
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്

കാഠ്മണ്ഡു: നേപ്പാള്‍ സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ ജെന്‍സി (ജനറേഷന്‍ സി) പ്രതിഷേധം രൂക്ഷമാകുന്നു. കാഠ്മണ്ഡുവിലും മറ്റ് പ്രധാന നഗരങ്ങളിലും നടത്തുന്ന പ്രതിഷേധത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റു. സെപ്തംബര്‍ 4 മുതല്‍ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അഴിമതി, ദുര്‍ഭരണം, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയ്‌ക്കെതിരെയാണ് പ്രധാനമായും ജെന്‍സിയുടെ പ്രതിഷേധം.
പ്രതിഷേധക്കാരെ തടയാന്‍ പൊലിസ് ടിയര്‍ ഗ്യാസ്, വാട്ടര്‍ ക്യാനന്‍, റബ്ബര്‍ ബുള്ളറ്റുകള്‍, വെടിവെപ്പ് എന്നിവ ഉപയോഗിച്ചു. ന്യൂ ബനേശ്വറില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് ഒരാള്‍ വെടിയേറ്റ് മരിച്ചത്, മറ്റൊരാള്‍ ചികിത്സയ്ക്കിടെ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു, ഇതില്‍ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്. പല പത്രപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡു ജില്ല ഭരണകൂടം നിരോധനാജ്ഞ വ്യാപിപ്പിച്ചു. ബാനേശ്വറില്‍ മാത്രമായിരുന്ന നേരത്തെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ഉന്നത സുരക്ഷാമേഖലകളായ പ്രസിഡന്റിന്റെ വസതി (ശീതള്‍ നിവാസ്), വൈസ് പ്രസിഡന്റിന്റെ വസതി, മഹാരാജ്ഗഞ്ജ്, സിംഹ ദര്‍ബാര്‍, പ്രധാനമന്ത്രിയുടെ വസതി, സമീപപ്രദേശങ്ങള്‍ എന്നിവടങ്ങളിലേക്ക് നിരോധനാജ്ഞ വ്യാപിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രദേശികസമയം 12.30 മുതല്‍ രാത്രി പത്ത് മണി വരെയാണ് നിരോധനാജ്ഞ. പൊതുജന സഞ്ചാരം, സംഘം ചേരല്‍, കൂട്ടംകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ മേഖലകളില്‍ നിരോധനമുണ്ട്.
നേപ്പാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റ് 28ന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഏഴ് ദിവസത്തെ അന്തിമാവധി നല്‍കിയിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ്, യൂട്യൂബ്, എക്‌സ് (മുന്‍ ട്വിറ്റര്‍), സ്‌നാപ്ചാറ്റ് തുടങ്ങിയ 26 പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ 4 മുതല്‍ നിരോധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.നികുതി വരുമാനം ഉറപ്പാക്കാനും, രാജ്യത്ത് ഓഫീസുകള്‍ തുറക്കാനും, ഉള്ളടക്ക നിയന്ത്രണത്തിനുമാണ് നിരോധനം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് അഴിമതി മറച്ചുവെക്കാനുള്ള ശ്രമമായാണ് കാണുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. പാര്‍ലമെന്റ്, പ്രസിഡന്റ് ഭവനം, പ്രധാനമന്ത്രിയുടെ വസതി തുടങ്ങിയ പ്രധാന മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പൊലിസിനെ സഹായിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആര്‍മിയെ ഇറക്കിയിരിക്കുകയാണ്.
കാഠ്മണ്ഡുവിലെ മൈതിഘര്‍ മണ്ഡലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം പാര്‍ലമെന്റ് ഭവനത്തിലേക്ക് നീങ്ങുകയും, പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് കടക്കാനും ശ്രമിച്ചു. 'സോഷ്യല്‍ മീഡിയ നിരോധനം നിര്‍ത്തുക, അഴിമതി നിര്‍ത്തുക' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടായിരുന്നു പ്രതിഷേധം.
ടിക്‌ടോക്, വൈബര്‍ തുടങ്ങിയ ചില പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അവയ്ക്ക് നിരോധനമില്ല. പാര്‍ലമെന്റില്‍ 'സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍, ഉപയോഗം, റെഗുലേഷന്‍' ബില്ല് ചര്‍ച്ചയിലാണ്, ഇത് സെന്‍സര്‍ഷിപ്പിനുള്ള ഉപകരണമായി വിമര്‍ശിക്കപ്പെടുന്നു.
'രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു കൂട്ടം വ്യക്തികളുടെ ജോലി നഷ്ടത്തേക്കാള്‍ വലുതാണ്' എന്ന് പ്രധാനമന്ത്രി ഒലി പറഞ്ഞു. സര്‍ക്കാര്‍ നിരോധനം ന്യായീകരിക്കുന്നു, എന്നാല്‍ പ്രതിഷേധക്കാര്‍ ഇത് സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി കാണുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സ്ഥിതി സംഘര്‍ഷഭരിതമാണ് എന്നും കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേപ്പാളിലെ പ്രമുഖ കലാകാരന്മാര്‍, നടന്മാര്‍ എന്നിവര്‍ പ്രതിഷേധത്തെ പിന്തുണച്ചു രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 9 hours ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 9 hours ago
കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം
International
• 10 hours ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 10 hours ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 10 hours ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 11 hours ago
ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു
uae
• 11 hours ago
സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
Kerala
• 11 hours ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 12 hours ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 12 hours ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 12 hours ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ കോടതി
uae
• 12 hours ago
നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു
International
• 13 hours ago
4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി
uae
• 13 hours ago
വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
uae
• 15 hours ago
ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ
uae
• 15 hours ago
ഇടുക്കിയില്‍ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 15 hours ago
പാലക്കാട് കോൺഗ്രസിൽ നാടകീയ വഴിത്തിരിവ്: സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺഗ്രസിലേക്ക്
Kerala
• 15 hours ago
ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി
National
• 13 hours ago
കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം
National
• 14 hours ago
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി
International
• 14 hours ago