ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി. പൊതു ലൈബ്രറികൾക്കായാണ് ഈ തുക നൽകിയിരിക്കുന്നത്.
118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. സാഹിത്യം, ശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിലുള്ള ഏറ്റവും പുതിയ അറബിക്, വിദേശ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഈ തുക അനുവദിച്ചത്, പ്രസിദ്ധീകരണ മേഖലയെ പ്രോത്സാഹിപ്പിക്കുക, ഷാർജയിലെയും യുഎഇയിലെയും വായനക്കാർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ലൈബ്രറികൾക്കായി ലോകമെമ്പാടുമുള്ള പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനുള്ള ഭരണാധികാരിയുടെ തീരുമാനത്തെ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പ്രശംസിച്ചു.
"നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ" (Between You and a Book) എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ ബുക്ക് ഫെയറിന്റെ 44ാമത് പതിപ്പിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരാണ് (1,224 അറബ് പ്രസാധകരും 1,126 അന്താരാഷ്ട്ര പ്രസാധകരും) പങ്കെടുക്കുന്നത്. 66 രാജ്യങ്ങളിൽ നിന്നുള്ള 250-ൽ അധികം എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും പങ്കെടുക്കുന്ന 1,200-ൽ അധികം സാംസ്കാരിക, കലാ പരിപാടികളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
The Ruler of Sharjah has allocated Dh4.5 million for purchasing the latest books from publishers participating in the 44th Sharjah International Book Fair (SIBF). This amount is designated for public libraries, aiming to enrich their collections with new releases and promote reading culture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."