
കേരളത്തിലെ ദേശീയപാത നിർമാണത്തകരാറുകൾ: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ൽ വിവിധയിടങ്ങളിൽ കണ്ടെത്തിയ നിർമാണ തകരാറുകൾക്ക് ഉത്തരവാദികളായ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നടത്തിയ പരിശോധനയിൽ, ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളും ഭാഗിക തകർച്ചകളും കണ്ടെത്തിയിരുന്നു. 2025 ജൂൺ 11 മുതൽ ജൂലൈ 14 വരെ നടത്തിയ സമഗ്ര പരിശോധനയിൽ ചെങ്കള-നീലീശ്വരം സെക്ഷനിൽ മണ്ണെടുപ്പ് പരാജയപ്പെടുകയും പ്രധാന കാരിയേജ് വേയിലും സർവിസ് റോഡുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.
കർശന നടപടികളും പിഴകളും
ചെങ്കളനീലീശ്വരം സെക്ഷൻ: ഉത്തരവാദികളായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴ ഈടാക്കുകയും പുതിയ കരാറുകളിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തുകയും ചെയ്തു. കായലുകൾ, മറ്റ് ദുർബല മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷാ നടപടികൾ വിലയിരുത്താൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
രാമനാട്ടുകര-വളാഞ്ചേരി: രണ്ടിടങ്ങളിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ ഒരു മാസത്തേക്ക് ലേലത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. 11.8 കോടി രൂപ പിഴ ചുമത്തുകയും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാനുള്ള സാധ്യത പരിഗണിച്ച് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.
തുറവൂർ-പറവൂർ: ഭാരത്മാല പദ്ധതിയുടെ ഭാഗമായ ആറുവരിപാതയിൽ നാല് ഗർഡറുകൾ തകർന്ന സംഭവത്തിൽ 15.4 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തരവാദികളായ കൺസൾട്ടന്റിനെയും കോൺട്രാക്ടർ പ്രതിനിധികളെയും സസ്‌പെൻഡ് ചെയ്തു.
കൊല്ലം ബൈപാസ്: കടമ്പാട്ടുകോണം പദ്ധതിയിൽ മൈനർ പാലത്തിന്റെ സ്‌കാഫോൾഡിങ് തകർന്നതിനെ തുടർന്ന് 9.55 ലക്ഷം രൂപ പിഴ ഈടാക്കി. കരാറുകാരനെയും ഉത്തരവാദിയായ എൻജിനീയറെയും പിരിച്ചുവിട്ടു.
രാജ്യവ്യാപകമായി എട്ടിടങ്ങളിൽ തകർച്ച
കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത നിർമാണത്തിനിടെ എട്ടിടങ്ങളിൽ തകർച്ചകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി നിതിൻ ഗഡ്കരി വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. 2020-21ൽ ഹരിയാനയിൽ രണ്ടിടങ്ങളിലും, 2021-22ൽ തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലും, ആന്ധ്രാപ്രദേശിൽ ഒരിടത്തും, 2023-24ൽ ഡൽഹിയിലും ആസാമിലും ഓരോ തവണയും, കേരളത്തിൽ ഒരിടത്തും പാത തകർന്നതായി മന്ത്രി അറിയിച്ചു.
Union Minister Nitin Gadkari has announced strict action against those responsible for issues in Kerala's national highway construction projects, addressing delays and inefficiencies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 8 hours ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 8 hours ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 9 hours ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 9 hours ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 9 hours ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 9 hours ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 10 hours ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 10 hours ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 11 hours ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• 11 hours ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• 12 hours ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 12 hours ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• 12 hours ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• 13 hours ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• 14 hours ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• 14 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• 14 hours ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• 15 hours ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• 16 hours ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• 12 hours ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• 12 hours ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• 12 hours ago