HOME
DETAILS

വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

  
Web Desk
September 08 2025 | 12:09 PM

turnaround in vipanchika case lookout notice issued against husband nitish mohan

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെയും മകള്‍ ഒന്നരവയസ്സുകാരിയായ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യുവതിയുടെ ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവില്‍ യുഎഇയില്‍ ഉള്ള ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്.

ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലീറ്റീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന നിതീഷ് ഇപ്പോഴും യുഎഇയിലാണുള്ളത്. 

കഴിഞ്ഞ ജൂലൈ എട്ടിനാണ് ഷാര്‍ജ അല്‍ നഹ്ദയിലുള്ള അപ്പാര്‍ട്‌മെന്റില്‍ കൊല്ലം സ്വദേശിനിയായ വിപഞ്ചികയെയും മകള്‍ വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്‌മെന്റിലെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇരവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നിതീഷ് മറ്റൊരു സ്ഥലത്തായിരുന്നു താമസം. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ അപ്പാര്‍ട്‌മെന്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് യുവതിയുടെ കുടുംബം ആഗ്രഹിച്ചത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ദുബൈയില്‍ തന്നെ സംസ്‌കിരിക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ് വാശി പിടിക്കുകയായിരുന്നു.

കുട്ടി ശ്വാസം മുട്ടിയും അമ്മ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ജബല്‍ അലി ശ്മശാനത്തിലായിരുന്നു വൈഭവിയുടെ സംസ്‌കാരം. യുവതിയുടെ മൃതദേഹം കുടുംബം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിച്ചു. യുവതിയുടെ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.

A major development in the vipanchika case as authorities issue a lookout notice against husband nitish mohan. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  10 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  11 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  12 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  12 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  13 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  13 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago