HOME
DETAILS

ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ

  
Web Desk
August 24 2025 | 14:08 PM

pregnant womans body parts found in river husband arrested

ഹൈദരാബാദ്: ഹൈദരാബാദിൽ അഞ്ചു മാസം ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി മൂസി നദിയിൽ എറിഞ്ഞ ഭർത്താവ് പൊലിസ് പിടിയിൽ. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാൾ ബ്ലേഡ് കൊണ്ട് ശരീരം വെട്ടി നുറുക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം മെഡിപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു ക്രൂര കൃത്യം അരങ്ങേറിയത്. റൈഡ് ഹെയ്‌ലിംഗ് എന്ന കമ്പനിയിൽ ഡ്രൈവറായിരുന്ന യുവാവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിനെ തുടർന്ന് 27കാരനായ പ്രതി ഇരുപത്തൊന്നുകാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ തലയും കൈകാലുകളും വെട്ടിമാറ്റിയ പ്രതി ഇത് മൂസി നദിയിൽ വലിച്ചെറിയുകയായിരുന്നു. മൃതശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ഇയാൾ തന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുയായിരുന്നെന്ന് ഡിസിപി പിവി പത്മജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് പ്രതി മൂസ് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാൾ തന്റെ സഹോദരിയെ വിളിച്ചു. സംശയം തോന്നിയ സഹോദരി ബന്ധുവിനെയും പിന്നീട് പൊലിസിനെയും അറിയിക്കുകയായിരുന്നു.

പൊലിസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ മേൽ കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതി നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്.

“മരിച്ചത് പ്രതിയുടെ ഭാര്യയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്, ഇതിനായി ഡിഎൻഎ പരിശോധന നടത്തും,” പത്മജ കൂട്ടിച്ചേർത്തു. 

എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെയും നീന്തൽ വിദ​ഗ്ധരുടെയും സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ മൂസി നദിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഡിസിപി പറഞ്ഞു. ഇരുവരും വികാരാബാദ് ജില്ലയിൽ നിന്നുള്ളവരാണെന്നും 2024 ജനുവരിയിൽ ആര്യ സമാജത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നും പൊലിസ് വെളിപ്പെടുത്തി. ഇവർ ഹൈദരാബാദിലേക്ക് താമസം മാറി ബോഡുപ്പലിൽ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസമായതിനു പിന്നാലെ ഇരുവർക്കും ഇടയിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. 2024 ഏപ്രിലിൽ, യുവതി വികാരാബാദ് പൊലിസിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. പിന്നീട്  പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. പഞ്ചഗുട്ടയിലെ ഒരു കോൾ സെന്ററിൽ കുറച്ചുകാലം ജോലി ചെയ്തിരുന്ന യുവതി ഭർത്താവിന്റെ നിർബന്ധത്താൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2025 മാർച്ചിലാണ് യുവതി ഗർഭിണിയായത്. ആഗസ്റ്റ് 22ന് വൈദ്യപരിശോധനയ്ക്കായി വികാരാബാദിൽ പോകണമെന്നും മാതാപിതാക്കൾക്കൊപ്പം താമസിക്കണമെന്നും യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ഇതിന് വിസമ്മതിച്ച പ്രതി അന്നേ ദിവസം യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

A man has been taken into custody in connection with the death of his pregnant wife, whose body parts were discovered in a river. The incident is under investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  8 hours ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  8 hours ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  9 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  9 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  9 hours ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  9 hours ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  9 hours ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  10 hours ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  11 hours ago