HOME
DETAILS

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

  
Web Desk
November 13, 2025 | 12:30 PM

cpim expels local committee member after allegations of cpim-bjp collusion in thiruvananthapuram corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി 'ഡീൽ' ഉണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഐഎം. ചെമ്പഴന്തി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ആനി അശോകനെതിരെ  സിപിഐഎം അച്ചടക്ക നടപടിയെടുത്തത്. തുടർ നടപടികൾ ജില്ലാ കമ്മിറ്റി സ്വീകരിക്കും.

മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ആനി അശോകൻ രൂക്ഷ വിമർശനവും ആരോപണങ്ങളും ഉന്നയിച്ചത്. മാധ്യമപ്രവർത്തകരോടുള്ള പ്രതികരണമാണ് വിവാദമായതും പാർട്ടിയുടെ നടപടിക്ക് കാരണമായതും.

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഡീൽ ഉണ്ട്. ഇതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണ്, കോർപ്പറേഷനിൽ ബിജെപിക്ക് വോട്ട് മറിക്കാൻ ധാരണയുണ്ട് ഇതിന് പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കടകംപള്ളിക്ക് വോട്ട് നൽകും.

കോർപ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാൻ ലക്ഷ്യംവെച്ചുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണ്ണയം. കോർപ്പറേഷൻ തെരെഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി ആനി അശോകൻ പാർട്ടികളെ വെട്ടിലാക്കികൊണ്ട് എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണയും ചെമ്പഴന്തി, ചെല്ലമംഗലം വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നെന്നും, പാർട്ടിക്കാർ തന്നെയാണ് ചിലരെ തോൽപ്പിച്ചതെന്നും ആനി അശോകൻ ആരോപിച്ചിരുന്നു. ഗുരുതരമായ ഈ ആരോപണങ്ങൾ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ആനി അശോകനെ പുറത്താക്കാൻ സിപിഐഎം തീരുമാനമെടുത്തത്.

 

 

A CPIM local committee member, Annie Ashokan, was expelled from the party following her explosive allegation of an electoral 'deal' or collusion between the CPIM and the BJP in the Thiruvananthapuram Corporation elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  7 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  8 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  8 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  8 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  8 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  8 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  8 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  8 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  8 days ago