അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു
ദുബൈ: അസ്ഥിര കാലാവസ്ഥയെ നേരിടാൻ പൂർണ സജ്ജമാണെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ കരയിലും കടലിലും പ്രത്യേക രക്ഷാസേനകളെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.
ഹത്ത ഉൾപ്പെടെയുള്ള 13 കരപ്രദേശങ്ങളിലും, ദുബൈ തീരത്തെ ഒമ്പത് മറൈൻ പോയിന്റുകളിലുമായി ആകെ 22 ഇടങ്ങളിൽ രക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് അൽ ഹമ്മദി അറിയിച്ചു.
കരസേന: 4x4 വാഹനങ്ങൾ, അത്യാധുനിക കട്ടറുകൾ, ഹൈഡ്രോളിക് ലിഫ്റ്റിംഗ് മെഷീനുകൾ എന്നിവ കരസേനയ്ക്കുണ്ട്. കൂടാതെ, ഭാരമേറിയ വസ്‌തുക്കൾ നീക്കം ചെയ്യാൻ 120 ക്രെയിനുകളും തയ്യാറാണ്.
സമുദ്ര രക്ഷാസേന: അതിവേഗ ബോട്ടുകൾ, ജെറ്റ് സ്കീ എന്നിവയുമായി പ്രത്യേക ഡൈവർമാരും ലൈഫ് ഗാർഡുകളും കടൽത്തീരങ്ങളിലും വാടികളിലും 24 മണിക്കൂറും നിരീക്ഷണത്തിലാണ്.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കേണൽ ഖാലിദ് അൽ ഹമ്മദി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എന്തെങ്കിലും അത്യാവശ്യ സാഹചര്യമുണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിക്കുക. വിളിക്കുമ്പോൾ നിങ്ങളുടെ സ്ഥലം കൃത്യമായി പറയാൻ ശ്രദ്ധിക്കുക. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബൈ പൊലിസ് എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Dubai Police have confirmed their readiness to handle any emergency situation, deploying special rescue teams on land and sea to address the unstable weather conditions, and urging residents to exercise caution and follow safety guidelines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."