
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍

പാലക്കാട്: ചെന്താമരയെന്ന ക്രൂരകൊലയാളിയുടെ പകയില്‍ എരിഞ്ഞടങ്ങിയത് മൂന്ന് ജീവനുകളാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും കൂടെ കൊണ്ടുനടന്ന ചെന്താമര വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബകലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് സജിതയെ കൊലപ്പെടുത്തിയത്. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകള്‍ ചെയ്യാറുണ്ടെന്നും അമ്മാവന്‍ മൊഴി നല്‍കിയിരുന്നു.
കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നു. 5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
നെന്മാറ ടൗണില്‍ കാത്തുനില്‍ക്കുന്ന മകള്‍ അനഘയെ കാണാനായി വീട്ടില്‍നിന്നു സ്‌കൂട്ടറില്‍ പുറത്തിറങ്ങവേയാണ് പതിയിരുന്ന ചെന്താമര കൈയിലുള്ള കൊടുവാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് പുറത്തേക്കെത്തിയ ലക്ഷ്മിയെയും വകവരുത്തിയ ശേഷം ചെന്താമര ഒളിവില്‍പോകുകയായിരുന്നു.
ക്ഷേമനിധി ബോര്‍ഡിലേക്കുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെന്മാറ ടൗണില്‍ കാത്തിരിക്കുമ്പോഴാണ് സുധാകരന്റെ മകള്‍ അനഘ വിവരമറിയുന്നത്. തിരുപ്പൂരില്‍ ഡ്രൈവറായിരുന്ന സുധാകരന്‍ വല്ലപ്പോഴുമാണ് വീട്ടില്‍ വരുന്നത്. വീട്ടില്‍ വരുന്ന സമയങ്ങളില്‍ എല്ലാം അയല്‍വാസിയായ ചെന്താമര ഭീഷണിപ്പെടുത്തുന്നതു പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ പൊലിസില്‍ മകള്‍ അനഘ നല്‍കിയ പരാതിയില്‍ കാര്യക്ഷമമായ നടപടികള്‍ ഇല്ലാത്തതാണ് സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും കൊലപാതകത്തില്‍ കലാശിച്ചത്.
എന്നാല്‍, പരാതി ലഭിച്ച സമയത്ത് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി നെന്മാറ പൊലിസ് ഇന്‍സ്പെക്ടര്‍ അമൃത സിംഹന്‍ പറഞ്ഞു. താക്കീതില്‍ ഒതുക്കിയ പൊലിസ്, ചെന്താമരയെ വീണ്ടും ജയിലിലേക്കയച്ചിരുന്നെങ്കില്‍ തന്റെ അച്ഛനെ നഷ്ടമാകില്ലായിരുന്നുവെന്നാണ് അന്ന് മകള്‍ അനഘ കണ്ണീരോടെ പറഞ്ഞത്. അനഘയും സഹോദരിയും മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ ബാക്കിയായിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനിടെ മൂന്നുപേരെ ഒരാള്‍തന്നെ വെട്ടിക്കൊലപ്പെടുത്തിയത് നാട്ടുകാരെ ഞെട്ടിച്ച സംഭവമാണ്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
സജിതയെ കൊലപ്പെടുത്തിയ കേസില്‍ 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പാലക്കാട് സെഷന്‍സ് കോടതിയെ ഇയാള്‍ സമീപിച്ചു. ചെന്താമര നെന്‍മാറ സ്റ്റേഷന്‍ പരിധിയില്‍ കയറിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് പൊലിസ് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തില്‍ ഇളവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ;
International
• 4 hours ago
ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു
National
• 5 hours ago
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 5 hours ago
അവന് റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം
Football
• 6 hours ago
ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
National
• 7 hours ago
2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
Kerala
• 7 hours ago
സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
Cricket
• 7 hours ago
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 7 hours ago
സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala
• 7 hours ago
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്
Business
• 8 hours ago
സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ
Football
• 8 hours ago
ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം
National
• 9 hours ago
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Kerala
• 9 hours ago
തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 9 hours ago
പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ
Cricket
• 10 hours ago
നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
Kerala
• 10 hours ago
ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്
Kerala
• 10 hours ago
ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ
Kerala
• 11 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും
Kerala
• 9 hours ago
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലിസ്
Kerala
• 9 hours ago
ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം
uae
• 9 hours ago