പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമായി പൗരത്വം നേടുകയും പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്ത പ്രമുഖ സഊദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ ഏറ്റവും ഗുരുതരമായ തട്ടിപ്പ് കേസുകളിലൊന്നായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
പ്രിസൈഡിംഗ് ജഡ്ജി അബ്ദുൾവഹാബ് അൽ മുഐലിയുടെ നേതൃത്വത്തിലുള്ള കോടതി, പ്രതിക്ക് 1.79 മില്യൺ കുവൈത്ത് ദീനാർ (ഏകദേശം 5.8 മില്യൺ യുഎസ് ഡോളർ) പിഴ ചുമത്തുകയും അനധികൃതമായി നേടിയ ഫണ്ടുകൾ പൂർണമായി തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി വ്യാജമായി നിർമിച്ച രേഖകൾ ഉപയോഗിച്ചാണ് പ്രതി കുവൈത്ത് പൗരത്വവും അനുബന്ധ ആനുകൂല്യങ്ങളും നേടിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.
കോടതി രേഖകൾ പ്രകാരം, 1995-ൽ മരിച്ച ഒരു പൗരന്റെ സിവിൽ ഫയലിൽ വ്യാജമായി പേര് ചേർത്താണ് പ്രതി പൗരത്വം നേടിയത്. 1961-ൽ ജനിച്ച പ്രതി, സഊദി പൗരത്വം ഉപേക്ഷിച്ച് 1972-ലെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തെറ്റായ ഐഡന്റിറ്റി സ്വീകരിച്ചതായും ആരോപണമുണ്ട്.
കേസിന്റെ പ്രത്യാഘാതം പ്രതിയുടെ കുടുംബത്തെയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തിൽ നേടിയ പൗരത്വമായതിനാൽ, പ്രതിയുടെ 27 മക്കളുടെയും അവരുടെ മക്കളുടെയും കുവൈത്ത് പൗരത്വവും കോടതി റദ്ദാക്കി. 2016-ൽ പ്രതി കുവൈത്ത് വിട്ടതായി പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ 2024 ജൂണിൽ ഇയാളുടെ കുവൈത്ത് പൗരത്വം ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.
A Saudi national and well-known poet has been sentenced to life in prison by a Kuwaiti court for obtaining citizenship through fraudulent means. The case has drawn widespread attention across the Gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."