HOME
DETAILS

സലീമിൻ്റെ കൈവശമുണ്ട്....ഗാന്ധിജിയെക്കുറിച്ചുള്ള ഐൻസ്റ്റീൻ്റെ ആ വാചകങ്ങൾ അടങ്ങിയ അപൂർവ പുസ്തകം

  
October 03 2025 | 02:10 AM

a rare book containing Einsteins quotes about Gandhiji

തേഞ്ഞിപ്പലം: ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറകൾ വിശ്വസിക്കുവാൻ ഇടയില്ലെന്ന, ഗാന്ധിജിയെക്കുറിച്ചുള്ള  ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ വിഖ്യാതമാണ്. എന്നാൽ  1944 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 75ാം ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ,  അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനവും വിശദീകരിക്കുന്ന പുസ്തകത്തിന് ആശംസ അറിയിച്ചു കൊണ്ടാണ് ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞതെന്ന് അധികം ആർക്കും അറിയാൻ സാധ്യതയില്ല. 1500 കോപ്പികൾ മാത്രം പ്രസിദ്ധീകരിച്ച ഇൗ അപൂർവ പുസ്കതത്തിൻ്റെ പ്രതികളിലൊന്ന് നിധി പോലെ കൈവശം വയ്ക്കുന്ന ഒരാൾ ഇവിടെ മലപ്പുറത്ത് മഞ്ചേരിയിലുണ്ട്,  പുരാരേഖകളുടെ സൂക്ഷിപ്പുകാരനായ മഞ്ചേരിയിലെ ഗിന്നസ് സലീമിന്റെ കൈവശമാണ് ഈ പുസ്തകം ഉള്ളത്. 

അമേരിക്കയിലെ ന്യുജേഴ്സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നാണ്, പുസ്കത്തിന് വേണ്ടി തൻ്റെ ഒപ്പോടെയുള്ള ഈ ജന്മദിന സന്ദേശം ഐൻസ്റ്റീൻ അയച്ചിരിക്കുന്നത്. ഗാന്ധിജിയുടെ പൂർണ സമ്മതത്തോടെയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ദരിദ്രരായ മനുഷ്യരുടെ സഹായത്തിനാണ് ഇതിലെ വരുമാനം വിനിയോഗിക്കുകയെന്ന് ഗാന്ധിജി തന്നെ പുസ്തകത്തിൽ എഴുതിയ സന്ദേശത്തിൽ പറയുന്നു. ന്യൂയോർക്കിലെ കൃഷ്ണലാൽ ശ്രീധരണിയാണ് ആൽബർട്ട് ഐൻസ്റ്റീനടക്കമുള്ളവരിൽ നിന്ന്  ആശംസകൾ ശേഖരിച്ചതെന്നും പുസ്തകത്തിലുണ്ട്. കർണാടക പ്രിന്റിങ്‌ പ്രസ്, അഹമ്മദാബാദിലെ നവജീവൻ പ്രസ് എന്നിവരുടെ നേതൃത്വത്തിൽ 1500  കോപ്പികൾ മാത്രമാണ്  പുസ്തകം പുറത്തിറക്കിയത്. അതിലൊരു കോപ്പിയാണ് സലീം നിധി പോലെ സൂക്ഷിക്കുന്നത്. കർണാടക പബ്ലിഷിങ് ഹൗസാണ് ഈ വിലപ്പെട്ട ഗ്രന്ഥം അക്കാലത്ത് വായനക്കാരിലെത്തിച്ചത്. ബി.ജി ടെൻഡുൽക്കറിൻ്റെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്. 

ജവഹർലാൽ നെഹ്‌റു, കൂടാതെ  പ്രശസ്ത എഴുത്തുകാരൻ പേൾ എസ് ബക്ക്, മഹാദേവ് ദേശായ്, കമല ദേവി, ജി.എ നടേശൻ,  മിനു ആർ മസാനി, ഹുമയൂൺ കബീർ, കെ.എ അബ്ബാസ് എന്നിവരുടെ ലേഖനങ്ങൾ ഈ പുസ്തകത്തെ വിലപ്പെട്ട ചരിത്ര രേഖയാക്കുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ കാമറാ ചിത്രങ്ങളാണ് ഈ പുസ്തകത്തിൻ്റെ മറ്റൊരു അപൂർവത.  'കസ്തൂർബ' എന്ന ലേഖനത്തിലൂടെ  ഗാന്ധിജി  ഈ പുസ്തകത്തിൽ  തൻ്റെ പ്രിയ പത്നിയുടെ ത്യാഗത്തിൻ്റെ മഹത്വം എഴുതിച്ചേർത്തിട്ടുണ്ട്. 
സലീം സൂക്ഷിച്ചുവച്ച വിലപ്പെട്ട രേഖകൾ കാണുന്നതിനായി മഞ്ചേരിയിലുള്ള അദ്ദഹത്തിൻ്റെ വീട്ടിൽ കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി അധ്യാപകൻ ഡോ. ശിവദാസൻ എത്തിയപ്പോഴാണ് ഈ അപൂർവ പുസ്തകം കാണാൻ ഇടയായത്. ഇതുപോലെ നശിച്ചുപോകുമായിരുന്ന നിരവധി പുരാരേഖകളുടെയും പുരാവസ്തുക്കളുടെയും ശേഖരമാണ് സലീമിൻ്റെ കൈവശമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്

uae
  •  4 hours ago
No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  4 hours ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  4 hours ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  4 hours ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  5 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  5 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  5 hours ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  5 hours ago
No Image

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  5 hours ago
No Image

പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 hours ago