർച്ചയായി നാലാം തവണയും വിജയിച്ചെങ്കിലും മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലേറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം; ഷാര്‍ജ പൊലിസില്‍ പരാതി നല്‍കി അതുല്യയുടെ കുടുംബം
uae
• 3 hours ago
വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
Kerala
• 3 hours ago
കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു
Football
• 4 hours ago
ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍
uae
• 4 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന
Cricket
• 4 hours ago
പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ
Kerala
• 5 hours ago
അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന
National
• 5 hours ago
24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
uae
• 5 hours ago
വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍
Kerala
• 5 hours ago
അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
uae
• 5 hours ago
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന് ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
qatar
• 5 hours ago
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം
National
• 5 hours ago
പത്ത് വര്‍ഷത്തിന് ശേഷം പ്രതികാരം ! അമ്മയെ അടിച്ചയാളെ കാത്തിരുന്ന് കൊലപ്പെടുത്തി മകന്
Kerala
• 5 hours ago
കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ
Cricket
• 6 hours ago
നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 6 hours ago
യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates
uae
• 7 hours ago
തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും
Kerala
• 7 hours ago
റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്
Kerala
• 7 hours ago
യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്
uae
• 6 hours ago
വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ
Kuwait
• 6 hours ago
സച്ചിനും കോഹ്ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം
Cricket
• 6 hours ago