HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

  
Web Desk
September 10 2025 | 11:09 AM

rahul mankootathil sexual allegation case crime branch seeks legal advice young actress unwilling to pursue legal action

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നു. യുവനടിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഈ നീക്കം. നടി നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അന്വേഷണം തുടരുന്നതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു.


 
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മോശം അനുഭവങ്ങൾ വെളിപ്പെടുത്തിയ കൊച്ചിയിലെ യുവനടി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മാധ്യമങ്ങളോട് തുറന്നുപറഞ്ഞ കാര്യങ്ങൾ തന്നെ പൊലിസിനോടും ആവർത്തിച്ചു. രാഹുൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തെളിവായി കൈമാറി. എന്നാൽ, നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് നടി മൊഴിയിൽ രേഖപ്പെടുത്തി.

ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുമോയെന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്. ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകളും നിയമപരമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പൊലിസിന് മുമ്പാകെ മൊഴി നൽകാൻ തയ്യാറല്ലെന്ന് ട്രാൻസ്ജെൻഡർ യുവതി അറിയിച്ചു.

 

ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയും അന്വേഷണത്തിന്റെ ഭാഗമാണ്. ഗർഭഛിദ്രം നടത്തിയ യുവതിയോട് പൊലിസ് സംസാരിച്ചെങ്കിലും, അവരും നിയമനടപടികൾക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴികളും പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കി.

 

 

The Crime Branch is seeking legal advice in the sexual allegation case against Rahul Mankootathil. A young actress, who provided her statement and screenshots of messages from Rahul, has expressed unwillingness to pursue legal action. Two other women who raised allegations also declined to proceed legally. The investigation continues, with police recording statements and examining evidence, including an audio clip related to an abortion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  8 hours ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 hours ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  8 hours ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

National
  •  9 hours ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  9 hours ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  9 hours ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  10 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  10 hours ago