HOME
DETAILS

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

  
October 16 2025 | 12:10 PM

dubai parents outraged uniforms costing dh12 sold for dh120 amid demands for better materials and cost clarity

ദുബൈ: സ്കൂൾ യൂണിഫോമുകളുടെ അമിത വിലയും നിലവാരമില്ലായ്മയും സംബന്ധിച്ച് ദുബൈയിലെ രക്ഷിതാക്കൾക്കിടയിൽ കടുത്ത പ്രതിഷേധം. 12 ദിർഹം മാത്രം നിർമ്മാണച്ചെലവുള്ള പോളോ ഷർട്ടുകൾ 120 ദിർഹം വരെ വില നൽകിയാണ് പലരും വാങ്ങുന്നതെന്ന് യൂണിഫോം വിതരണ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളും വിതരണക്കാരും തമ്മിലുള്ള 'വരുമാന വിഹിത കരാറുകൾ' ആണ് വില വർദ്ധനയ്ക്ക് കാരണമെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

സ്കൂൾ യൂണിഫോമുകളുടെ വില നിയന്ത്രിക്കുന്നതിലും, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും സുതാര്യത വേണമെന്നാണ് ദുബൈയിലെ മാതാപിതാക്കളുടെ പ്രധാന ആവശ്യം.

അമിത വിലയുടെ കാരണം: വരുമാന പങ്കിടൽ

സുസ്ഥിര യൂണിഫോം വിതരണക്കാരായ 'കേപ്‌സ്' (Capes) സ്ഥാപകൻ മാത്യു ബെഞ്ചമിൻ അടുത്തിടെ ആരംഭിച്ച 'യൂണിഫോം ട്രൂത്ത്' എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ യൂണിഫോമുകളുടെ വിൽപ്പന വില 10 മടങ്ങ് വരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.

"12 ദിർഹം മാത്രം ചെലവ് വരുന്ന ഒരു പോളോ ഷർട്ട് മാതാപിതാക്കൾക്ക് 120 ദിർഹത്തിനാണ് വിൽക്കപ്പെടുന്നത്. കൂടാതെ, വിതരണക്കാരും സ്കൂളുകളും തമ്മിൽ വരുമാനം പങ്കിടുന്നതിനുള്ള (Revenue Share) രഹസ്യ കരാറുകളുണ്ട്. ഈ രഹസ്യ കരാറുകൾ കാരണം, വിതരണക്കാർക്ക് ന്യായമായ വില നിശ്ചയിക്കാൻ കഴിയുന്നില്ല," മിസ്റ്റർ ബെഞ്ചമിൻ വ്യക്തമാക്കി.

ഈ വരുമാന വിഹിതം ചിലപ്പോൾ 40 ശതമാനം വരെ എത്താമെന്നും ഇത് വ്യവസായത്തിലെ ഒരു സാധാരണ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണനിലവാരമില്ലായ്മ: ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും

ഒരു വർഷം ഒരു കുട്ടിക്ക് 1,600 ദിർഹം മുതൽ 2,000 ദിർഹം വരെ യൂണിഫോമിനായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. എന്നാൽ നൽകുന്ന വിലയ്ക്ക് അനുസരിച്ചുള്ള ഗുണനിലവാരം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.

"രണ്ട് കുട്ടികൾക്കായി ഞങ്ങൾ 2,000 ദിർഹം നൽകി, ലഭിച്ചതാകട്ടെ സാധാരണ യൂണിഫോമിൻ്റെ ഏതാനും സെറ്റുകൾ മാത്രം. പ്രീമിയം, ഓർഗാനിക് വസ്ത്രങ്ങൾക്ക് നൽകുന്ന വിലയാണ് നൈലോൺ, പോളിസ്റ്റർ യൂണിഫോമുകൾക്ക് നൽകേണ്ടി വരുന്നത്." മൈസൺ ടിനി എന്ന കുട്ടികളുടെ കൺസെപ്റ്റ് സ്റ്റോർ ഉടമയായ മോണ ജാബർ തൻ്റെ അനുഭവം പങ്കുവെച്ചു. 

പല കുട്ടികളും ഈ സിന്തറ്റിക് യൂണിഫോമുകൾ ധരിച്ച ശേഷം ചൊറിച്ചിൽ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വീട്ടിലെത്തുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. "വിലയും ഗുണനിലവാരവും തമ്മിൽ ഒരു യുക്തിസഹമായ ബന്ധവുമില്ല. ഞങ്ങളുടെ കുട്ടികൾക്ക് എല്ലാത്തിലും മികച്ചത് നൽകാൻ ആഗ്രഹിക്കുന്ന ഞങ്ങൾ, മികച്ച ഗുണനിലവാരത്തിനായി പണം നൽകിയാൽ അത് ലഭിക്കേണ്ടതുണ്ട്," മോണ ജാബർ പറഞ്ഞു.

ഗുണനിലവാരമില്ലാത്ത യൂണിഫോമുകളിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന വാദവും ഉയർന്നിട്ടുണ്ട്. ഫാഷൻ രംഗത്തെ വിദഗ്ദ്ധനായ മാത്യു ബെഞ്ചമിൻ പറയുന്നതനുസരിച്ച്, നിലവാരമുള്ള യൂണിഫോമുകൾ കുട്ടികളുടെ ചർമ്മത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്.

dubai parents are highlighting a stark pricing gap in school uniforms, where items like polo shirts produced for dh12 are retailed for dh120, leading to annual expenses of dh1,600 to dh2,000 per child through exclusive school supplier deals that offer institutions up to 40% revenue shares. complaints focus on subpar synthetic fabrics such as polyester and nylon, which trap heat, cause rashes, itching, and potential exposure to harmful chemicals like azo dyes, despite premium prices. families demand regulatory transparency on manufacturing costs, mandatory use of breathable natural fibers like 100% cotton or linen with certifications such as gots or oeko-tex, and an end to monopolistic contracts to prioritize child health and sustainability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത

National
  •  3 hours ago
No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  3 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  3 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  3 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  3 hours ago
No Image

ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

latest
  •  4 hours ago
No Image

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 hours ago
No Image

രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ

Cricket
  •  4 hours ago
No Image

സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

uae
  •  4 hours ago
No Image

സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...

International
  •  5 hours ago

No Image

പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ; ഐഎഎസ് ഉദ്യോഗസ്ഥയും സഹോദരനും പ്രതിപട്ടികയിൽ, ഹരിയാനയിൽ നിർണായക നീക്കം

crime
  •  6 hours ago
No Image

സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം

uae
  •  6 hours ago
No Image

ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ

International
  •  6 hours ago
No Image

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും

uae
  •  6 hours ago