HOME
DETAILS

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  
November 30, 2025 | 4:31 PM

egypt mourns 22-year-old hero who saved 13 drowning students

കെയ്‌റോ: സ്വന്തം ജീവൻ പണയപ്പെടുത്തി 13 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ മരണത്തിൽ നിന്ന് രക്ഷിച്ച 22 വയസ്സുകാരൻ്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഈജിപ്ത്. സിനായിയിൽ മിനിബസ് നദിയിലേക്ക് മറിഞ്ഞ അപകടത്തിലാണ് മെനൗഫിയയിലെ മെനിയേൽ ദോവീബ് ഗ്രാമത്തിൽ നിന്നുള്ള ഹസ്സൻ അഹമ്മദ് എൽ ഗസ്സാറിനാണ് ജീവൻ നഷ്ടമായത്.

അസാധാരണമായ ധൈര്യവും നിസ്വാർത്ഥതയും കൊണ്ട് അടയാളപ്പെടുത്തിയ ഈ നിമിഷം രാജ്യത്തിന് അഭിമാനവും ഒപ്പം തീവ്രമായ ദുഃഖവുമാണ് നൽകിയിരിക്കുന്നത്.

വിദ്യാർത്ഥികളുമായി പോയ മിനിബസിൻ്റെ ടയർ പൊട്ടി വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. അപകടം കണ്ട ഹസ്സൻ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹസ്സന് നീന്താൻ അറിവില്ലായിരുന്നെന്നാണ് വിവരം. എന്നിട്ടും ഹസ്സൻ നദിയിലേക്ക് ചാടുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിയ വാഹനത്തിൻ്റെ പിൻവാതിൽ ബലമായി തുറന്ന്, വെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്ന 13 പെൺകുട്ടികളെയും അയാൾ ഒന്നൊന്നായി പുറത്തെത്തിച്ച് സുരക്ഷിതരാക്കി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ കായികവും വൈകാരികവുമായ അമിത പരിശ്രമം ഹസ്സനെ തളർത്തി. 13 പേരെയും രക്ഷപ്പെടുത്തിയ ശേഷം ശക്തി നഷ്ടപ്പെട്ട ഹസ്സൻ ഒടുവിൽ നദിയിൽ മുങ്ങിമരിക്കുകയായിരുന്നു. സ്വന്തം കുടുംബത്തെ പോറ്റാൻ ജോലി തേടിയാണ് ഹസ്സൻ സീനായിയിലേക്ക് യാത്ര തിരിച്ചത്.

"എൻ്റെ മകൻ ഒരു വീരനായകനായാണ് മരിച്ചത്. അവനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. നീന്താൻ അറിയാതിരുന്നിട്ടും മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്താൻ അവൻ ഒരു നിമിഷം പോലും മടിച്ചില്ല." കണ്ണീരോടെ ഹസ്സന്റെ പിതാവ് പ്രതികരിച്ചു.

ഹസ്സൻ്റെ ജന്മദിനത്തിന് വെറും രണ്ട് ദിവസം മുമ്പാണ് ദുരന്തമുണ്ടായത്. മകനെ കാണാൻ പോകുന്നതിന് മുൻപ് താൻ ഒരു ജന്മദിന കേക്ക് തയ്യാറാക്കിയിരുന്നുവെന്നും എന്നാൽ അതിനുമുമ്പ് ദാരുണമായ വാർത്തയെത്തിയെന്നും പിതാവ് വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ച ഈ നിമിഷത്തിൽ ഹസ്സൻ്റെ വിധവയ്ക്കും പെൺമക്കൾക്കും സാമ്പത്തിക സഹായം നൽകണമെന്നും ഹസ്സൻ്റെ പിതാവ് അധികാരികളോട് അഭ്യർത്ഥിച്ചു.

egypt bids an emotional farewell to the 22-year-old hero who rescued 13 students from drowning, leaving the nation in tears.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  a day ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  a day ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  a day ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  a day ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  a day ago
No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  a day ago
No Image

പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങള്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരം; യു.എസ് താവളങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതം | Israel, US Attack on Iran Live

International
  •  a day ago
No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  a day ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  a day ago