HOME
DETAILS

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

  
November 27, 2025 | 2:05 AM

left organizations oppose the central governments new labor code state government is stuck in the draft

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെ, കേരളത്തിൽ കരട് ചട്ടം വിജ്ഞാപനം ചെയ്തതു സ്ഥിരീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. കരട് ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത സമ്മർദമുണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ലെന്നും മന്ത്രി വിശദീകരിച്ചു.

ട്രേഡ് യൂനിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടർനടപടികളിലേക്കു കടക്കൂവെന്നും മന്ത്രി പറഞ്ഞു. തുടർനടപടി സ്വീകരിക്കേണ്ടെന്ന് താനാണ് നിർദേശം നൽകിയത്. കേന്ദ്ര തൊഴിൽ മന്ത്രിയോട് ലേബർ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയിച്ചു. മൂന്നു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ചട്ടം രൂപീകരിച്ചു. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളെയും നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും മന്ത്രി വിശദീകരിച്ചു.

ഇടതു മുന്നണിയോ, സംസ്ഥാനത്തെ ഇടതു ട്രേഡ് യൂനിയനുകളോ അറിയാതെ 2021 ഡിസംബർ 14നാണ് ലേബർ കോഡിന്റെ കരട് ചട്ടം വിജ്ഞാപനം ചെയ്തത്. വിഷയം ചർച്ചചെയ്യാൻ ഇന്ന് ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം  അറിയിക്കും. 
'കേരള കോഡ് ഓൺ വേജസ് റൂൾസ് 2021' എന്ന പേരിലായിരുന്നു കേരളം ചട്ടം വിജ്ഞാപനം ചെയ്തത്. എന്നാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിൽ സർക്കാർ അന്തിമ വിജ്ഞാപനത്തിലേക്ക് കടന്നില്ല. 
ഇടതുമുന്നണിയെയോ  സി.പി.ഐയെയോ അറിയിക്കാതെ ഡൽഹിയിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ രഹസ്യനീക്കം പുറത്തായതും. രണ്ടും മന്ത്രി ശിവൻകുട്ടി ചുമതല വഹിക്കുന്ന വകുപ്പുകളാണെന്നതും ശ്രദ്ധേയം. 

കരട് വിജ്ഞാപനത്തിൽ കേന്ദ്ര ലേബർ കോഡിലെ വിവാദ വ്യവസ്ഥകൾ അതേപടി ഉൾപ്പെടുത്തിയിരുന്നു. മിനിമം വേതനത്തിനും താഴെ തറക്കൂലി (ഫ്‌ളോർവേജ് ) ഏർപ്പെടുത്തുന്ന വ്യവസ്ഥ കേരളത്തിന്റെ കരടിലും ഉൾപ്പെടുത്തിയിരുന്നു.നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് 4 പുതിയ കോഡുകൾ കേന്ദ്രം കൊണ്ടുവന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  2 hours ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  2 hours ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  3 hours ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  3 hours ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  3 hours ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  3 hours ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  4 hours ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  9 hours ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  10 hours ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  11 hours ago