സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
ദുബൈ: ഒരാളെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് പരസ്യമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയോട് പരാതിക്കാരന് 30,000 ദിർഹം (ഏകദേശം 6.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി സിവിൽ കോടതി. അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോർട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരൻ 350,000 ദിർഹം (ഏകദേശം 78 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരുന്നതെന്ന് അൽ ഖലീജ് പത്രം റിപ്പോർട്ട് ചെയ്തു.
പൊതുജനങ്ങൾക്ക് മുന്നിൽ വെച്ച് പ്രതി തന്നെ അപമാനിച്ചുവെന്നും സഹപ്രവർത്തകരോട് തന്റെ കമ്പനിക്കെതിരെ ഗുരുതരമായ പിഴവുകൾ ആരോപിച്ചുവെന്നും പരാതിക്കാരൻ വാദിച്ചു.
എതിർകക്ഷിയുടെ ഈ പ്രവൃത്തി പരാതിക്കാരന് "വേദന, അഭിമാനക്ഷതം" എന്നിവ ഉണ്ടാക്കി എന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. പരാതിക്കാരൻ ആദ്യം വലിയ തുകയാണ് ആവശ്യപ്പെട്ടത്. എന്നാൽ, സാഹചര്യങ്ങൾ വിലയിരുത്തിയ കോടതി 30,000 ദിർഹം ന്യായമായ നഷ്ടപരിഹാരമായി നിശ്ചയിക്കുകയായിരുന്നു. കൂടാതെ, നിയമപരമായ എല്ലാ ചെലവുകളും എതിർകക്ഷി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
Abu Dhabi's Civil Court has ordered a defendant to pay 30,000 dirhams (approximately 6.7 lakh Indian rupees) in compensation to a plaintiff who was publicly insulted and defamed in front of colleagues. The Abu Dhabi Family, Civil, and Administrative Claims Court issued the ruling, emphasizing the seriousness of online defamation and its impact on individuals' reputations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."