HOME
DETAILS

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

  
July 27 2025 | 05:07 AM

Gram Panchayat Members Wife Arrested for Husbands Murder in Bengaluru After Staged Suicide and Press Conference

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി, ആത്മഹത്യയെന്ന് വരുത്താൻ നാടകീയ നീക്കങ്ങളുമായി മുന്നോട്ടുപോയ ഭാര്യയെ പൊലീസ് കുരുക്കി. ചന്നപട്ടണയിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ചന്ദ്രകല ഉൾപ്പെടെ ആറ് പേരാണ് പൊലീസിന്റെ പിടിയിലായത്. നിരവധി നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസ് യഥാർഥ പ്രതികളിലേക്ക് എത്തുകയായിരുന്നു.

ജൂൺ 24-ന് ചന്നപട്ടണ മകാലി സ്വദേശി ലോകേഷ് (45) കൃഷ്ണപൂർ ഗ്രാമത്തിൽ കാറിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. തന്റെ ഭർത്താവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ചന്ദ്രകല തന്നെ രംഗത്തെത്തി. പത്രസമ്മേളനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഈ നാടകീയ നീക്കങ്ങൾ പൊലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ കുരുക്കായി മാറി.

ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ്, ചന്ദ്രകലയുടെ പരാതിയെ തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം, എഫ്എസ്എൽ റിപ്പോർട്ടുകൾ പ്രകാരം വിഷം കഴിക്കലാണ് മരണകാരണം. എന്നാൽ, ചന്ദ്രകലയുടെ മൊബൈൽ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചു. കോൾ ലിസ്റ്റിൽ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ നമ്പറുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്രകല 3.5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് നൽകിയതായി വെളിപ്പെട്ടു.

പൊലീസ് ചന്ദ്രകല, യോഗേഷ് എൻപി, ശാന്തരാജു എൻഎസ് (സന്തോഷ്), സാര്യ എന്ന സാര്യ കുമാർ, ശിവലിംഗ എന്ന ശിവ, ചന്ദൻ കുമാർ എന്നിവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിൽ ചന്ദ്രകല കുറ്റം സമ്മതിച്ചു. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിച്ചിരുന്നതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അവർ മൊഴി നൽകി.

ചന്ദ്രകല ക്വട്ടേഷൻ സംഘത്തെ സമീപിച്ച് ലോകേഷിനെ വകവരുത്താൻ ആവശ്യപ്പെട്ടു. ഗുണ്ടാതലവൻ യോഗേഷും കൂട്ടാളികളും ലോകേഷിനെ പിന്തുടർന്ന് ചന്നപട്ടണ-രാമനഗര അതിർത്തിയിലെ കൃഷ്ണപുര ഗ്രാമത്തിന് സമീപം തടഞ്ഞു. അവിടെ വച്ച് ലോകേഷിനെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

In Bengaluru’s Channapatna, a gram panchayat member, Chandrakala, and five others were arrested for orchestrating the murder of her husband, Lokesh (45), found dead in a car on June 24. Initially deemed a suicide by poisoning, Chandrakala’s press conference and complaint raised suspicions. Police investigation revealed she paid ₹3.5 lakh to a quotation gang to kill Lokesh, who was forced to consume poison near Krishnaapura village. Chandrakala confessed, citing frequent abuse by Lokesh. One suspect remains at large as police continue the probe.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates

Kerala
  •  2 hours ago
No Image

കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍

National
  •  2 hours ago
No Image

ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

International
  •  3 hours ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു

Kerala
  •  3 hours ago
No Image

മദ്യപാനിയായ ഭർത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ അമ്മ മൂന്ന് പെൺമക്കളെ വിഷം കൊടുത്ത് കൊന്നു

National
  •  3 hours ago
No Image

ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി

National
  •  4 hours ago
No Image

ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത

International
  •  4 hours ago
No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  5 hours ago
No Image

പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്

auto-mobile
  •  5 hours ago
No Image

കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

International
  •  5 hours ago