കൊച്ചി ഹണിട്രാപ്പ് കേസിൽ നാടകീയ വഴിത്തിരിവ്; യുവതിയുടെ പരാതിയിൽ ഐ.ടി. വ്യവസായിക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ നാടകീയ വഴിത്തിരിവ്. കേസിൽ പ്രതിയായ യുവതിയുടെ പരാതിയെ തുടർന്ന് ഐ.ടി. വ്യവസായിക്കെതിരെ പൊലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഇൻഫോ പാർക്ക് പൊലിസാണ് ലിറ്റ്മസ്7 എന്ന ഐ.ടി. സ്ഥാപനത്തിന്റെ സി.ഇ.ഒ. വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
വേണു ഗോപാലകൃഷ്ണനെ കൂടാതെ, സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കെതിരെയും ഭീഷണിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ, തന്നെ യുവതി ഹണിട്രാപ്പിൽ കുടുക്കിയെന്ന് ആരോപിച്ച് വേണു ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലിസ് യുവതിക്കും അവരുടെ ഭർത്താവിനുമെതിരെ കേസെടുത്തിരുന്നു. എന്നാൽ, താൻ തൊഴിലിടത്തിൽ നേരിട്ട ലൈംഗിക ഉപദ്രവത്തെക്കുറിച്ച് ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി.) മുമ്പാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പ് കേസിൽ കുടുക്കിയതെന്ന് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പരാതി നൽകിയാൽ ഹണിട്രാപ്പ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പ്രതികാരമായാണ് തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസിൽ കുടുക്കിയതെന്ന് യുവതി ആരോപിക്കുന്നു. ഹണിട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ ജാമ്യം അനുവദിച്ചിരുന്നു.കേസിൽ യുവതിയുടെ പരാതി ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങൾ ഐ.ടി. മേഖലയിലെ തൊഴിലിട സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും പ്രസക്തി നൽകിയിരിക്കുകയാണ്. പൊലിസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
In a dramatic twist in the Kochi honeytrap case, a young woman’s complaint has led to a case being registered against an IT businessman. The development follows allegations of entrapment, with the woman claiming she was framed. The investigation is ongoing as police probe the claims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."