
ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി

ഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ ഡൽഹി പൊലിസ് ഇന്ന് പുലർച്ചെ ആഗ്രയിൽ നിന്നാണ് പിടികൂടിയത്. ആഗ്ര, മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ വേഷംമാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മേധാവിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി. ഇവിടത്തെ 17 വിദ്യാര്‍ഥികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. പരാതികള്‍ക്ക് പിന്നാലെ ഇയാൾ ഒളിവില്‍ പോകുകയായിരുന്നു.
ഇയാൾ രാജ്യം വിടുന്നത് തടയാന്‍ ഡല്‍ഹി പൊലിസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഏകദേശം രണ്ട് ദശകത്തോളം ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ചതായും, 2009, 2016 വര്‍ഷങ്ങളില്‍ പീഡനക്കുറ്റത്തിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലിസ് വ്യക്തമാക്കിയിരുന്നു.
122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വരെയുള്ള ആരോപണങ്ങള്‍ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്ത് മുതല്‍ ഒളിവിലായിരുന്നു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചൈതന്യാനന്ദ സരസ്വതി, താന്‍ പ്രശസ്ത എഴുത്തുകാരനും മാനേജ്മെന്റ് ഗുരുവുമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അക്കാദമിക് യോഗ്യതകളും മറ്റ് അവകാശവാദങ്ങളും വ്യാജമാണെന്നാണ് ഡല്‍ഹി പൊലിസിന്റെ സംശയം.
അക്കാദമിക് ഗവേഷണ പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈലില്‍, ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും നേടിയതായി ചൈതന്യാനന്ദ അവകാശപ്പെടുന്നു. കൂടാതെ, പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണവും ഡി.ലിറ്റ് ബിരുദവും പൂര്‍ത്തിയാക്കിയതായും, ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍ നിന്ന് ഏഴ് ഓണററി ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ചതായും അവകാശവാദമുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഈ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നു.
28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച 'അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്' എന്നാണ് ചൈതന്യാനന്ദ തന്റെ പുസ്തകങ്ങളുടെ പുറംചട്ടയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. 'ഫോര്‍ഗെറ്റ് ക്ലാസ്റൂം ലേണിംഗ്' എന്ന പുസ്തകത്തിന് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ആമുഖം എഴുതിയതായി പുസ്തകത്തിന്റെ മുന്‍പേജില്‍ ഉദ്ധരിക്കുന്നു. ഈ പുസ്തകം 'മാനേജ്മെന്റിന്റെ പ്രായോഗിക ലോകത്തേക്കുള്ള അഭൂതപൂര്‍വമായ വഴികാട്ടി' എന്നാണ് ജോബ്സ് വിശേഷിപ്പിച്ചതായി അവകാശപ്പെടുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 'ട്രാന്‍സ്ഫോര്‍മിങ് പേഴ്സണാലിറ്റി' എന്ന പുസ്തകത്തെ ആവര്‍ത്തിച്ച് പരാമര്‍ശിച്ചതായും, 2007-ല്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും ചൈതന്യാനന്ദയുടെ പ്രൊഫൈലില്‍ അവകാശപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിനന്ദന സന്ദേശവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്' എന്ന ഭാഗത്ത്, ചൈതന്യാനന്ദയെ 'പ്രഗത്ഭനായ പ്രൊഫസര്‍, പ്രശസ്തനായ എഴുത്തുകാരന്, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ആത്മീയ തത്ത്വചിന്തകന്, മനുഷ്യസ്നേഹി, ഇന്ത്യയിലും വിദേശത്തും മാനേജ്മെന്റ് അക്കാദമിക് രംഗത്തെ പ്രമുഖ വ്യക്തിത്വം' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് പൊലിസ് വിശ്വസിക്കുന്നു.
നിലവില്‍, ചൈതന്യാനന്ദയുടെ അക്കാദമിക് യോഗ്യതകളുടെയും മറ്റ് അവകാശവാദങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കാന്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
A Delhi court has remanded Swami Chaitanyananda Saraswati, accused of sexually harassing 17 female students, to five days of police custody. He was arrested by Delhi Police in the early hours of Sunday from Agra, where he had been hiding for over a month. The police alleged that Saraswati exploited economically weaker students by confiscating their phones and certificates, creating fear among them.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് കര്‍മം, മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറം എന്നിവയുടെ ചരിത്രം പറയുന്ന മ്യൂസിയം സൗദി സ്ഥാപിക്കുന്നു
Saudi-arabia
• 16 hours ago
ഏകീകൃത തീരുമാനമില്ല; എസ്.ഐ.ആറിന് മുമ്പേ ബി.എൽ.ഒമാരെ വട്ടം കറക്കിതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
Kerala
• 17 hours ago
ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിച്ചിരിക്കും
Kerala
• 17 hours ago
പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം; 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന്
Kerala
• 17 hours ago
കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം; നേതാക്കൾക്കെതിരെ കേസ്
National
• 18 hours ago
ഒമാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
oman
• 18 hours ago
ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സുനാലിയെയും കുടുംബത്തെയും തിരികെയെത്തിക്കാന്‍ ഉത്തരവ്; ബംഗാളികളെ ലക്ഷ്യംവയ്ക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കനത്ത തിരിച്ചടി
National
• 18 hours ago
ബിഹാര്‍ വോട്ടര്‍ പട്ടിക: ഒറ്റ മണ്ഡലത്തില്‍ 80,000 മുസ്ലിംകളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍!
National
• 18 hours ago
തീവ്ര വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കണം; സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും
Kerala
• 19 hours ago
നമ്പര്‍ പ്ലേറ്റുകള്‍: 119ാമത് ഓപണ്‍ ലേലത്തില്‍ 98 മില്യണ്‍ വരുമാനം; എക്സ്ക്ലൂസിവ് പ്ലേറ്റ് BB 88ന് 14 മില്യണ്‍
uae
• 19 hours ago
സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങുക; പൊലിസ് വെടിയുതിർക്കില്ല; മാവോയിസ്റ്റുകളോട് അമിത് ഷാ
National
• a day ago
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പൊലിസ്; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ
Kerala
• a day ago
ജ്വല്ലറി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു; കേസ്
National
• a day ago
സഊദി സന്ദർശകർക്ക് ഇനി 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം; അറിയിപ്പുമായി സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• a day ago
ഏഷ്യ കപ്പ് ഫൈനൽ; ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുത്തു; സൂപ്പർ താരം പുറത്ത്; റിങ്കു സിംഗ് ടീമിൽ
uae
• a day ago
കേരളത്തിൽ വേരുകളുള്ള സഊദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയിൽ നിര്യാതനായി
Saudi-arabia
• a day ago
വൈദ്യശാസ്ത്ര രംഗത്ത് ചരിത്രം സൃഷ്ടിച്ച് യുഎഇ: ആദ്യ എഐ-നിയന്ത്രിത റോബോട്ടിക് കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
uae
• a day ago
ഷെങ്കൻ യാത്ര: 2025 ഒക്ടോബർ 12 മുതൽ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി, എക്സിറ്റ് സിസ്റ്റം നടപ്പിലാക്കും
uae
• a day ago
ഏഷ്യാകപ്പ്; മികച്ച തുടക്കം മുതലാക്കാനാവാതെ പാകിസ്താന്; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
Cricket
• a day ago
അറിയാതെ ചെയ്യുന്നത് പിഴവ്; അറിഞ്ഞുകൊണ്ട് ചെയ്താല്‍ തെറ്റ്; കരൂര്‍ ദുരന്തത്തില്‍ വിജയ്ക്കെതിരെ വിമര്‍ശനവുമായി സത്യരാജ്
National
• a day ago
ബിഹാറില്‍ 80,000 മുസ്ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ അപേക്ഷ നല്കി ബിജെപി
National
• a day ago