HOME
DETAILS

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

  
Web Desk
July 27 2025 | 04:07 AM

Gaza Humanitarian Crisis Air-drops Criticized Amidst Starvation

ദുഹ: വിശന്നു മരിച്ചു കൊണ്ടിരിക്കുന്ന പതിനായിരങ്ങള്‍ക്കു മേല്‍ ആകാശത്ത് നിന്ന് വീണ്ടും ഭക്ഷണം എയര്‍ഡ്രോപ് ചെയ്യാനാണ് ഇസ്‌റാഈലിന്റെ നീക്കം. ഇതിനകം നടപടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കത്തിയാളുന്ന ആകാശത്തിന് കീഴെ എവിടെ പതിക്കുമെന്നറിയാത്ത ഭക്ഷണപ്പൊതികള്‍ കാത്ത് ഓടി അലയുന്ന ജനത. വിശന്നാളുന്ന ആ മനുഷ്യര്‍ക്ക് മുന്നില്‍ ഇത്തിരിത്തുണ്ടം കാണിച്ച അതിനായി അവര്‍ തലങ്ങും വിലങ്ങും ഓടുന്നത്...ഓട്ടത്തിനിടയില്‍ ചിലരെങ്കിലും തളര്‍ന്നു വീഴുന്നത്... ആകശത്തു നിന്ന് ഭൂമിയില്‍ പതിക്കും മുമ്പ് ചിന്നിച്ചിതറപാവുന്ന പൊതിയുടെ അവശിഷ്ടങ്ങള്‍ക്കായി കലപല കൂടുന്നത്...ഇസ്‌റാഈല്‍ ഭീകര സൈന്യത്തെ ആഹ്ലാദിപ്പിക്കുന്ന രംഗങ്ങളാവാം ഇത്. 

എയര്‍ഡ്രോപ് ചെയ്ത സാമഗ്രികള്‍ ശരീരത്തില്‍ വീണും നിരവധിയാളുകള്‍ കൊല്ലപ്പെട്ടതിന് ലോകം നേരത്തെ സാക്ഷ്യം വഹിച്ചതാണെന്നിരിക്കേയാണ് വീണ്ടും അതേ നീക്കവുമായി ഇസ്‌റാഈല്‍ രംഗത്തു വന്നിരിക്കുന്നത്. ഈ അപകട സാധ്യതകളെല്ലാം മാറ്റിവെച്ചാല്‍ തന്നെ ഒരു ട്രക്കില്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷണസാമഗ്രികള്‍ പോലും എയര്‍ഡ്രോപ് ചെയ്യുക വഴി ഗസ്സന്‍ ജനതയിലേക്ക് എത്തിക്കാനാവില്ലെന്ന് യുനര്‍വ (UNRWA) പ്രതിനിധി ചൂണ്ടിക്കാട്ടുന്നു. 


കരമാര്‍ഗം വിപുലമായ സഹായം ഗസ്സയില്‍ എത്തിക്കുകയാണ് വേണ്ടതെന്നും  യു.എന്‍ ആവശ്യപ്പെട്ടു.

'ഇസ്‌റാഈല്‍ ഉപരോധത്താല്‍ പട്ടിണി കിടക്കുന്ന ഗസ്സയിലെ മനുഷ്യര്‍ക്ക് ഒരു ട്രക്ക് ലോഡില്‍ താഴെ മാത്രം വരുന്ന ഭക്ഷസാധനങ്ങള്‍ വെറും തുള്ളി മരുന്ന് പോലെ ആകാശം വഴി വിതരണം ചെയ്യാനാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഇത് അപകടകരമാണ്. അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇസ്‌റാഈലിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണ്- മനുഷ്യവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇസ്‌റാഈലിന്റെ ഈ നീക്കത്തെ യുനര്‍വ കമ്മീഷണര്‍ ലെസ്സാരിനിയും രൂക്ഷമായി വിമര്‍ശിച്ചു. ചെലവ് കൂടിയതും എന്നാല്‍ ഒട്ടും ഉപകാരമില്ലാത്തതുമായ നീക്കമാണിത്. തങ്ങളുടെ ക്രൂരതകള്‍ മൂടിവെക്കാനും ലോകശ്രദ്ധ തിരിച്ചുവിടാനായുമുള്ള ഇസ്‌റാഈലിന്റെ തന്ത്രമാണിത് - അദ്ദേഹം കുറ്റപ്പെടുത്തി. 

ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്‌റാഈലിന്റേതെന്ന് ഹമാസും കുറ്റപ്പെടുത്തി. നിരവധി ട്രക്കുകള്‍ ഭക്ഷണ സാധനവുമായി അനുമതി കാത്ത് അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇസ്‌റാഈലിന്റെ ഈ പ്രഹസനം.  

അതിനിടെ, സഹായത്തിനായി എത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൊല്ലുന്ന നടപടിയും ഇസ്‌റാഈല്‍ തുടരുകയാണ്. 
അമേരിക്കന്‍ സഹായത്തോടെ രൂപവത്കരിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രത്തില്‍ സഹായം തേടിയെത്തിയ 42പേരെയാണ് ഇന്നലെ ഇസ്‌റാഈല്‍ വെടിവെച്ചു കൊന്നു. ഇതുള്‍പ്പെടെ 71 പേരാണ് ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 

അതിനിടെ ഇസ്‌റാഈലിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്. ഉടന്‍ വെടിനിര്‍ത്തല്‍ തേടി തെല്‍ അവീവിലും ഹൈഫയിലും ആയിരങ്ങള്‍ റാലി നടത്തി. ഗസ്സ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ്ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഗസ്സയിലേക്ക്  സഹായവുമായി എത്തിയ ഹന്ദല എന്ന ഫ്രീഡം ഫ്‌ളോട്ടില കപ്പല്‍ ഇന്ന് അതിരാവിലെ ഇസ്‌റാഈല്‍ നാവികസേന ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന 12 സന്നദ്ധപ്രവര്‍ത്തരെ കുറിച്ച വിവരം കൈമാറാന്‍ ഇസ്‌റാഈല്‍ ഇതുവരെ തയാറായിട്ടില്ല.

 

Israel's air-dropping of food in Gaza is met with strong criticism from UNRWA and human rights groups, citing ineffectiveness, danger, and political motives amidst ongoing starvation and violence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates

Kerala
  •  2 hours ago
No Image

കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍

National
  •  2 hours ago
No Image

ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

International
  •  3 hours ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു

Kerala
  •  3 hours ago
No Image

മദ്യപാനിയായ ഭർത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ അമ്മ മൂന്ന് പെൺമക്കളെ വിഷം കൊടുത്ത് കൊന്നു

National
  •  3 hours ago
No Image

ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി

National
  •  4 hours ago
No Image

ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത

International
  •  4 hours ago
No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  5 hours ago
No Image

പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്

auto-mobile
  •  5 hours ago