
ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

ദുഹ: വിശന്നു മരിച്ചു കൊണ്ടിരിക്കുന്ന പതിനായിരങ്ങള്‍ക്കു മേല്‍ ആകാശത്ത് നിന്ന് വീണ്ടും ഭക്ഷണം എയര്‍ഡ്രോപ് ചെയ്യാനാണ് ഇസ്‌റാഈലിന്റെ നീക്കം. ഇതിനകം നടപടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കത്തിയാളുന്ന ആകാശത്തിന് കീഴെ എവിടെ പതിക്കുമെന്നറിയാത്ത ഭക്ഷണപ്പൊതികള്‍ കാത്ത് ഓടി അലയുന്ന ജനത. വിശന്നാളുന്ന ആ മനുഷ്യര്‍ക്ക് മുന്നില്‍ ഇത്തിരിത്തുണ്ടം കാണിച്ച അതിനായി അവര്‍ തലങ്ങും വിലങ്ങും ഓടുന്നത്...ഓട്ടത്തിനിടയില്‍ ചിലരെങ്കിലും തളര്‍ന്നു വീഴുന്നത്... ആകശത്തു നിന്ന് ഭൂമിയില്‍ പതിക്കും മുമ്പ് ചിന്നിച്ചിതറപാവുന്ന പൊതിയുടെ അവശിഷ്ടങ്ങള്‍ക്കായി കലപല കൂടുന്നത്...ഇസ്‌റാഈല്‍ ഭീകര സൈന്യത്തെ ആഹ്ലാദിപ്പിക്കുന്ന രംഗങ്ങളാവാം ഇത്.
Airdropping aid over Gaza does not solve the famine crisis, is not distributed fairly, and cannot be compared to the capacity of truckloads. It is merely an attempt to ease the conscience in the face of the starvation war that Israel is waging against civilians in Gaza.
— Quds News Network (@QudsNen) July 26, 2025
>>> pic.twitter.com/RyN3D0J2ES
എയര്‍ഡ്രോപ് ചെയ്ത സാമഗ്രികള്‍ ശരീരത്തില്‍ വീണും നിരവധിയാളുകള്‍ കൊല്ലപ്പെട്ടതിന് ലോകം നേരത്തെ സാക്ഷ്യം വഹിച്ചതാണെന്നിരിക്കേയാണ് വീണ്ടും അതേ നീക്കവുമായി ഇസ്‌റാഈല്‍ രംഗത്തു വന്നിരിക്കുന്നത്. ഈ അപകട സാധ്യതകളെല്ലാം മാറ്റിവെച്ചാല്‍ തന്നെ ഒരു ട്രക്കില്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷണസാമഗ്രികള്‍ പോലും എയര്‍ഡ്രോപ് ചെയ്യുക വഴി ഗസ്സന്‍ ജനതയിലേക്ക് എത്തിക്കാനാവില്ലെന്ന് യുനര്‍വ (UNRWA) പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.
കരമാര്‍ഗം വിപുലമായ സഹായം ഗസ്സയില്‍ എത്തിക്കുകയാണ് വേണ്ടതെന്നും യു.എന്‍ ആവശ്യപ്പെട്ടു.
'ഇസ്‌റാഈല്‍ ഉപരോധത്താല്‍ പട്ടിണി കിടക്കുന്ന ഗസ്സയിലെ മനുഷ്യര്‍ക്ക് ഒരു ട്രക്ക് ലോഡില്‍ താഴെ മാത്രം വരുന്ന ഭക്ഷസാധനങ്ങള്‍ വെറും തുള്ളി മരുന്ന് പോലെ ആകാശം വഴി വിതരണം ചെയ്യാനാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഇത് അപകടകരമാണ്. അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇസ്‌റാഈലിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണ്- മനുഷ്യവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
As the Israeli-engineered famine deepens, Israel promotes airdrops, delivering less than a single truckload, as a “humanitarian gesture.”
— Quds News Network (@QudsNen) July 26, 2025
Rights groups say they’re dangerous, humiliating, and politically driven.
Here’s everything you need to know.https://t.co/BOKpKPZ5WM
ഇസ്‌റാഈലിന്റെ ഈ നീക്കത്തെ യുനര്‍വ കമ്മീഷണര്‍ ലെസ്സാരിനിയും രൂക്ഷമായി വിമര്‍ശിച്ചു. ചെലവ് കൂടിയതും എന്നാല്‍ ഒട്ടും ഉപകാരമില്ലാത്തതുമായ നീക്കമാണിത്. തങ്ങളുടെ ക്രൂരതകള്‍ മൂടിവെക്കാനും ലോകശ്രദ്ധ തിരിച്ചുവിടാനായുമുള്ള ഇസ്‌റാഈലിന്റെ തന്ത്രമാണിത് - അദ്ദേഹം കുറ്റപ്പെടുത്തി.
ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്‌റാഈലിന്റേതെന്ന് ഹമാസും കുറ്റപ്പെടുത്തി. നിരവധി ട്രക്കുകള്‍ ഭക്ഷണ സാധനവുമായി അനുമതി കാത്ത് അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇസ്‌റാഈലിന്റെ ഈ പ്രഹസനം.
അതിനിടെ, സഹായത്തിനായി എത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൊല്ലുന്ന നടപടിയും ഇസ്‌റാഈല്‍ തുടരുകയാണ്.
അമേരിക്കന്‍ സഹായത്തോടെ രൂപവത്കരിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രത്തില്‍ സഹായം തേടിയെത്തിയ 42പേരെയാണ് ഇന്നലെ ഇസ്‌റാഈല്‍ വെടിവെച്ചു കൊന്നു. ഇതുള്‍പ്പെടെ 71 പേരാണ് ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ടത്.
അതിനിടെ ഇസ്‌റാഈലിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്. ഉടന്‍ വെടിനിര്‍ത്തല്‍ തേടി തെല്‍ അവീവിലും ഹൈഫയിലും ആയിരങ്ങള്‍ റാലി നടത്തി. ഗസ്സ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ്ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഹന്ദല എന്ന ഫ്രീഡം ഫ്‌ളോട്ടില കപ്പല്‍ ഇന്ന് അതിരാവിലെ ഇസ്‌റാഈല്‍ നാവികസേന ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന 12 സന്നദ്ധപ്രവര്‍ത്തരെ കുറിച്ച വിവരം കൈമാറാന്‍ ഇസ്‌റാഈല്‍ ഇതുവരെ തയാറായിട്ടില്ല.
Israel's air-dropping of food in Gaza is met with strong criticism from UNRWA and human rights groups, citing ineffectiveness, danger, and political motives amidst ongoing starvation and violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗോവിന്ദചാമിയുടെ ജയിൽചാട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ
Kerala
• an hour ago
സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates
Kerala
• 2 hours ago
കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍
National
• 2 hours ago
ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
International
• 3 hours ago
തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു
Kerala
• 3 hours ago
മദ്യപാനിയായ ഭർത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ അമ്മ മൂന്ന് പെൺമക്കളെ വിഷം കൊടുത്ത് കൊന്നു
National
• 3 hours ago
ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി
National
• 4 hours ago
ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത
International
• 4 hours ago
യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം
National
• 5 hours ago
പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്
auto-mobile
• 5 hours ago
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും
International
• 6 hours ago
ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman
oman
• 6 hours ago
ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്നാപ്പ് ചെയ്തു
International
• 6 hours ago
ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ
National
• 6 hours ago
ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ
National
• 7 hours ago
വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി
Kerala
• 8 hours ago
തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്
Kerala
• 8 hours ago
'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം
Kerala
• 8 hours ago
പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് ദാരുണാന്ത്യം
Kerala
• 6 hours ago
പാലോട് രവിക്ക് പകരം എന്‍ ശക്തന്; തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല
Kerala
• 7 hours ago
പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം
International
• 7 hours ago.png?w=200&q=75)