അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളി കണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഫോർച്ചൂണർ കാർ പുറകിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്. റിവേഴ്‌സ് ഗിയറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അമിത വേഗതയിൽ 40 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്.
പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാൻ, ആൻസിയ, ക്ലാര, മിലി, മുഹമ്മദ് സുൽത്താൻ എന്നിവർക്കാണ് പരിക്കേറ്റത്. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ 108 ആംബുലൻസിൽ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടൽ ജീവനക്കാരായ എട്ട് പേരും ബെംഗളൂരുവിൽ നിന്നമുള്ള രണ്ട് സുഹൃത്തുക്കളുമായാണ് അതിരപ്പിള്ളിയിലെത്തിയത്.
Athirappilly, a Fortuner car carrying hotel staff overturned into a gorge, injuring 10 people, with one critically hurt. The accident occurred when the vehicle lost control in reverse and fell about 40 feet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."