
ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു

ഗസ്സ: കടല്‍മാര്‍ഗ്ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില്ല കോയലിഷന്‍ (എഫ്എഫ്സി) വീണ്ടും തടഞ്ഞ് ഇസ്‌റാഈല്‍. ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് ആണ് ഇസ്‌റാഈല്‍ പിടിച്ചെടുത്തത്.
അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ഹന്‍ദല ബോട്ട് തടഞ്ഞത്. ആയുധധാരികളായ നിരവധി സൈനികര്‍ ബോട്ടിലേക്ക് ഇരച്ചു കയറുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ബന്ദികളാക്കിയതായും എഫ്.എഫ്.സി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Footage captures the first moments of the Israeli navy’s assault on the Handala aid ship, which was carrying humanitarian supplies to Gazam a territory under Israeli siege and facing a famine unprecedented in modern times.
— Quds News Network (@QudsNen) July 26, 2025
Israeli soldiers stormed the humanitarian vessel in… pic.twitter.com/MBB7aLuNxv
ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ തീരത്തെ സമുദ്രമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് നാവികസേന ബോട്ട് തടഞ്ഞെന്നാണ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം. കപ്പല്‍ സുരക്ഷിതമായി ഇസ്‌റാഈല്‍ തീരത്തേക്ക് നീങ്ങുന്നു എന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ബോട്ട് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.
'ഉരപരോധം ലംഘിക്കാനുള്ള അനധികൃതമായ ശ്രമങ്ങള്‍ അപകടകരവും നിലവിലെ മാനുഷിക നീക്കങ്ങളെ തകര്‍ക്കുന്നതുമാണ്' ഇസ്‌റാഈല്‍ പ്രസ്താവനയില്‍ പറയുന്നു.
ആസ്ത്രേലിയ, ഫ്രാന്‍സ്, യു.കെ, യു.എസ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അല്‍ ജസീറയുടെ രണ്ട് പത്രപ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് ഹന്‍ദല ബോട്ടിലുണ്ടായിരുന്നത്. ഗസ്സയിലേക്ക് ബേബി ഫോര്‍മുലയുമായി പോവുകയായിരുന്നു ബോട്ട് എന്ന് എഫ്.എഫ്.സി പ്രവര്‍ത്തകരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പറയുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് സ്വീഡിഷ് മെമ്പര്‍ എമ്മ ഫോര്‍റോ, ഫ്രഞ്ച് നാഷണല്‍ അസംബ്ലി മെമ്പര്‍ ഗബ്രിയേല കാത്തല, പലസ്തീന്‍-അമേരിക്കന്‍ മനുഷ്യാവകാശ അഭിഭാഷക ഹുവൈദ അറഫ്, ജൂത-അമേരിക്കന്‍ ആക്ടിവിസ്റ്റ് ജേക്കബ് ബെര്‍ജ്, ടുണീഷ്യന്‍ ട്രേഡ് യൂണിയനിസ്റ്റ് ഹാതിം ഔഐനി, 70 വയസ്സുള്ള നോര്‍വീജിയന്‍ ആക്ടിവിസ്റ്റ് വിഗ്ദിസ് ജോര്‍വന്ദ്, ഫ്രഞ്ച് അമേരിക്കന്‍ അഭിഭാഷകനും നടനുമായ ഫ്രാങ്ക് റൊമാനൊ, ഓസ്ട്രേലിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോബര്‍ട്ട് മാര്‍ട്ടിന്‍, ഓസ്ട്രേലിയന്‍ ജേര്‍ണലിസ്റ്റ് ടാനിയ സാഫി, യുഎസ് ലേബര്‍ ആക്ടിവിസ്റ്റ് ക്രിസ്ത്യന്‍ സ്മാള്‍സ്, ബോബ് സുബെറി, ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് അന്റോണിയോ മസിയോ, സ്പാനിഷ് ആക്ടിവിസ്റ്റുകളായ സാന്റിയാഗോ ഗോണ്‍സാലസ്, സെര്‍ജിയോ ടോറിബിയോ, ഫ്രഞ്ച് നേഴ്‌സ് ജസ്റ്റിന്‍ കെംഫ്, ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തക ആങ് സാഹുക്കെ, ഇറ്റാലിയന്‍ ആക്ടിവിസ്റ്റ് അന്റോണിയോ ല പിസിറെല്ല, യുഎസ് ആക്ടിവിസ്റ്റ് ബ്രെഡോണ്‍ പെല്യൂസോ, മുന്‍ യുഎന്‍ സ്റ്റാഫ് മെമ്പര്‍ ക്ലോസ് ഫിയോന, അല്‍ ജസീറയുടെ ജേര്‍ണലിസ്റ്റുകളായ മൊറോക്കോയില്‍ നിന്നുള്ള മുഹമ്മദ് എല്‍ ബക്കാലിയും ഇറാഖി-അമേരിക്കന്‍ വംശജനായ വാദ് അല്‍ മൂസ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12ന് ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന ഫ്രീഡം ഫ്‌ളോട്ടില്ല ബോട്ട് ഇസ്‌റാഈല്‍ തടഞ്ഞിരുന്നു. പ്രമുഖ പാരിസ്ഥിതിക പ്രവര്‍ത്തക ഗ്രെര്‌റ തുന്‍ബര്‍ഗ് ഉള്‍പെടെ 12 ആക്ടിവിസ്റ്റുകളാണ് അന്ന് ബോട്ടിലുണ്ടായിരുന്നത്.
Israel intercepts the 'Handala' boat of the Freedom Flotilla Coalition, attempting to deliver food aid to Gaza via sea, in international waters. Activists reportedly detained.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി
National
• 3 hours ago
ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത
International
• 4 hours ago
യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം
National
• 5 hours ago
പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്
auto-mobile
• 5 hours ago
കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു
International
• 5 hours ago
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും
International
• 5 hours ago
ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman
oman
• 5 hours ago
ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ
National
• 6 hours ago
പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം
Kerala
• 6 hours ago
പാലോട് രവിക്ക് പകരം എന്‍ ശക്തന്‍; തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല
Kerala
• 6 hours ago.png?w=200&q=75)
ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം
National
• 7 hours ago
ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ
National
• 7 hours ago
വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി
Kerala
• 7 hours ago
ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
International
• 7 hours ago
കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം
Kerala
• 9 hours ago
ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും
Kerala
• 9 hours ago
യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം
National
• 9 hours ago
അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather
uae
• 9 hours ago
തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്
Kerala
• 8 hours ago
'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം
Kerala
• 8 hours ago
തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Weather
• 8 hours ago