HOME
DETAILS

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

  
Web Desk
November 13, 2025 | 12:30 PM

cpim expels local committee member after allegations of cpim-bjp collusion in thiruvananthapuram corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി 'ഡീൽ' ഉണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഐഎം. ചെമ്പഴന്തി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ആനി അശോകനെതിരെ  സിപിഐഎം അച്ചടക്ക നടപടിയെടുത്തത്. തുടർ നടപടികൾ ജില്ലാ കമ്മിറ്റി സ്വീകരിക്കും.

മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ആനി അശോകൻ രൂക്ഷ വിമർശനവും ആരോപണങ്ങളും ഉന്നയിച്ചത്. മാധ്യമപ്രവർത്തകരോടുള്ള പ്രതികരണമാണ് വിവാദമായതും പാർട്ടിയുടെ നടപടിക്ക് കാരണമായതും.

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഡീൽ ഉണ്ട്. ഇതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണ്, കോർപ്പറേഷനിൽ ബിജെപിക്ക് വോട്ട് മറിക്കാൻ ധാരണയുണ്ട് ഇതിന് പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കടകംപള്ളിക്ക് വോട്ട് നൽകും.

കോർപ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാൻ ലക്ഷ്യംവെച്ചുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണ്ണയം. കോർപ്പറേഷൻ തെരെഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി ആനി അശോകൻ പാർട്ടികളെ വെട്ടിലാക്കികൊണ്ട് എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണയും ചെമ്പഴന്തി, ചെല്ലമംഗലം വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നെന്നും, പാർട്ടിക്കാർ തന്നെയാണ് ചിലരെ തോൽപ്പിച്ചതെന്നും ആനി അശോകൻ ആരോപിച്ചിരുന്നു. ഗുരുതരമായ ഈ ആരോപണങ്ങൾ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ആനി അശോകനെ പുറത്താക്കാൻ സിപിഐഎം തീരുമാനമെടുത്തത്.

 

 

A CPIM local committee member, Annie Ashokan, was expelled from the party following her explosive allegation of an electoral 'deal' or collusion between the CPIM and the BJP in the Thiruvananthapuram Corporation elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  3 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  3 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  3 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  3 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  3 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  3 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  3 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  3 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  3 days ago