പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്താന്റെ അർധസൈനിക സേനയുടെ പെഷവാറിലെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അർധസൈനിക സേനയായ ഫെഡറൽ കോൺസ്റ്റാബുലറിയുടെ (എഫ്.സി) സദ്ദാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്.
പ്രധാന ഗേറ്റിന് മുന്നിലെത്തിയയാൾ സ്വയം പൊട്ടിത്തെറിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സമയം രണ്ടുപേർ കോമ്പൗണ്ടിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥലത്ത് പല തവണ സ്‌ഫോടനമുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
'ആദ്യം മൂന്ന് തീവ്രവാദികൾ ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ചു,' പെഷവാർ ക്യാപിറ്റൽ സിറ്റി പൊലിസ് ഓഫിസർ മിയാൻ സയീദ് അഹമ്മദ് പത്രത്തോട് പറഞ്ഞു.
'ഒരു ബോംബർ ഗേറ്റിൽ സ്വയം പൊട്ടിത്തെറിച്ചു, മറ്റ് രണ്ട് പേർ പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചു, പക്ഷേ എഫ്സി ഉദ്യോഗസ്ഥർ അവരെ വെടിവച്ചു കൊന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
ബാരക്കുകൾ, ആശുപത്രികൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് എന്നിവയെല്ലാം എഫ്.സിയുടെ ആസ്ഥാനത്ത് ഉണ്ട്. ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിവസത്തേക്കുള്ള അസംബ്ലി പ്രധാന കോമ്പൗണ്ടിൽ നടക്കാനിരിക്കെയായിരുന്നു ചാവേറാക്രമണം.
പരുക്കേറ്റവരുടെയെല്ലാം നില തൃപ്തികരമാണെന്ന് ആശുപത്രി വക്താവ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിലും ഖൈബർ ടീച്ചിംഗ് ആശുപത്രിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദിനപത്രം റിപ്പോർട്ട് ചെയ്തു.
a suicide attacker targeted a security complex in peshawar, pakistan, killing six people and causing widespread panic as authorities launched an investigation into the deadly blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."