HOME
DETAILS

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

  
November 15, 2025 | 2:12 AM

love scam scooter phone theft kalamassery young woman friend arrested for duping man via whatsapp chat

കളമശ്ശേരി: വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് വലയിലാക്കി പുതിയ സ്കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പൊലിസ് പിടിയിലായി. എളമക്കര ചെമ്മാത്ത് വീട്ടിൽ സി.എസ്. അപർണ (20), സുഹൃത്ത് എടയ്ക്കാട്ടുവയൽ സ്വദേശി പി.എസ്. സോജൻ (25) എന്നിവരാണ് കളമശ്ശേരി പൊലിസിന്റെ പിടിയിലായത്.

സംഭവം കള്ളക്കടത്ത്, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂട്ടറും ഫോണും കൂടാതെ, യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 950 രൂപ തട്ടിയെടുത്തതായും കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 തട്ടിപ്പ് നടന്നത് മാളിന് സമീപം

നവംബർ 12-ന് ഇടപ്പള്ളിയിലെ ഒരു മാളിന് സമീപമാണ് സംഭവം. 24 വയസ്സുകാരനായ യുവാവിനെ വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട അപർണ, അതിവേഗം പ്രണയം നടിച്ച് യുവാവിന്റെ വിശ്വാസം പിടിച്ചുപറ്റി. പരസ്പരം ഫോട്ടോ പോലും കൈമാറിയില്ലെങ്കിലും, ഇരുവരും മാളിൽ വെച്ച് കാണാൻ തീരുമാനിച്ചു.

പുതിയ സ്കൂട്ടറിലെത്തിയ യുവാവ്, അപർണ പറഞ്ഞ കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു. മാളിലെത്തിയ യുവതി യുവാവിനൊപ്പം സമയം ചെലവഴിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ സമയത്താണ് അപർണയുടെ തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചത്.

യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും യുവതി വിദഗ്ദ്ധമായി കൈക്കലാക്കി. ഫോണിന്റെ പാസ്‌വേഡും മനസ്സിലാക്കിയ ശേഷം, യുവാവ് കൈകഴുകാനായി ഭക്ഷണശാലയുടെ ശൗചാലയത്തിലേക്ക് പോയ തക്കം നോക്കി, ഫോണും താക്കോലുമായി അപർണ സ്ഥലം വിട്ടു. പുറത്ത് കാത്തുനിന്ന സോജന്റെ സഹായത്തോടെ സംഘം സ്കൂട്ടർ എടുത്ത് അതിവേഗം രക്ഷപ്പെട്ടു.

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടി, കോയമ്പത്തൂരിലേക്ക് യാത്ര

മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് യുവതി യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 950 രൂപ ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് സോജനൊപ്പം സ്കൂട്ടറിൽ ഇവർ കോയമ്പത്തൂരിലേക്കും അവിടെനിന്ന് മൈസൂരിലേക്കും യാത്ര തിരിച്ചു.

തിരിച്ചുവരുന്നതിനിടെ പാലക്കാട് എത്തിയപ്പോൾ സ്കൂട്ടർ കേടായി. തെളിവ് നശിപ്പിക്കാനായി ഇവർ വാഹനത്തിന്റെ നമ്പർ പ്ലേറ്റും ബാറ്ററിയും അഴിച്ചുമാറ്റി ഉപേക്ഷിച്ചു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത് കളഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ തുണയായി

യുവാവ് കളമശ്ശേരി പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ, ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഒടുവിൽ മുളന്തുരുത്തിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. അപർണയുടെ വാട്സാപ്പ് ചാറ്റുകളും സ്കൂട്ടറിന്റെ ലൊക്കേഷൻ ഡാറ്റയും കേസിൽ നിർണായകമായി.

യുവതി മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  10 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  10 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  10 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  10 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  10 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  10 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  10 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  10 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 days ago