ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 708 ആയി ഉയർന്നതായി ദുരന്തനിവാരണ ഏജൻസി. അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിനും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നതിനുമുള്ള ശ്രമം ഊർജ്ജിതമാക്കിയതായാണ് വിവരം.
ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിലാണ് ഏജൻസി മരണസംഖ്യ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയിലെ ദുരന്തത്തിൽ 708 പേർ കൊല്ലപ്പെട്ടതായാണ് ഏജൻസി സ്ഥിരീകരിച്ചത്. എന്നാൽ, നേരത്തെ ഏജൻസിയുടെ വെബ്‌സൈറ്റിൽ 753 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വ്യത്യാസത്തിനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
തെക്കുകിഴക്കൻ ഏഷ്യയിൽ മാസങ്ങളായി പ്രതികൂലമായ കാലാവസ്ഥ തുടരുകയാണ്. മേഖലയിലെ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി ഏകദേശം 900-ഓളം പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ഫിലിപ്പീൻസിലും വിയറ്റ്നാമിലും തുടർച്ചയായ ചുഴലിക്കാറ്റുകളും മറ്റ് പ്രദേശങ്ങളിൽ നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കവും വ്യാപക ദുരിതം വിതച്ചിട്ടുണ്ട്.
സുമാത്രയിലെ വനനശീകരണമാണ് മരണസംഖ്യ ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്നെന്ന് പരിസ്ഥിതി വിദഗ്ധരും പ്രാദേശിക ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.
റോഡുകൾ വൃത്തിയാക്കുക, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുക, കര, കടൽ, വായു മാർഗങ്ങൾ വഴി ദുരിതബാധിതർക്ക് സഹായം വിതരണം ചെയ്യുക എന്നിവയ്ക്കാണ് ദുരന്ത ഏജൻസി നിലവിൽ പ്രഥമ പരിഗണന നൽകുന്നത്.
"ലോജിസ്റ്റിക്സ് വിതരണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ഇന്തോനേഷ്യൻ ദുരന്ത ഏജൻസി വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. ദുരന്തം വിതച്ച പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണ്.
heavy floods and landslides in indonesia have claimed over 700 lives, leaving many injured and homeless. authorities and rescue teams are working tirelessly to evacuate survivors and provide relief. emergency response continues amid warnings of further rainfall. humanitarian agencies are coordinating to supply food, water, and medical aid to the hardest-hit communities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."