HOME
DETAILS

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

  
Web Desk
December 04, 2025 | 8:22 AM

shashi tharoor criticizes parliamentary disruptions says democracy pays the price

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിലൂടെ പ്രതിപക്ഷം ഉത്തരവാദിത്വം മറക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു.

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെക്കുറിച്ചുള്ള (എസ്.ഐ.ആര്‍) ചര്‍ച്ച കൂടാതെ നടപടികള്‍ തുടരാന്‍ പ്രതിപക്ഷം വിസമ്മതിച്ചതും അത്തരമൊരു ചര്‍ച്ച അനുവദിക്കാന്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതും ലോക്സഭയുടെ ആദ്യ രണ്ട് ദിവസങ്ങള്‍ നഷ്ടപ്പെടുത്തി.- തരൂര്ഡ ലേഖനത്തില്‍ പറയുന്നു. 

ഇതൊരു പുതിയ പ്രശ്നമല്ല. തടസ്സപ്പെടുത്തലിന്റെ തന്ത്രങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു, ഓരോ കക്ഷിയും തങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ മുമ്പുണ്ടായിരുന്നവര്‍ക്ക് നേരെ ചൂണ്ടുന്നു. യുപിഎ ഭരണ കാലത്ത് ബിജെപി പാര്‍ലമെന്റിനെ തടസ്സപ്പെടുത്തി, 15-ാം ലോക്സഭയുടെ സമയത്തിന്റെ 68 ശതമാനമാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍, പ്രതിപക്ഷത്ത്, ഇന്ത്യാ ബ്ലോക്ക് അതേ ശൈലി സ്വീകരിച്ചു സര്‍ക്കാര്‍ കൂടിയാലോചിക്കാനോ ചര്‍ച്ച ചെയ്യാനോ വിസമ്മതിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അവര്‍ തടസ്സപ്പെടുത്തലിനെ ന്യായീകരിക്കുന്നത്. മിഷനറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സുവര്‍ണ്ണ നിയമം - 'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് അവരോടും ചെയ്യുക' എന്നതിനെ  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ മാക്‌സിം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. 'അവര്‍ നിങ്ങളോട് എന്തു ചെയ്തുവോ അത് അവരോടും ചെയ്യുക.' എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം സ്വീകരിക്കുന്ന നിലപാട്. അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി. 

മുന്‍പ് പാര്‍ലമെന്റ് തടസപ്പെടുത്തിയവര്‍ ഇന്ന് അതിന്റെ കാവല്‍ക്കാരായി നില്‍ക്കുന്നു. ഇന്ന് അത് തടസപ്പെടുത്തുന്നവര്‍ നാളെ അധികാരത്തിലെത്തുമ്പോള്‍ സഭാനടപടികള്‍ തടസപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവയും വീണ്ടും തിരിച്ചറിഞ്ഞേക്കാം. ഇവിടെ പ്രശ്‌നം ഒരു സ്തംഭനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന പാര്‍ലമെന്റാണ്, തുടര്‍ച്ചയായി മനഃപ്പൂര്‍വം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതാണ്.-തരൂര്‍ പറയുന്നു.

ചര്‍ച്ചയില്ലാതെ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളില്‍ റബ്ബര്‍ സ്റ്റാംപായും പ്രഖ്യാപനങ്ങള്‍ക്കുള്ള നോട്ടസ് ബോര്‍ഡായും പാര്‍ലമെന്റിനെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന വിമര്‍ശനവും അദ്ദേഹം ലേഖനത്തില്‍ ഉന്നയിക്കുന്നു. എല്ലാ ദിവസവും പാര്‍ലമെന്റ് യോഗത്തിനെത്തിയിരുന്ന നെഹ്രുവില്‍ നിന്ന് വിപരീതമായി വല്ലപ്പോഴും സഭയില്‍ പ്രത്യക്ഷപ്പെട്ട് മാറി നില്‍ക്കുകയാണ് മോദിയെന്ന പരിഹാസവും ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനും നിയമങ്ങള്‍ പാസാക്കാനുമായി പാര്‍ലമെന്റിനെ കാണുന്ന ഭരണകക്ഷി, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാനും തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിപക്ഷവും തങ്ങളുടെ പാര്‍ലമെന്ററി ഉത്തരവാദിത്വം മറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെ ഗവണ്‍മെന്റിനെ പ്രതിരോധിക്കുന്നതിന് പകരം നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

പരസ്പര പൂരകങ്ങളെന്നതിനപ്പുറം ശത്രുക്കളായാണ് ഇരുവിഭാഗവും കരുതുന്നതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ക്ക് ഇടമില്ലാതായെന്നും തരൂര്‍ പറയുന്നു.

നിലവില്‍ താന്‍ പറയുന്നത് സര്‍ക്കാരിനെ പ്രീണിപ്പിക്കാനാണെന്ന് പറയുന്നവരുണ്ടാകാം. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നതിനെതിരെ എല്ലാക്കാലവും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് താന്‍. സര്‍ക്കാറിന്റെ ഭാഗമായിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോളും അത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. 

shashi tharoor strongly criticized the ongoing disruptions in parliament, stating that the institution is trapped in repeated deadlocks and it is democracy that ultimately pays the price.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  12 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  12 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  12 days ago
No Image

സീ ന്യൂസിന് വീണ്ടും പിഴ; മുസ്ലിംകൾക്കെതിരായ വ്യാജവാർത്തയ്ക്കും ട്രാൻസ്‌ജെൻഡർ അധിക്ഷേപത്തിനും നടപടി

latest
  •  12 days ago
No Image

ഗസ്സയ്ക്കിത് പ്രത്യാശയുടെ റമദാൻ

International
  •  12 days ago
No Image

ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശം: 85 രാജ്യങ്ങൾ അപലപിച്ചപ്പോഴും മൗനം പാലിച്ച് ഇന്ത്യ

International
  •  12 days ago
No Image

ഇന്നുമുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം; സമരം ശക്തമാക്കി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Kerala
  •  12 days ago
No Image

ക്യാപ്റ്റൻ വീണ്ടും വരുന്നു; രണ്ടു ടേം വ്യവസ്ഥയിൽ ഇളവ്, ധർമ്മടത്ത് പിണറായി സജീവം

Kerala
  •  12 days ago
No Image

ആധാർ കുരുക്ക് അഴിഞ്ഞു; സ്‌കൂളുകളിൽ തസ്തിക പുനർനിർണയിക്കാൻ സർക്കാർ ഉത്തരവ്

Kerala
  •  12 days ago